തിരുവനന്തപുരം: നിരോധിത ഭീകരസംഘടനയായ ഐഎസിൽ ചേരാൻ 16 വയസ്സുകാരനെ നിരന്തരം പ്രേരിപ്പിച്ചുവെന്ന പരാതിയിൽ കുട്ടിയുടെ മാതാവിനും രണ്ടാനച്ഛനുമെതിരെ യു.എ.പി.എ. ചുമത്തി കേസെടുത്തു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ വെമ്പായത്താണ് സംഭവം.വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുകയും യുവതിയെ മതം മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ആദ്യ വിവാഹത്തിലുള്ള മകനെ ഐ.എസിൽ ചേർക്കാൻ ഇയാൾ ശ്രമം തുടങ്ങിയത്.
വിവാഹശേഷം ദമ്പതികൾ കുട്ടിയോടൊപ്പം യു.കെയിലേക്ക് പോയി. അവിടെവെച്ച് ഇസ്‌ലാമിക് സ്റ്റേറ്റിൽ ചേരാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണിച്ച് കുട്ടിയെ സമ്മർദ്ദത്തിലാക്കിയതായി പരാതിയിൽ പറയുന്നു.
പിന്നീട് നാട്ടിൽ തിരിച്ചെത്തിയശേഷം കുട്ടിയെ ആറ്റിങ്ങൽ മേഖലയിലെ ഒരു മതപാഠശാലയിൽ ചേർത്തു. എന്നാൽ, കുട്ടിയുടെ സ്വഭാവത്തിൽ കാര്യമായ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ട അധികൃതർ അമ്മയുടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വിവരങ്ങൾ ചോദിച്ചറിയുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.
പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ ഐ.എസിൽ ചേരാൻ പ്രേരിപ്പിച്ചതായി സ്ഥിരീകരിച്ചു. കുട്ടിയുടെ അമ്മയ്‌ക്ക് കനകമല കേസിലെ പ്രതിയുമായി സൗഹൃദമുള്ളതും ഗൗരവത്തിലാണ് പോലീസ് കാണുന്നത്. ഇതാണ് കുട്ടിയുടെ പരാതിയെ പ്രസക്തിയോടെ എടുക്കാന്‍ കാരണവും.വെമ്പായം സ്വദേശി പത്തനംതിട്ട സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തിനു പിന്നാലെ യുവതിയെ മതപരിവര്‍ത്തനം ചെയ്യിക്കുകയും പേരു മാറ്റുകയും ചെയ്തു. പിന്നീട് യുവതിയുടെ ആദ്യ വിവാഹത്തില്‍ ജനിച്ച മകനെ ആണ് ഐഎസില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ടതെന്നാണ് ആരോപണം.
വിവാഹം കഴിച്ച ഭാര്യയുടെ ആദ്യ ഭര്‍ത്താവില്‍ ഉണ്ടായ മകനെയാണ് ‘ഐസിസുകാരനാക്കാന്‍’ ശ്രമിച്ചുവെന്നാണ് ആരോപണം. ദമ്പതികള്‍ യുകെയില്‍ താമസിച്ചുവരികയായിരുന്നു. നാട്ടിലെത്തിയ സമയത്ത് കുട്ടിയെ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രചാരണ വീഡിയോകള്‍ കാണിച്ചും ആശയപരമായി സ്വാധീനിക്കാനും ശ്രമിച്ചതാണെന്ന് പരാതിയില്‍ പറയുന്നു. ഇതിലുപരി, കുട്ടിയെ നാട്ടിലെ ഒരു മതപഠനശാലയില്‍ ഏല്‍പ്പിക്കുകയും ഇവിടെ കൂടുതല്‍ ‘മതപാഠം’ നല്‍കാനുള്ള ശ്രമം തുടരുകയും ചെയ്തു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി. മഞ്ജുലാൽ ഐ.പി.എസിന്റെ നേതൃത്വത്തിലാണ് കേസിൽ വിശദമായ അന്വേഷണം നടക്കുന്നത്. ദേശീയ അന്വേഷണ ഏജൻസിയും (എൻ.ഐ.എ.) സംഭവത്തിൽ വിവരങ്ങൾ ശേഖരിച്ചുതുടങ്ങിയിട്ടുണ്ട്.
















