Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക് സൈനികരെ കൊന്ന് കൊലവിളിച്ച് താലിബാനും ബലൂചികളും ; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 667 സൈനികർ

2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 02:49 pm IST
in World

ഇസ്ലാമാബാദ് : കഴിഞ്ഞ വർഷം സായുധ സംഘങ്ങൾ പാകിസ്ഥാന് സമ്മാനിച്ചത് നിരവധി കയ്‌പേറിയ ഓർമ്മകൾ. കഴിഞ്ഞ വർഷം പാകിസ്ഥാനിൽ സംഘർഷ മരണങ്ങളിൽ 74 ശതമാനം വർധനവുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ലെ 3,413 മരണങ്ങൾ കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇസ്ലാമാബാദ് ആസ്ഥാനമായുള്ള അന്വേഷണ പഠന സംഘടനയായ പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോൺഫ്ലിക്റ്റ് ആൻഡ് സെക്യൂരിറ്റി സ്റ്റഡീസ് (പിഐസിഎസ്എസ്) നടത്തിയ പഠനത്തിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ലഭിച്ച യുഎസ് ആയുധങ്ങൾ ഉപയോഗിച്ച് പാകിസ്ഥാൻ സൈന്യത്തിനെതിരെ സായുധ സംഘങ്ങൾ ആക്രമണം നടത്തിയതായി റിപ്പോർട്ട് ചെയ്തു.

പിഐസിഎസ്എസ് ഡാറ്റ പ്രകാരം ബി എൽ എ , ടി ടി പി വിമത ഗ്രൂപ്പുകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് നേടിയെടുത്ത യുഎസ് നിർമ്മിത ആയുധങ്ങൾ ഉപയോഗിക്കുന്നത് പാകിസ്ഥാൻ സൈന്യത്തിന് ഗണ്യമായ നഷ്ടം വരുത്തി വച്ചിട്ടുണ്ടെന്നും പഠനങ്ങൾ പറയുന്നു. കൂടാതെ തീവ്രവാദ അക്രമങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും മരണസംഖ്യ 3,413 ആയി ഉയർന്നുവെന്നും 2024 ൽ ഇത് 1,950 ആയിരുന്നെന്നും പഠന ഏജൻസി പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങുമ്പോൾ ഉപേക്ഷിക്കപ്പെട്ട ആയുധങ്ങൾ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്ക് ഒരു പ്രധാന ശക്തിയായി മാറിയിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാകിസ്ഥാൻ സൈന്യം പ്രത്യേകിച്ച് ദുർബലമാണ്.

2021-ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് പിൻവാങ്ങിയതിനുശേഷം ഉപേക്ഷിക്കപ്പെട്ട ആയുധങ്ങളും സൈനിക ഉപകരണങ്ങളും ക്രമേണ അഫ്ഗാൻ താലിബാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ടിടിപി പോലുള്ള സായുധ ഗ്രൂപ്പുകളുടെ കൈകളിലേക്ക് എത്തിയതായി പിഐസിഎസ്എസ് മാനേജിംഗ് ഡയറക്ടർ അബ്ദുള്ള ഖാൻ പറയുന്നു. 2021-ൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം താലിബാൻ ഒരു ദശലക്ഷം യുഎസ് ആയുധങ്ങളും സൈനിക ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു.

അതേ സമയം 2025-ൽ പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണങ്ങളിൽ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം 26 ചാവേർ ആക്രമണങ്ങൾ രേഖപ്പെടുത്തി, 2024-നെ അപേക്ഷിച്ച് 53% വർധനവാണുണ്ടായത്. ഈ ആക്രമണങ്ങൾ പ്രധാനമായും സുരക്ഷാ സേനകളെയും, സൈനികരെയും, ചൈനയുമായി ബന്ധപ്പെട്ട ബലൂചിസ്ഥാൻ പ്രവിശ്യയിലെ സെൻസിറ്റീവ് സംഘങ്ങളെയും ലക്ഷ്യം വച്ചായിരുന്നു നടന്നത്.

കൂടാതെ 2025-ൽ 667 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു, മുൻ വർഷത്തേക്കാൾ 26% വർധനവാണ് ഇത്. 2011-ന് ശേഷമുള്ള ഏറ്റവും ഉയർന്ന വാർഷിക കണക്കുമാണിത്. 2025-ൽ 580 സാധാരണക്കാർ കൊല്ലപ്പെട്ടു, 2015-ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

Tags: pakistanTalibanBalochistanTTPBLAPak soldiersTerrorists attacks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മരിയ ഷഹബാസിനെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ച കേസ്: പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടിക്ക് നീതി ലഭിക്കാത്തത് എന്തുകൊണ്ട്?

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

News

എൻഡിഎ അധികാരത്തിൽവന്നാൽ ശബരിമല സ്വർണ്ണ മോഷണക്കേസ് രണ്ടുമാസത്തിനകം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി

India

യുദ്ധമുണ്ടായാൽ കൊൽക്കത്തയിൽ ആക്രമണം നടത്തും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.