അസമിൽ ഭൂചലനം. അസമിൽ തിങ്കളാഴ്ച രാവിലെ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ഔദ്യോഗിക ബുള്ളറ്റിൻ അറിയിച്ചു. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 4.17 ന് ബ്രഹ്മപുത്രയുടെ തെക്കൻ തീരത്തുള്ള മോറിഗാവ് ജില്ലയിൽ 50 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി റിപ്പോർട്ട് പറയുന്നു.
മധ്യ-പടിഞ്ഞാറൻ അരുണാചൽ പ്രദേശിന്റെ ചില ഭാഗങ്ങളിലും, മേഘാലയ മുഴുവനും, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. മധ്യ-കിഴക്കൻ ഭൂട്ടാൻ, ചൈനയുടെ ചില ഭാഗങ്ങൾ, ബംഗ്ലാദേശ് എന്നിവയും കുലുങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു. ഉറക്കത്തിലായിരുന്ന ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി. വടക്കുകിഴക്കൻ മേഖല ഉയർന്ന ഭൂകമ്പ മേഖലയിലാണ് വരുന്നത്, ഇത് ഭൂകമ്പ സാധ്യതയുള്ള മേഖലയാണ്.
















