കർണാടക (20-11-2025)– കർണാടക മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. രണ്ടര വര്ഷം കഴിയുമ്പോൾ മുഖ്യമന്ത്രി മാറ്റം എന്ന ഉടമ്പടി തെറ്റിച്ചതിനാണ് ശിവകുമാറിന്റെ അമർഷം. ഇതോടെ, സംഭവം മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ രാജിയിലേക്കെത്തുന്നുവെന്നാണ് സൂചന. ഒരു കസേരയും സ്ഥിരം അല്ലെന്നും എനിക്ക് സ്ഥാനം സ്ഥിരമായി വഹിക്കാൻ കഴിയില്ല എന്നും ഡി.കെ ശിവകുമാർ പ്രഖ്യാപിച്ചു. ദേശീയ നേതൃത്വം അതി ദുർബലമായതോടെ കർണ്ണാടകത്തിൽ വാളെടുത്തവർ വെളിച്ചപ്പാടാകുന്നു എന്നദ്ദേഹം പറഞ്ഞു.
നേരത്തെ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവില്ല എന്ന് സൂചന നൽകിയിരുന്നു. തന്റെ പിതാവ് രാഷ്‌ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്നും മന്ത്രിയും മുതിര്‍ന്ന നേതാവുമായ സതീഷ് ജാര്‍ക്കിഹോളിയാണ് പിന്‍ഗാമിയാകാന്‍ സാധ്യതയെന്നും വ്യക്തമാക്കി.കർണാടകത്തിൽ മുഖ്യമന്ത്രി മാറ്റം സംബന്ധിച്ച ചർച്ചകൾ അധികാരത്തിൽ എത്തിയ അന്നുമുതൽ സജീവമാണ്.
2023ലെ തിരഞ്ഞെടുപ്പിന് ശേഷം, കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ഡി കെ ശിവകുമാറിന് കൈമാറുമെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ ഹൈക്കമാൻഡോ ഡി.കെ ശിവകുമാറോ ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അഞ്ച് വർഷം തന്നെ മുഖ്യമന്ത്രിയായി മുഖ്യമന്ത്രിയായി തുടരും എന്നാണ് സിദ്ധരാമയ്യയും വ്യക്തമാക്കുന്നത്.
















