വാഷിംഗ്ടണ്‍: ഈ വര്‍ഷം കിട്ടിയ അവസരം ഉപയോഗിച്ച് സിറിയയിലെ അല്‍ബാഷര്‍ ഭരണം അവസാനിപ്പിച്ച ഡൊണാള്‍ഡ് ട്രംപ് ഇപ്പോഴിതാ വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെയും അധികാരഭ്രഷ്ടനാക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതോടെ പുടിനെ എന്നെന്നേയ്‌ക്കുമായി ഇല്ലാതാക്കാനുള്ള പദ്ധതി യൂറോപ്പും അമേരിക്കയും ഉക്രൈനും രഹസ്യമായി അണിയറയില്‍ ഒരുക്കുകയാണെന്ന ചിന്തകള്‍ ശക്തമാവുകയാണ്.
കാരണം സിറിയയിലെ അല്‍ ബാഷറും വെനിസ്വേല പ്രസിഡന്‍റ് നിക്കോളാഡ് മഡൂറോയും പുടിന്റെ കടുത്ത ആരാധകരും സ്നേഹിതരും ആയിരുന്നു. ഇസ്രയേല്‍ ലെബനോനിനും ഇറാനും ഗാസയ്‌ക്കും എതിരായി നടത്തിയ യുദ്ധത്തിനിടയില്‍ ഇസ്രയേലിനെ കൂട്ടുപിടിച്ചാണ് അമേരിക്ക സിറിയയിലെ അല്‍ബാഷറിനെ വീഴ്‌ത്തിയത്. തുര്‍ക്കിയും ഈ നീക്കത്തില്‍ അമേരിക്കയെ സഹായിച്ചിരുന്നു. അല്‍ബാഷര്‍ റഷ്യയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.
അതേ സമയം അടുപ്പം സ്ഥാപിച്ച് ചൈനയെ തണുപ്പിച്ച് നിര്‍ത്താനും ട്രംപ് കിണഞ്ഞ് ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും എക്കാലത്തേയും ഭീഷണയിയായ പുടിനെ തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വെനിസ്വേലയുടെ മഡൂറോ കടുത്ത പുടിന്‍ ഭക്തനാണ്. വലിയ എണ്ണശേഖരമുള്ള വെനിസ്വേല സമ്പന്ന രാജ്യമാണ്. പുടിന് ഒരു ആപല്‍ഘട്ടത്തില്‍ എത്ര എണ്ണ നല്‍കിയും പണം നല്‍കിയും സഹായിക്കാന്‍ കഴിയുന്ന രാജ്യമാണ് വെനിസ്വേല. എന്നാല്‍ മഡൂറോയെ മാറ്റി അവിടെ തങ്ങളുടെ പാവ സര്‍ക്കാരിനെ വാഴിച്ചാല്‍ പുടിനുള്ള വെനിസ്വേലയുടെ സാമ്പത്തിക സഹായം എന്നെന്നേയ്‌ക്കുമായി അടയ്‌ക്കാന്‍ അമേരിക്കയ്‌ക്ക് സാധിക്കും. അതാണ് തിരക്കിട്ട് വെനിസ്വേലയെ ആക്രമിച്ച് മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കാന്‍ ട്രംപ് ശ്രമിക്കുന്നത്. ഇതിന് മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.
സുദീര്‍ഘമായി റഷ്യ-ഉക്രൈന്‍ സമാധാനക്കരാര്‍ പല കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നതിനിടയില്‍ സാമ്പത്തികമായി റഷ്യയെ ഞെരുക്കാനുള്ള പദ്ധതികള്‍ അതിവേഗം നടപ്പാക്കുകയാണ് യൂറോപ്യന്‍ യൂണിയനും അമേരിക്കയും. റഷ്യയിലെ ഏറ്റവും പ്രധാന രണ്ട് എണ്ണക്കമ്പനികളായ ലൂക്കോയിലിനെയും റോസ് നെഫ്റ്റിനെയും എണ്ണ വില്‍പനയില്‍ നിന്നും നിരോധിച്ചത് വഴി റഷ്യയ്‌ക്ക് വിദേശനാണ്യം നേടാനുള്ള പഴുതുകള്‍ അടയ്‌ക്കുകയായിരുന്നു ട്രംപ്. ഇതോടെയാണ് ഇന്ത്യയും ഇന്ത്യയിലെ സ്വകാര്യ കമ്പനിയായ റിലയന്‍സും റഷ്യന്‍എണ്ണ വാങ്ങുന്നതില്‍ നിന്നും പിന്‍മാറിയത്. ചൈനയും റഷ്യന്‍ എണ്ണ വാങ്ങുന്നത് വല്ലാതെ കുറച്ചു. യുദ്ധത്തിനുള്ള സാമ്പത്തിക സ്രോതസ്സാണ് റഷ്യയ്‌ക്ക് ഇതോടെ ഇല്ലാതായത്. കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്നും എണ്ണ നിറച്ചുപോയ രണ്ട് കപ്പലുകളെ ഉക്രൈന്‍ കത്തിച്ചിരുന്നു. ഇതിന് പിന്നിലും യൂറോപ്യന്‍ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നാണ് കരുതുന്നത്. എന്തായാലും റഷ്യയില്‍ നിന്നുള്ള എണ്ണ പുറത്തേക്ക് പോകാതിരിക്കുന്നതില്‍ കടുത്ത ജാഗ്രതയിലാണ് അമേരിക്കയും യൂറോപ്പും. വൈകാതെ റഷ്യയുടെ എണ്ണക്കിണറുകള്‍ ഇല്ലാതാക്കാനും അവര്‍ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണ്.
രണ്ടാമത്, റഷ്യ വിശ്വസിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപിച്ച അവരുടെ പരമാധികാര ആസ്തിയായ 16200 കോടി ഡോളര്‍ നിക്ഷേപം മരവിപ്പിച്ച ശേഷം അതപ്പാടെ ഉക്രൈന് പലിശ രഹിത വായ്‌പയായി നല്‍കാനുള്ള പരിപാടിയിലാണ് യൂറോപ്യന്‍ രാഷ്‌ട്രങ്ങള്‍ ഈ തുകകൊണ്ട് അമേരിക്കയില്‍ നിന്നുള്ള അത്യാധുനിക യുദ്ധവിമാനങ്ങളും മറ്റ് യുദ്ധോപകരണങ്ങളും വാങ്ങി ഉക്രൈന് നല്‍കാനാണ് തീരുമാനം. ബെല്‍ജിയത്തിലെ കേന്ദ്രബാങ്കിലാണ് ഈ റഷ്യയുടെ നിക്ഷേപം ഇരിക്കുന്നത്. ഇത് നല്‍കിയാല്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് പുടിന്‍ ഭീഷണി മുഴക്കിയതിനാല്‍ ബെല്‍ജിയം രണ്ട് മനസ്സോടെ നില്‍ക്കുകയാണ്.
എന്തായാലും ആസന്നമായ മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ പുടിന് ഒറ്റമാര്‍ഗ്ഗമേയുള്ളൂ. അമേരിക്കയ്‌ക്കോ ഏതെങ്കിലും ഒരു യൂറോപ്യന്‍ രാജ്യത്തിനോ എതിരെ ആണവായുധം പ്രയോഗിക്കുക. അത് ആര്‍ക്ക് നേരെ വേണം എന്ന ആശയക്കുഴപ്പത്തിലാണ് പുടിന്.
















