അട്ടപ്പാടി: വേര് മോഷ്ടിച്ചെന്നാരോപിച്ച് അട്ടപ്പാടിയിൽ വനവാസി യുവാവിന് മർദനം. പാലൂർ സ്വദേശി മണികണ്ഠനാണ് മർദനമേറ്റത്. തലയോട്ടി പൊട്ടിയതിനെത്തുടർന്ന് മണികണ്ഠന് ശസ്ത്രക്രിയ നടത്തി. ഡിസംബർ ഏഴിനാണ് മർദമേൽക്കുന്നത്.
കോഴിക്കോട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദിവാസി വാദ്യോപകരണം വായിക്കാന്‍ മണികണ്ഠന്‍ പോയിരുന്നു. എട്ടാം തിയ്യതി ഉച്ചകഴിഞ്ഞ് തളർന്ന് വീഴുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. സംശയം തോന്നിയ ഡോക്ടർമാർ കോഴിക്കോട് പൊലിസില്‍ വിവരമറിയിച്ചു. പിന്നാലെയാണ് മര്‍ദന വിവരം പുറത്താകുന്നത്.
ആദിവാസികളിൽനിന്ന് ഔഷധവേരുകൾ ശേഖരിച്ച് വിൽക്കുന്ന രാംരാജ് എന്നയാളാണ് മർദിച്ചതെന്നാണ് ആരോപണം. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് പുതൂർ പോലീസെത്തി മൊഴി രേഖപ്പെടുത്തി. സംഭവത്തിൽ കേസെടുത്തെങ്കിലും കൂടുതൽ നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ലെന്ന് കുടുംബം പറഞ്ഞു. നിസാര വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ് യുവാവ്.















