Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: കട്ടിളപ്പാളിക്കേസ് രേഖകള്‍ മുക്കി

സജിത്ത് പരമേശ്വരന്‍ by സജിത്ത് പരമേശ്വരന്‍
Dec 18, 2025, 07:15 am IST
in Kerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതിലുകളുടെ കട്ടിളപ്പടികള്‍ 2019ല്‍ യുബി ഗ്രൂപ്പ് സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ സന്നിധാനത്തെ ഓഫീസ് ഫയലില്‍ നിന്ന് അപ്രത്യക്ഷമായി. കട്ടിളപ്പാളികള്‍ സ്വര്‍ണം പൊതിഞ്ഞതായി വ്യക്തമാക്കുന്ന രേഖകളൊന്നുമില്ലെന്ന് കേസില്‍ റിമാന്‍ഡിലുള്ള ദേവസ്വം മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസു ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം വാദിച്ചതിലും രേഖകള്‍ അപ്രത്യക്ഷമായതിലും ഏറെ സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. 1998ല്‍ ശ്രീകോവില്‍ സ്വര്‍ണം പൊതിയുന്നതില്‍ പങ്കാളികളായവരുടെ മൊഴികള്‍ നിരത്തി വാസുവിന്റെ വാദത്തെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും രേഖകള്‍ ഹാജരാക്കേണ്ട സന്ദര്‍ഭം വന്നാല്‍ കുടുങ്ങും.

കഴിഞ്ഞ സപ്തംബര്‍ ഏഴിന് സന്നിധാനത്തു നിന്ന് നിറം മങ്ങിയ ദ്വാരപാലക പാളികള്‍ കടത്തിയതിനെ തുടര്‍ന്നാണ് സ്വര്‍ണക്കൊള്ള പുറത്തായത്. ഇതിനു ശേഷമാണ് കട്ടിളപ്പാളികള്‍ സംബന്ധിച്ച രേഖകള്‍ അപ്രത്യക്ഷമായതെന്നാണ് സൂചന. ഇതിനു പിന്നില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് പി.എസ്. പ്രശാന്തിനു പങ്കുണ്ടെന്ന ആരോപണവും ശക്തമാണ്. ഇക്കാര്യം കൂടി പരിഗണിച്ചാണ് പ്രശാന്തിന്റെ മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി നീക്കമാരംഭിച്ചത്.

രേഖകള്‍ മാറ്റിയത് റിമാന്‍ഡിലുള്ള വാസു എങ്ങനെയറിഞ്ഞെന്നതും ദുരൂഹമാണ്. ദേവസ്വം കമ്മിഷണര്‍ എന്ന നിലയില്‍ കട്ടിളപ്പാളികള്‍ കടത്താനുള്ള ഉത്തരവില്‍ ഒപ്പിട്ട ശേഷമാണ് 2019 മാര്‍ച്ച് 31ന് വാസു പടിയിറങ്ങുന്നത്. വാസുവിനെ കേസില്‍ നിന്ന് മുക്തനാക്കാന്‍ ഉന്നതങ്ങളില്‍ നിന്നുണ്ടായ സമ്മര്‍ദമാണ് രേഖകള്‍ മാറ്റാന്‍ കാരണമെന്നും സംശയമുണ്ട്.

അതേസമയം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്. ശ്രീകുമാറിനെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്‌ഐടി ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തിരുന്നു.
കട്ടിളപ്പാളികളും ദ്വാരപാലക ശില്‍പ പാളികളും ഇളക്കി സ്വര്‍ണം പൂശാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാനുള്ള പേപ്പറുകള്‍ തയാറാക്കിയത് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ആയിരുന്നെങ്കിലും പാളികള്‍ കൊണ്ടുപോയപ്പോള്‍ ശ്രീകുമാറിനായിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചുമതല.

സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പെന്ന് രേഖപ്പെടുത്തിയ മഹസറില്‍ ഒപ്പിട്ടുവെന്നതാണ് ശ്രീകുമാറിന്റെ പേരിലെ പ്രധാന കുറ്റം. 2019 ജൂലൈ അഞ്ചിലെ ദേവസ്വം ബോര്‍ഡ് ഉത്തരവിനെ തുടര്‍ന്ന് ദ്വാരപാലക ശില്‍പ പാളികളും ശ്രീകോവിലിന്റെ തെക്കു വടക്കു മൂലകളിലുള്ള സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികളും ജൂലൈ 19, 20 തീയതികളില്‍ ഇളക്കിമാറ്റുമ്പോള്‍ മഹസറുകള്‍ തയാറാക്കിയത് എക്‌സി. ഓഫീസറായിരുന്ന സുധീഷ് കുമാറായിരുന്നു. എസ്. ശ്രീകുമാറും അവിടെയുണ്ടായിരുന്നു. സ്വര്‍ണ സാന്നിധ്യം പാളികളിലുണ്ടെന്ന് വ്യക്തമായി അറിയാമായിരുന്ന ശ്രീകുമാറും അസി. എന്‍ജിനീയര്‍ സുനില്‍കുമാറും സ്വര്‍ണം പൊതിഞ്ഞ പാളികളെ ‘ചെമ്പ്’ എന്ന് വിശേഷിപ്പിച്ചു തയാറാക്കിയ മഹസറില്‍ ഒപ്പിട്ടു. ശ്രീകുമാറും കൊള്ളയ്‌ക്കു കൂട്ടുനിന്നതായാണ് എസ്‌ഐടി കണക്കാക്കുന്നത്. സുനില്‍കുമാറും അറസ്റ്റിലായേക്കും.

Tags: Sabarimala gold theftശബരിമല സ്വര്‍ണ്ണക്കൊള്ളKattilapalli caseകട്ടിളപ്പാളിക്കേസ്മുരാരി ബാബുഎസ്. ശ്രീകുമാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വർണക്കൊള്ള നടന്നിട്ടുണ്ടെങ്കിൽ അതിന് ഉത്തരവാദി ദേവസ്വം ബോർഡ് അധികൃതർ , ഭരണപരമായ കാര്യങ്ങളിൽ ഇടപെടാൻ അവകാശമില്ല ’, തന്ത്രി കണ്ഠരര് രാജീവര്

Kerala

മുഗൾ ഭരണകാലത്തിന് ശേഷം വൻ ക്ഷേത്ര കൊള്ള നടന്നത് പിണറായി സർക്കാരിന്റെ കാലത്തെന്ന് സന്ദീപ് വാചസ്പതി

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

Kerala

ശബരിമല സ്വർണ്ണകൊള്ള ; എൻ വാസുവിനും ജാമ്യം

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൊഴിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.