Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യാ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുകുന്നു…ഒടുവില്‍ ട്രംപും മോദിയും ഫോണില്‍ സംസാരിച്ചു; വ്യാപാരക്കരാറും സൈനിക പങ്കാളിത്തവും ചര്‍ച്ചയായി

ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 07:59 pm IST
in World

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ നാളുകള്‍ക്ക് ശേഷം ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപും ഫോണില്‍ സംസാരിച്ചു. ഇന്ത്യ-യുഎസ് ബന്ധത്തില്‍ മഞ്ഞുരുക്കുന്ന സാഹചര്യമാണ് ഇതുവഴി സംജാതമായിരിക്കുന്നത്.

ഫോണിലൂടെയുള്ള ഇരുനേതാക്കളുടെയും ഈ സംസാരം കുറെക്കാലമായി ഒപ്പുവെയ്‌ക്കാതെ കിടന്നിരുന്ന ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ത്ഥ്യമാകുന്നതിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതുപോലെ അമേരിക്ക ഇന്ത്യയ്‌ക്ക് മേല്‍ ചുമത്തിയിരിക്കുന്ന 50 ശതമാനം എന്ന ഭീമമായ വ്യാപാരത്തീരുവയില്‍ ഇളവുണ്ടാകുമെന്നും ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്കുള്ള കയറ്റുമതി പഴയതുപോലെ സുഗമമാക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇന്ത്യാ-യുഎസ് ബന്ധത്തിലെ മഞ്ഞുരുകി എന്നാണ് പല രാഷ്‌ട്രീയനിരീക്ഷകരും ഇതേക്കുറിച്ച് വിലയിരുത്തുന്നത്. ഇതിന്റെ പ്രത്യാഘാതമെന്തെന്ന് വരും ദിവസങ്ങളില്‍ അറിയാനാവും.

Had a very warm and engaging conversation with President Trump. We reviewed the progress in our bilateral relations and discussed regional and international developments. India and the U.S. will continue to work together for global peace, stability and prosperity.…

— Narendra Modi (@narendramodi) December 11, 2025

“ട്രംപുമായി ഊഷ്മളവും താല‍്പര്യമുണര്‍ത്തുന്നതുമായ സംഭാഷണം ഇന്ന് നടന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ദേശീയവും അന്തര്‍ദേശീയവുമായ സംഭവവികാസങ്ങളിലെ പുരോഗതി വിലയിരുത്തി. ആഗോളസമാധാനം, സുസ്ഥിരത, പുരോഗതി എന്നിവയ്‌ക്ക് വേണ്ടി ഇന്ത്യയും യുഎസും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നത് തുടരും. “- മോദി പിന്നീട് എക്സില്‍ കുറിച്ചു.

ഇന്ത്യയുടെ ലാറ്റിനമേരിക്കന്‍ സ്വപ്നങ്ങള്‍ക്ക് മെക്സിക്കോ വഴി തിരിച്ചടി

യുഎസിന് പിന്നാലെ മെക്സിക്കോയും ഇന്ത്യയ്‌ക്ക് മേല്‍ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയെന്ന് ഡിസംബര്‍ 11 വ്യാഴാഴ്ച പ്രഖ്യാപനമുണ്ടായി. ഇതിന് പിന്നില്‍ അമേരിക്കയുടെയും ട്രംപിന്റെയും സ്വാധീനമാണെന്ന് വ്യക്തമായിരുന്നു. ഇതാണ് ട്രംപിനോട് ഇനിയും മൗനം പാലിച്ചും ഒഴിഞ്ഞുമാറിയും മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലേക്ക് മോദിയെ എത്തിച്ചത്. ഏത് സന്ദര്‍ഭത്തിലാണ് നയതന്ത്രം കൃത്യമായി പ്രയോഗിക്കണമെന്ന് മോദിയ്‌ക്കറിയാം. കാരണം ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ടെക്സ്റ്റൈല്‍സ്, ഓട്ടോ കംപോണന്‍റുകള്‍, എഞ്ചിനീയറിംഗ് ചരക്കുകള്‍ എന്നിവയാണ് ഇന്ത്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അതിനുള്ള പ്രധാന പ്രവേശനകവാടം മെക്സിക്കോ ആയിരുന്നു. അതാണ് ഈ ഉയര്‍ന്ന വ്യാപാരത്തീരുവ പ്രഖ്യാപനം കാരണം ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്.

ഇരുവരും അകല്‍ച്ച പാലിച്ചതോടെ ശത്രുക്കള്‍ ട്രംപിനെ പല വിധത്തില്‍ ഇന്ത്യയ്‌ക്കെതിരെ തിരിക്കുന്നത് തടയിടാനാണ് പരസ്പരം സംസാരിക്കുക എന്ന നയതന്ത്രത്തിലേക്ക് മോദിയും എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു. ഇത്രയും കാലം ട്രംപ് പങ്കെടുക്കുന്ന യോഗങ്ങള്‍ ഒഴിവാക്കിയും ഇന്ത്യാ-പാക് യുദ്ധം അവസാനിപ്പിച്ചത് ട്രംപിന്റെ മധ്യസ്ഥതമൂലമാണെന്ന അവകാശവാദത്തെ നിഷേധിച്ചും മുന്നോട്ട് പോവുകയായിരുന്നു മോദി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയ്‌ക്കു മേല്‍ വ്യാപാരത്തീരുവ 50 ശമതാനമാക്കി ഉയര്‍ത്തിയതിന് പിന്നാലെ വീണ്ടും ട്രംപ് പല വിധ പ്രതികാര നടപടികള്‍ കടുപ്പിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയ മെക്സിക്കോയുടെ നടപടി. ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതിക്കാര്‍ക്കെതിരെയും ട്രംപ് തിരിയുമെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇതോടെയാണ് ഇതാണ് സംസാരിക്കേണ്ട സന്ദര്‍ഭമെന്ന് മോദി തീരുമാനിച്ചത്. അത് ശുഭകരമായ വഴിത്തിരിവുകളിലേക്ക് ഇന്ത്യാ-യുഎസ് ബന്ധത്തെ ഭാവിയില്‍ നയിച്ചേക്കുമെന്നാണ് പ്രതീക്ഷ.

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ സൈനിക പങ്കാളിത്തത്തെക്കുറിച്ച് സുദീര്‍ഘമായി ഇരുനേതാക്കളും സംസാരിച്ചു. നിര്‍ണ്ണായകമായ സാങ്കേതികവിദ്യകള്‍, ഊര്‍ജ്ജരംഗം, പ്രതിരോധം, സുരക്ഷ, മറ്റ് പ്രധാനമേഖലകള്‍ എന്നിവയെക്കുറിച്ചെല്ലാം ഇരുവരും സംസാരിച്ചു. 21ാം നൂറ്റാണ്ടിലേക്കുള്ള ഇന്ത്യ-യുഎസ് കോംപാക്റ്റ് (COMPACT- കാറ്റലൈസിങ്ങ് ഓപ്പര്‍ച്ചുനിറ്റീസ് ഫോര്‍ മിലിറ്ററി പാര്‍ട്ണര്‍ഷിപ്പ് , ആക്സലറേറ്റഡ് കൊമേഴ്സ് ആന്‍റ് ടെക്നോളജീസ്) കരാറിലെസുപ്രധാനമേഖലകളാണിവ.  ഒപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ചയുണ്ടായി.

ഇതിനു പുറമേ ഇരുനേതാക്കളും വിവിധ ആഗോള വിഷയങ്ങളും ചര്‍ച്ച ചെയ്തു. കൂട്ടായ വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാനും ഇരുവരും തീരുമാനിച്ചു.

Tags: India-US tradeTrumpModiModiTrumpTrade tariffPhonetalk ModiTrump
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാസ്തവത്തില്‍ ട്രംപുമായുള്ള വ്യാപാരക്കരാറില്‍ വസ്ത്രനിര്‍മ്മാണ രംഗത്ത് ഇന്ത്യയേക്കാള്‍ മെച്ചം ബംഗ്ലാദേശിനാണെന്ന വാദം തെറ്റാണ്

പുതുതായി ഇന്ത്യയിലെ യുഎസ് അംബാസഡറായി ചുമതലയേറ്റ സെര്‍ജിയോ ഗോര്‍ (ഇടത്ത്)
India

മോദിയുടെ വഴിക്ക് ട്രംപ് വരുമോ? ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ചര്‍ച്ച സജീവമാണെന്നും മോദിയും ട്രംപും സുഹൃത്തുക്കളാണെന്നും യുഎസ് അംബാസഡര്‍

India

ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 87 രൂപയിലേക്ക് ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സ് ; രൂപയെ സ്ഥിരപ്പെടുത്താന്‍ 1000 കോടി ഡോളറിന്റെ സ്വാപുമായി ആര്‍ബിഐ

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

World

മോദിയോട് വലിയ ബഹുമാനം…ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉടന്‍ ഉണ്ടാകും: ട്രംപ്; ഒടുവില്‍ വിജയം ഇന്ത്യയുടെ പക്ഷത്തോ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.