കൊച്ചി: (30 -10 -2025) – ആറു വയസ്സുകാരിയായ അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അച്ഛനുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) എതിരേ കൊലക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി.പ്രതികൾക്കെതിരേ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ കണ്ടെത്തൽ തള്ളിയാണ് ഹൈക്കോടതിയുടെ പുതിയ വിധി. കൊലക്കുറ്റത്തിനുള്ള ശിക്ഷ വിധിക്കുന്നതിനുമുൻപ് പ്രതികൾക്ക് പറയാനുള്ളത് കേൾക്കുന്നതിനായി ഇരുവരെയും വ്യാഴാഴ്ച രാവിലെ 10.15-ന് ഹൈക്കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
2013 ഏപ്രിൽ 29-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കഥകൾ പുറത്തുവന്നത്. പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നുണ്ടായ വൻ വീഴ്‌ച്ചയാണ് കേസിനെ കൂടുതൽ ദുർബലമാക്കിയത്.കോഴിക്കോട് ഈസ്റ്റ്ഹിൽ ബി.ഇ.എം. യു.പി.സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അദിതി എസ്.നമ്പൂതിരി മർദനമേറ്റ് മരിക്കുകയായിരുന്നു. അച്ഛനും രണ്ടാനമ്മയും ക്രൂരമായി മർദിച്ചും പൊള്ളലേൽപ്പിച്ചും കൊന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. പ്രതികൾ പല സമയങ്ങളിലായി 11 മാസത്തോളം ജയിൽ ശിക്ഷയനുഭവിച്ചു കഴിഞ്ഞു.
ശിക്ഷിക്കപ്പെട്ട വകുപ്പുകൾ പ്രകാരം ജാമ്യം ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. മർദനമാണ് മരണത്തിന് കാരണമായതെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അച്ഛന്റെയും രണ്ടാനമ്മയുടെയും ആഴ്ചകളോളം നീണ്ട ശാരീരിക പീഡനത്തിനൊടുവിൽ 2013 ഏപ്രിൽ 29-നാണ് ബിലാത്തിക്കുളം ബി ഇ എം യു പി സ്‌കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതിദി മരണത്തിന് കീഴടങ്ങിയത്. പട്ടിണിക്കിട്ട് അവശയായ അതിദിയെ അരയ്‌ക്കുതാഴെ സാരമായി പൊള്ളിയ നിലയിൽ നഗരത്തിലെ സ്വകാര്യആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ കുട്ടി മരണപ്പെട്ടതിനാൽ പ്രതികൾ മൃതദേഹം കൊണ്ടുപോവാൻ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതർ ഇടപെട്ട് മെഡിക്കൽ കോളജിലെത്തെിച്ചു. തുടർന്നാണ് ക്രൂരമായ പീഡനകഥ പുറത്തായത്. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ കഴുത്ത് പിരിച്ചു ഞെരിച്ചതായും, നഖംകൊണ്ട് മുറിവേൽപ്പിച്ചതായും, ചൂടുവെള്ളത്തിൽ കൈകാലുകൾ താഴ്‌ത്തിയതായും, അരയ്‌ക്കു താഴെ ജനനേന്ദ്രിയം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ പൊള്ളലേൽപ്പിച്ചതായും കണ്ടെത്തിയിരുന്നു.
ആഴ്ചകളോളം ഭക്ഷണം ലഭിക്കാതിരുന്നതിനാൽ നന്നെ ശോഷിച്ച് എല്ലും തോലുമായ അവസ്ഥയിലായിരുന്നു ബാലിക. കുട്ടികളെ കാണാൻ ആരെയും അനുവദിച്ചിരുന്നില്ല. നിരവധി നായ്‌ക്കളെ വളർത്തി അഴിച്ചു വിട്ടിരിക്കുകയായിരുന്നു റംല ബീഗം. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത വിധത്തിൽ തുണിയും മറച്ചിരുന്നു.കുട്ടികളുടെ ‘അമ്മ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഇയാൾ റംല ബീഗത്തിനെ കൂട്ടികൊണ്ടുവന്നത്.
നമ്പൂതിരി എന്ന് പറഞ്ഞാണ് ഇവർ ഇയാളെ വിവാഹം കഴിച്ചത്. എന്നാൽ മുസ്ലിം സ്ത്രീയായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ അച്ചടക്കം പഠിപ്പിക്കാനെന്നപേരിൽ കൂടുതൽ മർദിച്ചാൽ 324ാം വകുപ്പ് മാത്രമേ നിലനിൽക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. കൊല്ലാനുള്ള ഉദ്ദേശ്യത്തോടെയാണ് മർദിച്ചതെന്ന പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും വിധിയിൽ പറഞ്ഞിരുന്നു. ഇതാണ് ഹൈക്കോടതി ഇപ്പോൾ റദ്ദ് ചെയ്തിരിക്കുന്നത്.










