ന‍്യൂദൽഹി: സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ നടപടികൾ അടിയന്തരമായി നിർത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. തദ്ദേശ തെരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയം നടത്തിയാൽ ഭരണസ്തംഭനമുണ്ടാവുമെന്ന് ചീഫ് സെക്രട്ടറി സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. കേരളത്തിൽ തിടുക്കപ്പെട്ട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം നടപ്പാക്കാനുള്ള തീരുമാനം ആശങ്കയുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. എസ്ഐആർ നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡൻ്റ് മനു അഭിഷേക് സിങ്‌വി വഴിയാണ് ഹർജി ഫയൽ ചെയ്തത്.
കഴിഞ്ഞ ദിവസം എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മുസ്ലിം ലീഗിന് വേണ്ടി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹർജി സമർപ്പിച്ചത്. ബിഎല്‍ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കുഞ്ഞാലിക്കുട്ടി ഹര്‍ജി നൽകിയത്.
















