തിരുവനന്തപുരം: പൊള്ളയായ കണക്കുകൾ നിരത്തി കേരളത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണാറായി വിജയൻ. ഈ നേട്ടം കേരള ജനതയ്‌ക്കാകെ അവകാശപ്പെട്ടതാണെന്നും, ചരിത്ര പ്രധാനമായ കാര്യമാണ് എന്നും പിണറായി വിജയൻ പറഞ്ഞു.
അസാധ്യമായത് ഒന്നുമില്ലെന്ന് നാം തെളിയിക്കുകയാണ്. അത് ലോകത്തെ അറിയിക്കുക എന്ന് കണ്ടാണ് സഭയിലൂടെ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സർക്കാർ നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. എന്താണ് പറഞ്ഞ കാര്യം അത് നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി സര്‍വെ നടത്തി 64,006 അതിദരിദ്രരെ കണ്ടെത്തി ദാരിദ്ര്യത്തില്‍ നിന്നും മുക്തമാക്കിയെന്നാണ് സർക്കാർ വാദം. 5.92 ലക്ഷം കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തില്‍ കേരളത്തിലുള്ളതെന്നാണ് 2024ലെ സര്‍ക്കാരിന്റെ സാമ്പത്തിക അവലോകനത്തിലെ കണക്ക്. മൂന്ന് മാസം മുമ്പ് നിയമസഭയില്‍ മന്ത്രി ജി.ആര്‍. അനില്‍ അവതരിപ്പിച്ചതും ഈ കണക്കാണ്.
5.92 ലക്ഷം അതിദരിദ്ര കുടുംബങ്ങളെ ഒരു വര്‍ഷത്തിനിടയില്‍ ദാരിദ്ര്യമുക്തമാക്കിയത് എങ്ങനെയെന്നാണ് ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. കേന്ദ്രത്തിന്റെ കണക്കില്‍ ഇപ്പോഴും കേരളത്തില്‍ 5.92 ലക്ഷം കുടുംബങ്ങള്‍ അതിദരിദ്രരുടെ പട്ടികയിലുണ്ട്. മഞ്ഞക്കാര്‍ഡുടമകളായ ഇവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കുന്നുമുണ്ട്.
















