ഗുവാഹത്തി : ഹിന്ദു-അസാമി ജനതയുടെ പൂർവ്വിക ഭൂമി പിടിച്ചെടുക്കാൻ നീക്കവുമായി ബംഗ്ലാദേശി വംശജരായ മിയ-മുസ്ലീങ്ങൾ . കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഭൂമി എഴുതി വാങ്ങാനാണ് ശ്രമം. മധ്യ ആസാമിലെ ന്യൂനപക്ഷ ജനസംഖ്യയുള്ള നാഗോൺ ജില്ലയിലെ ധിംഗ് പ്രദേശത്താണ് സംഭവം റിപ്പോർട്ട് . ആത്ഗാവിലെ 50 ആസാമി ഹിന്ദു കുടുംബങ്ങളാണ് ചുറ്റുമുള്ള ബംഗ്ലാദേശി വംശജരായ മിയ സമൂഹത്തിൽ നിന്ന് കടുത്ത ആക്രമണം നേരിടുന്നത്.
1980 കളുടെ തുടക്കത്തിൽ അസം പ്രക്ഷോഭത്തിനിടെ, ജീവന് ഭീഷണി ഉണ്ടായതോടെ ഈ കുടുംബങ്ങൾക്ക് ബാർബീൽ ചപോരി പ്രദേശത്തെ അവരുടെ പൂർവ്വിക കൃഷിഭൂമി ഉപേക്ഷിക്കേണ്ടിവന്നു. ക്രമേണ പ്രദേശത്ത് വലിയ മുസ്ലീം ജനസംഖ്യാ വളർച്ചയുണ്ടായി. പ്രക്ഷോഭം അവസാനിച്ചതിനുശേഷം, ഹിന്ദു കുടുംബങ്ങൾ ബാർബീൽ ചപോരി പ്രദേശത്തേക്ക് മടങ്ങി.
എന്നാൽ 2001 മുതൽ 2016 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് മിയ-മുസ്ലീങ്ങൾ ആസാമി കുടുംബങ്ങളെ ഭീഷണിപ്പെടുത്തി കൃഷിഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചു. എന്നാൽ 2016 ൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം പോലീസിന്റെ സഹായത്തോടെ അസമീസ് കുടുംബങ്ങൾ അവരുടെ അവകാശങ്ങൾ തിരിച്ചുപിടിച്ചു . എന്നാൽ കഴിഞ്ഞ ദിവസം ഹിന്ദു കർഷകർ അവരുടെ കൃഷിയിടത്തിലേക്ക് പോയപ്പോൾ, മൂർച്ചയുള്ള ആയുധങ്ങളുമായെത്തിയ ബംഗ്ലാദേശികൾ ഇവരെ ആക്രമിക്കുകയായിരുന്നു.
അസമിലെ ഹിന്ദു കർഷകർക്കെതിരെ ആക്രമണം നടത്തിയ ബംഗ്ലാദേശികളെ ആരെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ കൃഷി ഭൂമി ഹിന്ദുക്കളിൽ നിന്ന് ആരും തട്ടിയെടുക്കില്ല . ബിജെപി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായാൽ മിയ മുഴുവൻ സംസ്ഥാനവും പിടിച്ചെടുക്കും. ബിജെപി സർക്കാർ അസാമിനും മിയയുടെ ആക്രമണത്തിനും ഇടയിൽ ഒരു വലിയ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നു. നമ്മളെപ്പോലെയല്ലാത്ത 40 ശതമാനം ആക്രമണകാരികളായ ആളുകൾ ആ ദിവസത്തിനായി കാത്തിരിക്കുകയാണ്.
കോൺഗ്രസ് അധികാരത്തിൽ വന്നാൽ, അവർ എത്രത്തോളം പോകുമെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഈ ആളുകൾ അക്രമാസക്തരാണ്, അവർ നമ്മളെ കൊല്ലുകയും നദിയിൽ എറിയുകയും മാത്രമല്ല, ആദ്യം നമ്മുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പിന്നീട് അവരെ കൊല്ലുകയും ചെയ്യും. ഇതാണ് അവരുടെ ചരിത്രം . എന്നാൽ ബിജെപി ഉള്ളിടത്തോളം ബംഗ്ലാദേശി മുസ്ലീങ്ങളെ ഇവിടെ വച്ചു പൊറുപ്പിക്കില്ലെന്നും ‘ മുഖ്യമന്ത്രി പറഞ്ഞു.
















