ന്യൂദൽഹി: ദൽഹിയിലെ തുർക്ക്മാൻ ഗേറ്റ് പ്രദേശത്ത് ബുധനാഴ്ച പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ സമാജ്‌വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിയ്‌ക്ക് പങ്ക്. കൈയേറ്റക്കാരുടെ നിർമ്മാണങ്ങൾ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് എംസിഡി പൊളിച്ചുമാറ്റാൻ തുടങ്ങിയപ്പോഴാണ് അവിടത്തെ താമസക്കാർ ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞത്. കല്ലേറ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സമാജ് വാദി പാർട്ടി എംപി മൊഹിബ്ബുള്ള നദ്‌വിയെ ചോദ്യം ചെയ്യും.
സംഭവത്തിൽ എംപി നദ് വിയുടെ പങ്ക് വ്യക്തമായി. ഇയാൾ ആൾക്കൂട്ടത്തെ ഇളക്കി വിടുന്നതിന് ശ്രമം നടത്തുന്ന ദൃശ്യങ്ങൾ പോലീസിന്റെ കൈയിലുണ്ട്.
അനധികൃത നിർമ്മാണങ്ങൾ പൊളിക്കാൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽ രഹസ്യക്യാമറകൾ സജ്ജീകരിച്ചിരുന്നു. ഇതിനു പുറമേ, പോലീസ് സർവയലൻസ് ക്യാമറകളും സ്ഥാപിച്ചിരുന്നു.
സംഭവത്തെക്കുറിച്ച് മൊഹിബ്ബുള്ള നദ്‌വി ഇങ്ങനെ പറഞ്ഞു, ‘കൈയേറ്റങ്ങൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് എനിക്കറിയില്ല. പള്ളിയുടെ പ്രദേശത്തെക്കുറിച്ചും അവിടെ എന്തെങ്കിലും കൈയേറ്റം നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചും ഞങ്ങൾ ഇപ്പോഴും ചർച്ച ചെയ്തുകൊണ്ടിരുന്നു. അതേസമയം, പള്ളി സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്ന വാർത്ത ഇന്നലെ രാത്രി എനിക്ക് ലഭിച്ചു.”നേരത്തെ, മെഹ്‌റൗളിയിലെ ഒരു പള്ളി ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. പാർലമെന്റിൽ ഞാൻ അതിനെതിരെ ശബ്ദമുയർത്തിയിരുന്നു. തുർക്ക്മാൻ ഗേറ്റിനെക്കുറിച്ചുള്ള വാർത്ത കേട്ടപ്പോൾ, ആളുകൾ നിയന്ത്രണം വിട്ടുപോകുമെന്ന് ഞാൻ ഭയപ്പെട്ടു, അതിനാൽ ഞാൻ സ്ഥലത്തേക്ക് പോയി. ഞാൻ അവിടെ പോയപ്പോൾ, ജനങ്ങളോട് അവരുടെ വീടുകളിലേക്ക് പോകാൻ ഞാൻ അഭ്യർത്ഥിച്ചു. ആളുകളോട് ശാന്തത പാലിക്കാൻ ഞാൻ ആവശ്യപ്പെടുന്ന ഒരു വീഡിയോയും ഉണ്ട്.’












