തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിൽ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം പൊടുന്നനെ അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ മുഖം രക്ഷിക്കാനുള്ള കു റുക്കുവഴിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡൻ്റ് ആർ. വി ബാബു. കുറ്റം ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെൻ്റിൽ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കത്തിലോ ദേവസ്വം കമ്മീഷണർ വാസുവിന്റെ കത്തിടപാടുകളിലോ 2019 മാർച്ച് 19 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവിലോ തന്ത്രിയുടെ അപേക്ഷ കിട്ടിയതായി പറയുന്നില്ല. സ്വർണ്ണപ്പാളി മാറ്റുന്നതിൽ തന്ത്രിയുടെ അനുജ്ഞ ഉണ്ടായിരുന്നതായി തെളിവില്ലെന്നും എസ്ഐടി കൊടുത്ത റിപ്പോർട്ടിലുണ്ട്. എങ്കിൽ പിന്നെ ഈ അറസ്റ്റിന് മറ്റു കാരണങ്ങൾ ഉണ്ടെന്ന് പറയണമെന്നും ആർ. വി ബാബു പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ്:
ഉപ്പുതിന്നവൻ വെള്ളം കുടിക്കട്ടെ.
കുറ്റം ചെയ്തവർ എത്ര ഉന്നത സ്ഥാനത്തിരിക്കുന്നവരായാലും മാതൃകപരമായി ശിക്ഷിക്കപ്പെടണം. എന്നാൽ പൊടുന്നനെ തന്ത്രിയെ അറസ്റ്റ് ചെയ്തത് SIT അന്വേഷണം വഴി തിരിച്ച് വിടാനാണോ എന്നറിയില്ല. CPM ന്റെ മുഖം രക്ഷിക്കാനുള്ള ഒരു കുറുക്കുവഴി കണ്ടെത്തുകയായിരുന്നോ SIT ? Times of India ഇന്ന് നൽകിയ വാർത്ത അനുസരിച്ച് SIT അന്വേഷണ ഉദ്യോഗസ്ഥൻ ശശിധരൻ ഹൈക്കോടതിയിൽ നൽകിയ സ്റ്റേറ്റ്മെൻ്റിൽ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറിന്റെ കത്തിലോ ദേവസ്വം കമ്മീഷണർ വാസുവിന്റെ കത്തിടപാടുകളിലോ 2019 മാർച്ച് 19 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവിലോ തന്ത്രിയുടെ അപേക്ഷ കിട്ടിയതായി പറയുന്നില്ല എന്നാണ് കൊടുത്തിരിക്കുന്നത് . സ്വർണ്ണപ്പാളി മാറ്റുന്നതിൽ തന്ത്രിയുടെ അനുജ്ഞ ഉണ്ടായിരുന്നതായി തെളിവില്ലെന്നും SIT കൊടുത്ത റിപ്പോർട്ടിലുണ്ട്. എങ്കിൽ പിന്നെ ഈ അറസ്റ്റിന് മറ്റു കാരണങ്ങൾ ഉണ്ടെന്ന് പറയണം . അക്കാര്യം SIT വ്യക്തമാക്കട്ടെ .
കാത്തിരുന്ന് കാണാം.
















