ന്യൂഡൽഹി: പാകിസ്ഥാനെ “ഭീകര രാജ്യം” എന്ന് പരസ്യമായി വിളിച്ച് ബെൽജിയത്തിലെ ഫ്ലെമിഷ് പാർലമെന്റ് അംഗവും വ്ലാംസ് ബെലാങ് പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫിലിപ്പ് ഡെവിന്റർ . യൂറോപ്പിലുടനീളം പാകിസ്ഥാനെ പൂർണ്ണമായും വിലക്കണമെന്നും ഡെവിന്റർ ആവശ്യപ്പെട്ടു. പാകിസ്ഥാൻ തീവ്രവാദ സംഘടനകൾക്ക് പണവും ആയുധങ്ങളും എല്ലാത്തരം സൗകര്യങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഗ്ലോബൽ പാട്രിയറ്റ്സ് മീറ്റ് 2025” ൽ പങ്കെടുക്കാൻ എത്തിയാണ് ഡെവിന്റർ .
“ഇന്ത്യയും പാശ്ചാത്യ രാജ്യങ്ങളും ഒരേ ഭീഷണിയാണ് നേരിടുന്നത്: തീവ്ര ഇസ്ലാമിക ഭീകരത. നമ്മൾക്ക് ഒരേ ശത്രുവാണ്. പാകിസ്ഥാൻ ഈ തീവ്ര ജിഹാദി പ്രസ്ഥാനങ്ങളെയും തീവ്രവാദ ഗ്രൂപ്പുകളെയും പണം, ലോജിസ്റ്റിക്കൽ പിന്തുണ, എല്ലാത്തരം സൗകര്യങ്ങൾ എന്നിവയിലൂടെയും പിന്തുണയ്‌ക്കുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നടന്ന ആക്രമണങ്ങൾ ഇതിന് തെളിവാണ്. നമ്മുടെ രാജ്യത്തും ഇതുതന്നെയാണ് സംഭവിക്കുന്നത്. അതിനാൽ, പാകിസ്ഥാൻ ഒരു ഭീകര രാജ്യമാണ്, യൂറോപ്പ് അതിനെ പൂർണ്ണമായും നിരോധിക്കണം,” ഡെവിന്റർ പറഞ്ഞു.
















