തിരുവനന്തപുരം : : തൊഴില്‍ ഭവനില്‍ ജില്ലാ ലേബര്‍ ഓഫീസറുടെ മുമ്പില്‍ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്‌ക്കെത്തിയ കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ എം.രാധാകൃഷ്ണന്‍ ,പ്രസ് ക്ലബ് സെക്രട്ടറി പി.ആര്‍.പ്രവീണ്‍, ഇലക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ.വിമല്‍ ജോസ് എന്നിവരെ സിപിഎം നേതാവും വഞ്ചിയൂര്‍ വാര്‍ഡിലെ ഘഉള സ്ഥാനാര്‍ത്ഥിയുമായ വഞ്ചിയൂര്‍ ബാബു, ഷാഹിന്‍, അജിത് പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഭീകരമായി മര്‍ദിച്ചു.
റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടാണ് മര്‍ദ്ദിച്ചത്.
രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിന് പല തവണ ഇടിക്കുകയും ചവിട്ടുകയും തലയില്‍ അടിക്കുകയും ചെയ്തു.രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും പ്രവീണിന്റെ മൊബൈല്‍ ഫോണും നഷ്ടപ്പെട്ടു.
സിപിഎമ്മില്‍ ബാബുവിനൊപ്പം ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്നു എം രാധാകൃഷ്ണന്‍. വിഎസ്- പിണറായി പോരിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രാധാകൃഷ്ണന്‍ പ്രസ്‌കഌബ്ബില്‍ വിവധ ചുമതല വഹിച്ചു. ഇപ്പോള്‍ കണ്ണമ്മൂലയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്.
വഞ്ചിയൂര്‍ ,കണ്ണമ്മൂല വാര്‍ഡുകളില്‍ ഇജങ തോല്‍ക്കുമെന്നും വഞ്ചിയൂര്‍ ബാബുവും മകളും മാറി മാറി മത്സരിക്കുന്നെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമം സ്വറ്റോറി ചെയ്‌തെന്നും അതിന്റെ ഉത്തരവാദിത്വം പ്രസ് ക്ലബിനാണെന്നും പറഞ്ഞു കൊണ്ടാണ് ബാബു അപ്രതീക്ഷിതമായി മര്‍ദനം തുടങ്ങിയത്. പിടിച്ചു മാറ്റാനെത്തിയ വിമല്‍ ജോസിനെ ഷാഹിന്‍ കരണത്തടിച്ചു.
ഗുണ്ടാ നേതാവായ വഞ്ചീയൂര്‍ ബാബു അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മലുളള തര്‍ക്ക സമയത്ത് വഞ്ചീയൂര്‍ കോടതി വളപ്പിലെത്തിയ മാധ്യമപ്രവര്‍ത്തകരെ തല്ലിയത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പില്‍ അറിയപ്പെടുന്ന പേരിനു പകരം ശങ്കരന്‍ കുട്ടി നായര്‍ എന്ന ഓദ്യോഗിക പേരു പറഞ്ഞ് വോട്ടു തേടുന്ന ബാബുവിനെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. അച്ഛനും മകനും മാറിമാറിയാണ് വഞ്ചിയൂരില്‍ മത്സരിക്കുന്നത്. പി അശോകകുമാറിനെതിരെ ഒരു വോട്ടിന്റെ ജയത്തിലാണ് ആദ്യം ബാബു ജയിച്ചത്













