കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി ചുമതലയേറ്റതിന് ശേഷം ആദ്യമായി കണ്ണൂരിലെത്തിയ വി.വി രാജേഷിന് ആവേശ്വജ്ജല സ്വീകരണം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ രാജേഷിനെ നൂറു കണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. ബലിദാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഇപ്പോഴത്തെ മെമ്പർ പദവിയും മേയർ പദവിയുമെന്ന് വി. വി രാജേഷ് പറഞ്ഞു.
റെയിൽവേ സ്റ്റേഷനിലെ സ്വീകരണത്തിന് ശേഷം ജാഥയായി ബിജെപി ഓഫീസിലേക്ക് പോയി. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും മാരാർജിയുടെ പ്രതിമയിൽ ഹാരാർപ്പണവും നടത്തി. വാടിക്കൽ രാമകൃഷ്ണൻ മുതൽ, ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ നൽകിയ മുഴുവൻ പ്രവർത്തകരുടെയും പ്രവർത്തകരുടെ ഫലമാണ് തിരുവനന്തപുരത്തെ വിജയം. ലക്ഷക്കണക്കിന് പ്രവർത്തകർ ഞങ്ങളുടെ വിജയത്തിന് വേണ്ടി പ്രവർത്തിച്ചുവെന്നും വി. വി രാജേഷ് പറഞ്ഞു.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് കെ. കെ വിനോദ് കുമാർ, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ദേശീയ സമിതി അംഗം സി. രഘുനാഥ് തുടങ്ങി നിരവധി നേതാക്കൾ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.















