Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ പ്രതി സിപിഎമ്മില്‍ തിരികെയെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 07:14 am IST
in Kerala

ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയ ലതീഷ് ബി. ചന്ദ്രനെ സിപിഎമ്മില്‍ തിരിച്ചെടുത്തു. മുഹമ്മ എസ്എന്‍വി ബ്രാഞ്ച് അംഗമായാണ് പ്രവര്‍ത്തിക്കുക. മന്ത്രി സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ എന്നിവരാണ് മുന്‍കൈയെടുത്ത് ലതീഷിനെ പാര്‍ട്ടി അംഗത്വത്തിലേക്ക് തിരികെ കൊണ്ടുവന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഹമ്മ 12-ാം വാര്‍ഡില്‍ സിപിഎമ്മിനെ തോല്‍പിച്ച് ലതീഷ് ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

സിപിഎമ്മില്‍ പിണറായി- വിഎസ് പക്ഷങ്ങള്‍ പരസ്പരം പോരടിച്ചിരുന്ന കാലത്താണ് പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത്. 2013 ഒക്ടോ. 31 ന് പുലര്‍ച്ചയാണ് കൃഷ്ണപിള്ള മരിച്ച മുഹമ്മ കണ്ണര്‍കാട്ടെ വീടിനു മുന്നിലെ സ്മാരകസ്തൂപം തകര്‍ത്തത്. ലതീഷ് ബി. ചന്ദ്രന്‍, അന്നത്തെ കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി സാബു എന്നിവരടക്കം അഞ്ച് സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവും കേരള സര്‍വകലാശാല യൂണിയന്‍ മുന്‍ ജന. സെക്രട്ടറിയും എസ്എഫ്ഐ സംസ്ഥാന ജോ. സെക്രട്ടറിയുമായിരുന്നു ലതീഷ് ചന്ദ്രന്‍.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘമായിരുന്നു അന്വേഷണം നടത്തിയത്. സിപിഎമ്മിലെ ഗ്രൂപ്പിസമാണ് സ്മാരകം തകര്‍ത്തതിന് കാരണമായത് എന്നായിരുന്നു കണ്ടെത്തല്‍. കൃഷ്ണപിള്ള സ്മാരകം സംരക്ഷിക്കാന്‍ പോലും കഴിവില്ലാത്തവരാണ് ഔദ്യോഗികപക്ഷം എന്ന് വരുത്തി തീര്‍ക്കാനാണ് സ്മാരകം തകര്‍ത്തത് എന്നായിരുന്നു കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ ദൃക്സാക്ഷികളും വേണ്ടത്ര തെളിവും ഇല്ലാത്തതിനാല്‍ 2020 ജൂലൈയില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. തങ്ങളല്ല സ്മാരകം തകര്‍ത്തതെന്ന് കേസില്‍ പ്രതിയാക്കപ്പെട്ടതു മുതല്‍ ലതീഷ് അടക്കമുള്ളവര്‍ പറഞ്ഞെങ്കിലും പാര്‍ട്ടിയിലേക്ക് ഇവരെ തിരിച്ചെടുത്തിരുന്നില്ല. എന്നാല്‍ പ്രതിയായിരുന്ന മുന്‍ ലോക്കല്‍ സെക്രട്ടറി സാബുവിനെ തിരികെയെടുത്തിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണം ഉന്നത സിപിഎം നേതാക്കളിലെത്താതെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചതായി ആക്ഷേപമുയര്‍ന്നിരുന്നു. അക്കാലയളവിലെ ആഭ്യന്തരമന്ത്രിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ തുടര്‍ന്ന് വന്ന പിണറായി സര്‍ക്കാരും നടപടി സ്വീകരിക്കാതെ ഒത്തുകളിച്ചെന്നും വിമര്‍ശനമുയര്‍ന്നു. പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തയാറായില്ല. മാത്രമല്ല തുടരന്വേഷണത്തിന് സിപിഎം ആവശ്യം ഉന്നയിക്കാതിരുന്നതിലും ദുരൂഹതയുണ്ട്. മുഹമ്മ പഞ്ചായത്തില്‍ സിപിഎമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഭിന്നത രൂക്ഷമാണ്. ലോക്കല്‍ കമ്മിറ്റിയംഗമായ സി.ബി. ഷാജികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലതീഷ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

Tags: cpmCPM AlappuzhaP. Krishna Pillai memorial demolition caseപി. കൃഷ്ണപിള്ള സ്മാരകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

Kerala

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

News

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ പറന്ന് യുദ്ധം ചെയ്യാൻ കരുത്ത് : 15000 അടി ഉയരത്തിൽ വീണ്ടും പ്രചണ്ഡിന്റെ അഭ്യാസപ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.