Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ഭര്‍ത്തൃഹരിയുടെ ദര്‍ശനം 4: വ്യാകരണം മോക്ഷകവാടം

ഡോ.വി.സുജാത by ഡോ.വി.സുജാത
Nov 25, 2025, 05:28 pm IST
in Varadyam

വാക്യപദീയത്തില്‍ 11മുതല്‍ 22  വരെയുള്ള കാരികകള്‍ വ്യക്തമാക്കുന്നത്, വ്യാകരണമാണ് ആശയവിനിമയത്തില്‍ പ്രധാന പങ്കുവഹിക്കുന്നതെന്നാണ്. വേദാര്‍ത്ഥം ഗ്രഹിക്കുന്നതിന് വ്യാകരണമാണ് ഏക മാര്‍ഗ്ഗമെന്നും, വ്യാകരണമാണ് സത്യത്തിലേക്കുള്ള ഉത്തമ ഉപായമെന്നുമാണ് സാരം.

പാണിനി തന്റെ ഉച്ചാരണ ശാസ്ത്രമുള്‍ക്കൊള്ളുന്ന ‘പാണിനീയ ശിക്ഷാ’ എന്ന കൃതിയില്‍ വ്യാകരണത്തെ വേദപുരുഷന്റെ മുഖമായി സങ്കല്പിക്കുന്നുണ്ട്. ഇതില്‍ വേദത്തെ ഒരു പുരുഷനായും വേദാംഗങ്ങളെ വേദപുരുഷന്റെ അംഗങ്ങളായും ചിത്രീകരിക്കുന്നു. ഛന്ദസ്സുകള്‍ വേദപുരുഷന്റെ പാദങ്ങളായും, കല്പം കരങ്ങളായും, ജ്യോതിഷം കണ്ണുകളായും, നിരുക്തം കാതുകളായും, ശിക്ഷാ മൂക്കായും, വ്യാകരണം മുഖമായും വര്‍ണിച്ചിട്ടുണ്ട്.

വാക്യപദീയത്തിലെ ദര്‍ശനമനുസരിച്ച് വേദപഠനം ബ്രഹ്‌മത്തിലേക്കുള്ള ഉത്തമ മാര്‍ഗ്ഗമാകുന്നു. കാരണം വേദമന്ത്രങ്ങള്‍ ശബ്ദബ്രഹ്‌മ സ്വരൂപങ്ങളാകുന്നു. ശബ്ദബ്രഹ്‌മം തന്നെയാണ് ഭാഷയിലും പ്രപഞ്ചത്തിലും വസ്തുക്കളിലും ജീവികളിലും പ്രകടമാകുന്നത്. എന്നാല്‍ മനുഷ്യര്‍ക്ക് സത്യസാക്ഷാത്കാരത്തിന് അവലംബിക്കാവുന്ന എളുപ്പ മാര്‍ഗ്ഗം ഭാഷയാണ്. ഭാഷകളില്‍ ശ്രേഷ്ഠം വൈദിക മന്ത്രങ്ങളാകുന്നു. കാരണം അവ ശബ്ദബ്രഹ്‌മത്തിന്റെ സാരം വെളിപ്പെടുത്തുന്ന പ്രത്യക്ഷ രൂപങ്ങളാണ്.
ആസന്നം ബ്രഹ്‌മണസ്തസ്യ
തപസാമുത്തമം തപ
പ്രഥമം ഛന്ദസാമംഗം
പ്രാഹുര്‍ വ്യാകരണം ബുധാഃ  -1.11

പ്രാപ്തരൂപ വിഭാഗായാ
യോ വാചഃ പ്രഥമോ രസഃ
യത്തത് പുണ്യതമം ജ്യോതിഃ
തസ്യ മാര്‍ഗോയം ആഞ്ജസഃ -1.12

(ശബ്ദസ്വരൂപമാകുന്ന വേദമന്ത്രങ്ങളുടെ അര്‍ത്ഥാവബോധത്തോട് ഏറ്റവും സമീപസ്ഥമായിട്ടുള്ളത് വ്യാകരണമാണെന്നാണ് പ്രബുദ്ധരാല്‍ പറയപ്പെട്ടിട്ടുള്ളത്. അതിനാല്‍ തപസ്സുകളില്‍ വച്ച് ഉത്തമമാകുന്നത് വേദാംഗങ്ങളില്‍പ്പെടുന്ന വ്യാകണ പഠനമാണ്. പല രൂപങ്ങളിലൂടെ പ്രകാശിതമാകുന്ന ശബ്ദബ്രഹ്‌മത്തിന്റെ സാരം, പുണ്യതമമായിട്ടുള്ള ആ ശബ്ദപ്രഭ പ്രാപ്തമാക്കാന്‍ അനായാസ മാര്‍ഗ്ഗം തെളിക്കുന്നത് വ്യാകരണമാണ്)
ശബ്ദബ്രഹ്‌മത്തെ പ്രാപ്തമാക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളില്‍ പ്രധാനം വേദപഠനമാണ്. അതിനായി ഭാഷാശാസ്ത്രം സ്വായത്തമാക്കണം. ഭാഷയില്‍ അനേകം ഘടകങ്ങളുണ്ട് – വര്‍ണ്ണം, ഉച്ചാരണം, പദോല്‍പ്പത്തി, പദാര്‍ത്ഥം, വ്യാകരണം, ഭാഷാചരിത്രം, ഭാഷാതാരതമ്യപഠനം മുതലായവ. ഇവയില്‍ വ്യാകണമാണ് പ്രധാനം. വ്യാകരണത്തിലൂടെയാണ് വേദോക്തങ്ങളുടെ യഥാര്‍ത്ഥസാരം ഗ്രഹിക്കാന്‍ സാധിക്കുന്നത്.

അര്‍ത്ഥവിനിമയവും വാക്കും വ്യാകരണവും

വാക്കുകള്‍ക്ക് ഓരോന്നിനും പ്രത്യേകമായ അര്‍ത്ഥമുണ്ട്. ഒരു വാക്കിനു തന്നെ പല അര്‍ത്ഥങ്ങളുമുണ്ടാകാം. അതിനാല്‍ സന്ദര്‍ഭത്തിനനുസരിച്ച് ആശയ വിനിമയം നടത്താന്‍ വാക്കുകളെ സജ്ജമാക്കുന്നത് വ്യാകരണമാണ്. ശരീരത്തിന്റെ ആരോഗ്യത്തിന് അവയവങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടല്ലോ. അപ്രകാരം വാക്കുകളെ വേണ്ടവിധം യോജിപ്പിച്ച് ശുദ്ധമായ അര്‍ത്ഥവിനിമയത്തിന് യോഗ്യമാക്കുന്നത് വ്യാകരണമാണ്:
അര്‍ത്ഥപ്രവൃത്തി തത്ത്വാനാം
ശബ്ദാ ഏവ നിബന്ധനം
തത്ത്വാവബോധഃ ശബ്ദാനാം
നാസ്തി വ്യാകരണാദൃതേ  -1.13

തദ്വാരമപവര്‍ഗ്ഗസ്യ
വാങ്മലാനാം ചികിത്സിതം
പവിത്രം സര്‍വ്വ വിദ്യാനാം
അധിവിദ്യം പ്രകാശതേ -1.14

(ആശയ വിനിമയ കാര്യത്തില്‍ യോഗ്യമായ വാക്കുകള്‍ തന്നെയാണ് കാരണം. പക്ഷേ അത്തരം വാക്കുകളുടെ തത്ത്വാവബോധം വ്യാകരണത്തിലൂടെയല്ലാതെ മറ്റൊന്നില്‍ നിന്നും ലഭ്യമാകുന്നില്ല. വ്യാകരണം വാഗ്ദോഷങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. അത് മോക്ഷത്തിലേക്കുള്ള കവാടവുമാണ്. അതിനാല്‍ സര്‍വ്വവിദ്യകളിലും വച്ച് പവിത്രമാണത്. എല്ലാ ശാസ്ത്രങ്ങളെയും പ്രകാശിപ്പിക്കുന്നത് വ്യാകരണമാണ്)

വേദാര്‍ത്ഥഗ്രഹണത്തിനു മാത്രമല്ല, എല്ലാത്തരം ലൗകിക വിദ്യകള്‍ക്കും ആധാരം വാക്യവിദ്യ അഥവാ വ്യാകരണമാണെന്നാണ് വാക്യപദീയത്തില്‍  സമര്‍ത്ഥിക്കുന്നത്:
യഥാ അര്‍ത്ഥജാതയഃ സര്‍വ്വാഃ
ശബ്ദാകൃതി നിബന്ധനാഃ
തഥൈവ ലോകേ വിദ്യാനാം
ഏഷാ വിദ്യാ പരായണം -1.15

(എപ്രകാരമാണോ സാമാന്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കാന്‍ വാക്കുകളുടെ ആകൃതിയെ ആശ്രയിക്കുന്നത്, അപ്രകാരം എല്ലാ വിദ്യകള്‍ക്കും വ്യാകരണമാണ് മുഖ്യാശ്രയം)

ലൗകിക വ്യവഹാരത്തില്‍ പോലും മൂര്‍ത്തവസ്തുക്കളെ അറിയാന്‍ അമൂര്‍ത്തമായ സങ്കല്പനങ്ങളെയാണ് ആശ്രയിക്കുന്നത്. അതായത് വസ്തുക്കളെ കുറിച്ചുള്ള സാമാന്യ ആശയങ്ങള്‍  കൂടാതെ അവയെ തിരിച്ചറിയാന്‍ സാധ്യമല്ല. ഉദാഹരണം, മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ സാധിക്കുന്നത് ‘മനുഷ്യന്‍’ എന്ന സാമാന്യ ആശയം മനസ്സില്‍ ഉള്ളതുകൊണ്ടാണ്. ഈ സങ്കല്പനം മനസ്സിലും ഭാഷയിലും മാത്രമാണുള്ളത്. അതിന് സ്ഥൂല ലോകത്ത് അസ്തിത്വമില്ല. അമൂര്‍ത്തമായിട്ടുള്ള ഇത്തരം ആശയങ്ങളുടെ വിനിമയത്തില്‍ വാക്കുകളുടെ ആകൃതിയെ മാത്രമാണ് ആശ്രയിക്കുന്നത്. ഇപ്രകാരം തന്നെ പദങ്ങള്‍ സ്ഥൂല തലത്തിലുള്ള വസ്തുക്കളെ സൂചിപ്പിക്കുന്നുവെങ്കിലും വാക്യത്തിന്റെ അര്‍ത്ഥം ഭാഷാഘടനയെ അഥവാ വ്യാകരണത്തെയാണ് ആശ്രയിക്കുന്നത്. ഏതുതരം വിദ്യ ഗ്രഹിക്കുന്നതിനും വാക്യാര്‍ത്ഥമാണ് മുഖ്യം. അതിനാല്‍ വ്യാകരണമാണ് എല്ലാത്തരം വിദ്യകള്‍ക്കും ആശ്രയം.

നാദശരീരമാകുന്ന വേദമന്ത്രങ്ങള്‍

വ്യാകരണത്തിന്റെ പ്രയോജനം ഉത്തമമാകുന്നതിനു കാരണം അത് മോക്ഷപ്രാപ്തിക്കുള്ള ഉപായമാകുന്നുവെന്നതിനാലാണ്. ഈ ഉദ്ബോധനമാണ് 16 മുതല്‍ 22 വരെയുള്ള കാരികകളുടെ ഉള്ളടക്കം:
ഇദമാദ്യം പദാസ്ഥാനം
സിദ്ധി സോപാന പര്‍വ്വണാം
ഇയം സാ മോക്ഷമാണാനാം
അജിഹ്‌മാ രാജപദ്ധതിഃ -1.16

അത്രാതീത വിപര്യാസഃ
കേവലാമനുപശ്യതി
ഛന്ദസ്യശ്ഛന്ദസാം യോനിം
ആത്മാഛന്ദോമയീം തനും -1.17

പ്രത്യസ്തമിത ഭേദായാ
യദ് വാചോ രൂപമുത്തമം
യദസ്മിന്നേവ തമസി
ജ്യോതിഃ ശുദ്ധം വിവര്‍ത്തതേ -1.18

വൈകൃതം സമതിക്രാന്താ
മൂര്‍ത്തി വ്യാപാര ദര്‍ശനം
വ്യതിത്യ ആലോകതമസീ
പ്രകാശം യമുപാസതേ – 1.19

(മോക്ഷ സിദ്ധിയിലേക്കുള്ള വിവിധ പടവുകളില്‍ മുഖ്യചുവടിന്റെ സ്ഥാനമാണ് വ്യാകരണ വിദ്യയ്‌ക്കുള്ളത്. മോക്ഷേച്ഛുക്കള്‍ക്ക് ഇത് വക്രതയൊന്നുമില്ലാത്ത രാജപാതയാണ്.
വ്യാകരണ ശാസ്ത്രത്തില്‍ സംശയ രഹിതനായ ഒരാള്‍ നാദശരീരമാകുന്ന വേദമന്ത്രങ്ങളുടെ സ്രോതസ്സിനെ അറിയുന്നു. അത് ശുദ്ധമായ ശബ്ദബ്രഹ്‌മമാകുന്നു.

ശബ്ദത്തിന്റെ ശുദ്ധവും ഉത്തമവുമായിട്ടുള്ള സ്വരൂപം ഭേദരഹിതമാണ്. നാനാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തമോമയമായ പ്രപഞ്ചത്തിലാകട്ടെ അതിന്റെ ജ്യോതി ഭിന്നരൂപത്തില്‍ പ്രകടമാകുന്നു.

സദാ മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന വസ്തുക്കളുടെയും പ്രവൃത്തികളുടെയും അനുഭവങ്ങളെ അതിജീവിച്ചവര്‍, ജ്ഞാനത്തിനും അജ്ഞാനത്തിനും അതീതമായിട്ടുള്ള ഏതൊരു പ്രകാശത്തെയാണോ ഉപാസിക്കുന്നത് അത് വ്യാകരണ പഠനം കൊണ്ട് ലഭ്യമാകുന്നു)

ഭര്‍ത്തൃഹരിയുടെ ദര്‍ശനം ‘ശബ്ദാദ്വൈതം’ എന്നു വിളിക്കപ്പെടുന്നത് അദ്വൈതവേദാന്തികള്‍ക്ക് പൊതുവെ സ്വീകാര്യമല്ല. കാരണം ബ്രഹ്‌മം വാക്കുകള്‍ക്ക് അതീതമാണല്ലോ. പക്ഷേ വാക്യപദീയം വെളിപ്പെടുത്തുന്ന പ്രകാരം പ്രത്യക്ഷത്തിലുള്ള ശബ്ദം ബ്രഹ്‌മത്തിലേക്കുള്ള സൂചകം മാത്രമാണ്. വാക്കിന്റെ അതിസൂക്ഷ്മവും പരമവുമായ അവസ്ഥയാണ് ബ്രഹ്‌മം. ഉപനിഷത്തുകളില്‍ ബ്രഹ്‌മം ചിദാനന്ദസ്വരൂപം മാത്രമല്ല, ശബ്ദബ്രഹ്‌മസ്വരൂപമായിട്ടും പറയപ്പെടുന്നുണ്ട്.  ശബ്ദത്തിന്റെ ശുദ്ധമായ സ്വരൂപം ഭേദരഹിതമാണെന്നും വാക്യപദീയം വ്യക്തമാക്കുന്നുണ്ട്. ജ്ഞാനത്തിനും അജ്ഞാനത്തിനും അതീതമാണത്. കാരണം അത് വിഷയിക്കും വിഷയത്തിനും മേലെയാണ്. അതിനാല്‍ പ്രത്യക്ഷത്തിലുള്ള ഭാഷയ്‌ക്ക് അതീതമാണ് ഏകമായിട്ടുള്ള ശബ്ദബ്രഹ്‌മം. എന്നാല്‍ വാക്യാര്‍ത്ഥത്തെ ധ്യാനിച്ച് ബ്രഹ്‌മത്തെ സാക്ഷാത്കരിക്കാവുന്നതാണ്. ‘അഹം ബ്രഹ്‌മ അസ്മി’ പോലുള്ള മഹാവാക്യങ്ങള്‍ ഇതിനുപകാരികളാണ്. ഇത് ബോധ്യപ്പെടുത്തുന്നതാണ് വാക്യപദീയത്തിലെ അടുത്ത 20-22 കാരികകള്‍:
യത്ര വാചോ നിമിത്താനി
ചിഹ്നാനീവ അക്ഷരസ്മൃതേഃ
ശബ്ദ പൂര്‍വ്വേണ യോഗേന
ഭാസന്തേ പ്രതിബിംബവത് -1.20

അഥര്‍വാണാം അംഗിരസാം
സാമ്നാം ഋഗ്യജുഷസ്യ ച
യസ്മിന്നുച്ചാവചഃ വര്‍ണ്ണാഃ
പ്ലഥക് സ്ഥിതി പരിഗ്രഹാഃ -1.21

യദേകം പ്രക്രിയ ഭേദൈഃ
ബഹുധാ പ്രവിഭജ്യതേ
തദ്വ്യാകരണമാഗമ്യ
പരം ബ്രഹ്‌മാധിഗമ്യതേ

(പ്രത്യക്ഷമായിട്ടുള്ള വൈദിക ഭാഷ ഏകാക്ഷരമാകുന്ന ശബ്ദബ്രഹ്‌മത്തെ സൂചിപ്പിക്കുന്നതാണ്. ശബ്ദബ്രഹ്‌മം അതില്‍ പ്രതിബിംബിക്കുന്നു. അതിനാല്‍ വേദവാക്യം തരുന്ന അനുഭവ ജ്ഞാനത്തെ ധ്യാനിക്കുക വഴി ശബ്ദബ്രഹ്‌മത്തെ പ്രാപിക്കാം.

ഋഗ്യജുര്‍സാമം അഥര്‍വ്വം എന്നീ വേദങ്ങളില്‍ ഉച്ചരിക്കപ്പെടുന്ന വര്‍ണ്ണങ്ങളും വാക്കുകളും വെവ്വേറെയായിട്ടുള്ള അസ്തിത്വം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവ ഏകശബ്ദത്തിന്റെ ചിഹ്നങ്ങളാണ്.

യാതൊണോ ഇപ്രകാരം ഭേദത്തെ ആശ്രയിച്ച് നാനാതരത്തില്‍ വര്‍ണ്ണിക്കപ്പെട്ടിരിക്കുന്നത് ആ ശബ്ദബ്രഹ്‌മത്തെ വ്യാകരണ ജ്ഞാനത്താല്‍ പ്രാപ്തമാക്കാം)

പ്രപഞ്ചത്തില്‍ വ്യത്യസ്ത വസ്തുക്കളെ ഘടിപ്പിച്ചു നിര്‍ത്തുന്നത് ഏകമായിട്ടുള്ള അവയുടെ അന്തസ്സത്തയാണ്. ഈ അന്തസ്സത്ത വാക്യപദീയത്തില്‍ ശബ്ദബ്രഹ്‌മമാകുന്നു. ശബ്ദബ്രഹ്‌മത്തിന്റെ തന്നെ പ്രതിഫലനമാണ് വേദം. ഭാഷയിലെ വ്യത്യസ്ത ഘടകങ്ങളെ യോജിപ്പിക്കുന്ന വ്യാകരണം പഠിക്കുക വഴി വേദപ്പൊരുള്‍ സമ്യക്കായി അറിയാന്‍ സാധിക്കും. ഇപ്രകാരം ശബ്ദബ്രഹ്‌മമാകുന്ന പൊരുളിനെ ധ്യാനിച്ച് സാക്ഷാത്കരിക്കാവുന്നതാണ്.
(തുടരും)

 

Tags: ഭര്‍ത്തൃഹരിgateway to salvationവ്യാകരണം മോക്ഷകവാടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാക്ക് ദറിദ, ഫെര്‍ഡിനന്റ് ദെ സൊസൂര്‍
Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം8: വ്യാകരണ ദര്‍ശനം യൂറോപ്പില്‍

Varadyam

ഭര്‍ത്തൃഹരിയുടെ ഭാഷാ ദര്‍ശനം-3; വൈദിക വാങ്മയത്തിലെ ഏകത്വ പ്രഖ്യാപനം

Varadyam

അഭേദ  ബ്രഹ്‌മവും ഭേദശക്തികളും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.