പാട്ന : നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ സഖ്യം സംസ്ഥാനത്ത് അടുത്ത സർക്കാർ രൂപീകരിക്കുമെന്നും ഫലം പ്രഖ്യാപിച്ച് നാല് ദിവസത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും ഗീർവാണം മുഴക്കി ആർജെഡി നേതാവ് തേജസ്വി യാദവ്. പാട്നയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് തേജസ്വിയുടെ വീരവാദം മുഴക്കൽ.
കൂടാതെ നവംബർ 26 ന് മുമ്പ് ജാതിയോ മതമോ പരിഗണിക്കാതെ എല്ലാ കുറ്റവാളികളും ജയിലിലാണെന്ന് ഞങ്ങൾ ഉറപ്പാക്കും, അവർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്നും തേജസ്വി പറഞ്ഞു. അതേ സമയം തേജസ്വിയുടെ പ്രസ്താവനയെ പരിഹസിച്ച് നവമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. തേജസ്വി തോൽവി ഭയം കൊണ്ട് പിച്ചും പേയും പറയുകയാണ്. പപ്പു വിളി ഇനി തേജസ്വിക്ക് ഇരിക്കട്ടെയെന്നും മറ്റുമാണ് പരിഹാസങ്ങൾ.
സോഷ്യൽ മീഡിയയ്‌ക്ക് പുറമെ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയും ആർജെഡി നേതാവിനെതിരെ രംഗത്തെത്തി. തേജസ്വിയുടെ പ്രഖ്യാപനം നടത്തിയത് കേട്ടു, പക്ഷേ ബീഹാറിലെ ജനങ്ങൾ ഇപ്പോഴും നിതീഷ് കുമാറിനെ വിശ്വസിക്കുന്നുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കിയതിനാൽ തേജസ്വി വിദേശ യാത്ര ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നതെന്ന് രാജീവ് പരിഹസിച്ചു.
നേരത്തെ മഹാഗത്ബന്ധൻ അധികാരത്തിൽ വന്നാൽ ബീഹാർ സർക്കാരിൽ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ ഒന്നിലധികം ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്ന് തേജസ്വി പ്രസ്താവനയിറക്കിയിരുന്നു.
















