ചിക്കമഗളൂരു ; ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാൻ ശ്രമിച്ച ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് ( വിഎച്ച്പി ) പ്രവർത്തകർക്കെതിരെ കേസ് എടുക്കാൻ കർണാടക സർക്കാർ . അസമിൽ നിന്നുള്ള തൊഴിലാളികളാണെന്ന പേരിൽ ചിക്കമഗളൂരു ജില്ലയിലെ മുദിഗെരെ പട്ടണത്തിൽ എത്തിയവരെയാണ് തടഞ്ഞത്. ഇവരുടെ ആധാർ കാർഡുകളും മറ്റ് തിരിച്ചറിയൽ കാർഡുകളും ബജ്‌റംഗ്ദൾ, വിശ്വഹിന്ദു പരിഷത്ത് ( വിഎച്ച്പി ) പ്രവർത്തകർ പരിശോധിച്ച സംഭവത്തിലാണ് മുദിഗെരെ പോലീസ് സ്വമേധയാ കേസെടുത്തത്.
ബജ്‌റംഗ്ദൾ നേതാക്കളായ സുദേവ്, സന്തോഷ് എന്നിവരുൾപ്പെടെ 9 പ്രവർത്തകർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.ബംഗ്ലാദേശിൽ ഹിന്ദു യുവാക്കളുടെ ക്രൂരമായ കൊലപാതകത്തെ തുടർന്ന്, ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ബജ്‌റംഗ്ദൾ, വിഎച്ച്പി നേതാക്കൾ ചിക്കമഗളൂരു ജില്ലയിലുടനീളമുള്ള അസമീസ് തൊഴിലാളികളുടെ രേഖകൾ പരിശോധിക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസ് വകുപ്പിനോടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ആഴ്‌ച്ചകൾ കഴിഞ്ഞിട്ടും നടപടികൾ ഇല്ലാത്തതിനെ തുടർന്നാണ് വീണ്ടും വന്ന അസം തൊഴിലാളികളുടെ ആധാർകാർഡുകൾ വിഎച്ച്പി പ്രവർത്തകർ പരിശോധിച്ചത് .
എന്നാൽ ഇത് ബംഗ്ലാദേശികളെ പിന്തുണയ്‌ക്കുന്ന സിദ്ധരാമയ്യ സർക്കാരിനെ ചൊടിപ്പിച്ചുവെന്നാണ് സൂചന . ഇതിനു പിന്നാലെയാണ് കേസ് എടുത്തത് . കാപ്പി വിളവെടുപ്പ് സീസൺ ആരംഭിക്കുന്നതോടെ, അസമിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ ചിക്കമഗളൂരു ജില്ലയിലെ കാപ്പിത്തോട്ടങ്ങളിൽ ജോലി ചെയ്യാൻ എത്തിയിട്ടുണ്ട്. എന്നാൽ ഇവരിൽ പലരും ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരാണെന്ന് സംശയമുണ്ട്.ഈ സാഹചര്യത്തിൽ, മുഡിഗരെ പട്ടണത്തിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് . പോലീസ് അന്വേഷണം തുടരുകയാണ്.
















