മസ്കറ്റ്: കഴിഞ്ഞ മാസം കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഒമാൻ സന്ദർശനത്തെ തുടർന്നു ഉണ്ടായ വിവാദങ്ങളും ഭരണകൂട നടപടി ക്രമങ്ങളും മലയാളി സമൂഹത്തിന് തിരിച്ചടിയായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിണറായിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒമാൻ പൊലീസ് യൂണിഫോം മലയാളികൾ ധരിച്ചതിനുള്ള വിവാദം നിറഞ്ഞ പ്രദർശനം ഉൾപ്പെടെ നിരവധി പിഴവുകൾ രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് ഒമാൻ സർക്കാർ പൊതു സ്ഥലങ്ങളിൽ മലയാളി പരിപാടികൾ നടത്തുന്നത് വിലക്കുകയും ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന് സ്വന്തം ഹാളിൽ മാത്രമേ പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളുവെന്നും നിർദേശം നല്‍കിയതായി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. മത-രാഷ്‌ട്രീയ നിഴലുള്ള പരിപാടികൾ ഒമാനിൽ അനുവദിക്കരുതെന്നും സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ, ഡിസംബർ 17-ന് ഒമാൻ സന്ദർശിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയ സ്വീകരണം ഇപ്പോൾ വലിയ ചർച്ചയാണ്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഒമാനിൽ എത്തിയത്. വിമാനത്താവളത്തിൽ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സെയിദിന്റെ നേതൃത്വത്തിൽ റെഡ് കാർപ്പറ്റ് സ്വീകരണം ലഭിച്ചു. ഗംഭീര ഗാർഡ് ഓഫ് ഓണറും നൽകിയിരുന്നു. മോദിയുടെ രണ്ട് ദിവസത്തെ ഒമാൻ സന്ദർശനം വ്യാപാര കരാറുകളടക്കമുള്ള ഔദ്യോഗിക പരിപാടികൾക്കായാണ്.
പിണറായിയുടെ സന്ദർശനത്തോട് ബന്ധപ്പെട്ട വിവാദങ്ങൾ മലയാളി സമൂഹത്തിന് പ്രതികൂല സാഹചര്യങ്ങളുണ്ടാക്കിയെന്നാണ് ആിടെ വിമർശനം ഉയർന്നത്. എന്നാൽ മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒമാനിലെ ഇന്ത്യക്കാരോടുള്ള ഭരണകൂട സമീപനം പുതുവഴി തുറന്നതായാണ് സാമൂഹ്യമാധ്യമങ്ങളിൽ ചില മലയാളികൾ പ്രതികരിക്കുന്നത്. പിണറായിയുടെ സന്ദർശനത്തെ തുടർന്നുണ്ടായ ‘മാൻഡ്രേക്ക് ഇഫക്റ്റ്’ ഒമാനിലെ ഇന്ത്യൻ മലയാളികൾക്കുണ്ടായിരുന്ന നെഗറ്റീവ് പ്രതിഛായ നീങ്ങിക്കളഞ്ഞുവെന്നതാണ് അവരുടെ വിലയിരുത്തൽ.
















