കൊൽക്കത്ത : സംസ്ഥാനത്ത് എസ്ആർഐ അനുവദിക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ആർക്കും സംസ്ഥാനം വിട്ടു പോകേണ്ടി വരില്ലെന്നും മമത ബാനർജി പറഞ്ഞു. എസ്‌ഐആർ വിരുദ്ധ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു മമത .
‘ എന്തുകൊണ്ടാണ് എസ്‌ഐആർ ഇത്ര തിടുക്കത്തിൽ നടപ്പിലാക്കുന്നത്? തിരഞ്ഞെടുപ്പിന് മുമ്പ് എസ്‌ഐആർ നടപ്പിലാക്കുന്നത് എന്തുകൊണ്ട്? മൂന്ന് വർഷമെടുക്കൂ, ഞങ്ങൾ നിങ്ങളെ സഹായിക്കും. ഞാൻ ഇവിടെയുള്ളിടത്തോളം കാലം, നിങ്ങളെ പുറത്താക്കാൻ ഞാൻ അവരെ അനുവദിക്കില്ല.ബംഗാളിൽ എന്നെ വേദനിപ്പിക്കാൻ ശ്രമിച്ചാൽ, ഇന്ത്യയിലുടനീളം അവരുടെ അടിത്തറ ഞാൻ ഇളക്കും.
ബീഹാർ തിരഞ്ഞെടുപ്പ് ഫലം എസ്‌ഐആറിന്റെ ഫലമാണ്; അവിടെ ബിജെപിയുടെ നീക്കങ്ങൾ പ്രതീക്ഷിക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു.ബിജെപിക്ക് എന്നോട് രാഷ്‌ട്രീയമായി മത്സരിക്കാനോ എന്നെ പരാജയപ്പെടുത്താനോ കഴിയില്ല. ഞാൻ ബംഗ്ലാദേശിനെ ഒരു രാജ്യമെന്ന നിലയിൽ സ്നേഹിക്കുന്നു. ഞാൻ ബിർഭൂമിലാണ് ജനിച്ചത്, അല്ലെങ്കിൽ എന്നെ ബംഗ്ലാദേശി എന്നും വിളിക്കുമായിരുന്നു.“ മമത ബാനർജി പറഞ്ഞു.
















