തിരുവനന്തപുരം : ബംഗ്ലാദേശിൽ ക്രൂരതകൾക്ക് നേതൃത്വം നൽകുന്ന ജമാഅത്തെ ഇസ്‌ലാമി ഇവിടെ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സഖ്യകക്ഷികളാണെന്ന് ബിജെപി നേതാവ് അനൂപ് ആന്റണി . . ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താൽ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികൾ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അനൂപ് ആന്റണി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം….
മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനം: ബംഗ്ലാദേശിലെ ക്രൂരതയും കേരളം പാലിക്കേണ്ട ജാഗ്രതയും..
ബംഗ്ലാദേശിൽ അരങ്ങേറുന്ന സംഭവങ്ങൾ ലോക മനസാക്ഷിയെ അങ്ങേയറ്റം ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യനെ ഹിന്ദുവാണെന്ന ഒരേയൊരു കാരണത്താൽ വേട്ടയാടുകയും, രക്ഷതേടി കുളത്തിലേക്ക് ചാടിയ ആ സാധു മനുഷ്യന് നേരെ കല്ലെറിഞ്ഞും, ജീവനുവേണ്ടിയുള്ള അയാളുടെ ദീനമായ നിലവിളികൾ അവഗണിച്ചും കൊലപ്പെടുത്തിയ സംഭവം മനുഷ്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.
ഒരു തുള്ളി ദയ പോലും കാണിക്കാതെയാണ് മതഭ്രാന്തന്മാർ ആ ജീവൻ ആഴങ്ങളിലേക്ക് താഴ്‌ത്തിയത്.
ഇതൊരു രാഷ്‌ട്രീയ ഏറ്റുമുട്ടലല്ല; മറിച്ച് മതവിദ്വേഷത്തിന്റെ പേരിൽ നടപ്പാക്കുന്ന വംശഹത്യയാണ്.
ബംഗ്ലാദേശിൽ ഈ ക്രൂരതകൾക്ക് നേതൃത്വം നൽകുന്നത് ജമാഅത്തെ ഇസ്‌ലാമി പോലുള്ള തീവ്രവാദ പ്രസ്ഥാനങ്ങളാണ്. എന്നാൽ കേരളത്തിൽ ഈ സംഘടന എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വിശ്വസ്ത സഖ്യകക്ഷിയായി തുടരുന്നു എന്നത് മതനിരപേക്ഷ സമൂഹം ഗൗരവത്തോടെ ചിന്തിക്കണം..
മനുഷ്യാവകാശങ്ങളെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ തികഞ്ഞ കാപട്യമാണ്…
ഹമാസ് തീവ്രവാദികൾക്ക് വേണ്ടി തെരുവിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവർ, സ്വന്തം അയൽരാജ്യത്ത് ഹിന്ദുക്കൾ വേട്ടയാടപ്പെടുമ്പോൾ പുലർത്തുന്നതും മൗനം ഭയാനകമാണ്..
പലസ്തീനിലെ വിഷയങ്ങളിൽ നിലവിളിക്കുന്നവർ ബംഗ്ലാദേശിലെ സാധാരണക്കാരുടെ ചോര കാണാത്തത് വോട്ടുബാങ്ക് രാഷ്‌ട്രീയത്തോടുള്ള വിധേയത്വം കൊണ്ട് മാത്രമാണ്..
തീവ്രവാദത്തെയും മനുഷ്യാവകാശ ലംഘനങ്ങളെയും സെലക്ടീവ് ആയി മാത്രം കാണുന്ന എൽഡിഎഫ് – യുഡിഎഫ് മുന്നണികൾ കേരളത്തിന്റെ മതസൗഹാർദ്ദത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
മതനിരപേക്ഷതയുടെ മറവിൽ തീവ്രവാദത്തോടുള്ള മൗനം ഇനി അംഗീകരിക്കാനാവില്ല. മനുഷ്യജീവന്റെ വില തിരിച്ചറിയുന്ന ഓരോ മലയാളിയും ഇത്തരം ശക്തികളെയും അവരെ പാലൂട്ടി വളർത്തുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
അധികാരത്തിന് വേണ്ടി തീവ്രവാദത്തെ പുൽകുന്നവർ നാളെ സംഭവിക്കാൻ സാധ്യതയുള്ള ദുരന്തത്തിനാണ് വിത്തിടുന്നത് എന്ന കാര്യം നാം ഓരോരുത്തരും മനസ്സിരുത്തി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു…
















