ലഖ്‌നൗ : ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗറിൽ പ്രായപൂർത്തിയാകാത്ത ഒരു ഹിന്ദു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ് പുറത്തുവന്നു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ജുനൈദ്, ഹലീം, മുംതാസ്, റയ്യാൻ, ഷദാബ്, ഹാഫിസ്, സിറാജുദ്ദീൻ എന്നിവർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
കപിൽവാസ്തു പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം, ഹാഫിഖ്, സെയ്ദ്, അഫ്രോസ് എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലീസ് റെയ്ഡ് നടത്തിവരികയാണ്.
ജുനൈദ് ബലാത്സംഗ ദൃശ്യങ്ങൾ ചിത്രീകരിച്ച് സുഹൃത്തുക്കളുടെ ഫോണുകളിൽ പ്രചരിപ്പിച്ചുവെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. തുടർന്ന് വീഡിയോ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു. പെൺകുട്ടി ദിവസങ്ങളോളം മാനസിക സമ്മർദ്ദത്തിലായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം പ്രകടിപ്പിച്ച വീട്ടുകാർ അവളെ ചോദ്യം ചെയ്യുകയും ഗുരുതരമായ സംഭവത്തെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.
അതേ സമയം എഫ്‌ഐആർ രജിസ്റ്റർ ചെയ്ത ശേഷം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഫോറൻസിക് സഹായം പോലീസ് ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രതിക്ക് എന്ത് വില കൊടുത്തും കഠിന ശിക്ഷ ഉറപ്പാക്കുമെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇരയ്‌ക്ക് കൗൺസിലിംഗും നൽകുന്നുണ്ട്.
സിദ്ധാർത്ഥ്‌നഗർ സദർ എംഎൽഎ ശ്യാം ധനി റാഹിയും മുൻ ദുമാരിയഗഞ്ച് എംഎൽഎ രാഘവേന്ദ്ര പ്രതാപ് സിംഗും പോലീസ് സ്റ്റേഷനിലെത്തി കേസിന്റെ പുരോഗതി അന്വേഷിക്കുകയും ഒരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് പോലീസിനോട് നിർദ്ദേശം നൽകുകയും ചെയ്തു.
















