തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണു ബന്ധുവിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നു. ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ പട്ടികയില്‍ നിന്നും അവസാനം തന്നെ ഒഴിവാക്കി.തനിക്ക് എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്വം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കുമാണെന്നാണ് വേണുവിന്റെ ശബ്ദസന്ദേശം.
പന്മന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ അനുപമ നിര്‍ദ്ദേശിച്ച പ്രകാരമാണ് ജില്ലാ ആശുപത്രിയിലേക്ക് പോയത്. അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 10 മിനിറ്റ് പോലും പാഴാക്കാനില്ല എന്ന് പറഞ്ഞതുകൊണ്ടാണ് തന്നെ ഇവിടെ നിന്ന് സ്വകാര്യ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നത്. ബുനാഴ്ച എക്കോയും വ്യാഴ്ച ആന്‍ജിയോഗ്രാമും ചെയ്യുമെന്ന് പറഞ്ഞു. രക്ത പരിശോധന നടത്തി. ആന്‍ജിയോഗ്രാം ചെയ്യുന്നവരുടെ പട്ടിക ഹാളില്‍ വന്ന് പ്രഖ്യാപിച്ചപ്പോള്‍ തന്റെ പേര് അതില്‍ ഇല്ല.
തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടരുതെന്നും വേണു പറയുന്നുണ്ട്.കോടതിയ്‌ക്ക് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണം.പൊതുജനങ്ങളോടാണ് വേണുവിന്റെ അഭ്യര്‍ത്ഥന. എന്തുകൊണ്ട് ആന്‍ജിയോഗ്രാം ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും വേണു പറയുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച ശബ്ദ സന്ദേശമാ ണ് പുറത്തുവന്നത്.
പട്ടിക കിട്ടിയാലേ ആന്‍ജിയോഗ്രാമില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്ന് ആശുപത്രി ജീവനക്കാരി പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നു.
















