അമരാവതി: ആന്ധ്രപ്രദേശിലെ കർണൂൽ ജില്ലയിലെ ചിന്ന തെകുരു ഗ്രാമത്തിൽ ഇന്ന് പുലർച്ചെ കാവേരി ട്രാവൽസിന്റെ സ്വകാര്യ ബസ് തീപ്പിടിച്ച് 32 പേർ മരിച്ചതായി സംശയിക്കുന്നു. ഇതുവരെ 11 മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. 40 ൽ ഏറെ യാത്രക്കാരുമായി ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ്, ബൈക്കുമായി തമ്മിലിടിച്ചാണ് അപകടം ഉണ്ടായത്. നിമിഷങ്ങൾക്കുള്ളിൽ കത്തിനശിച്ചു. ഇരുചക്രവാഹനവുമായി ഇടിച്ചുതെറിച്ചതിനെത്തുടർന്ന് ബസിനു തീപിടിക്കുകയായിരുന്നു. ഇരുചക്രവാഹനം ബസിന്റെ അടിയിൽ കുടുങ്ങി വലിഞ്ഞതോടെ തീ വേഗത്തിൽ പടർന്നു.
മിനിറ്റുകൾക്കുള്ളിൽ, തീ വാഹനം മുഴുവൻ വിഴുങ്ങി, നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങി. തീ വേഗത്തിൽ പടർന്നതിനെത്തുടർന്ന് പന്ത്രണ്ട് പേർ ജനാലകളിലൂടെ രക്ഷപ്പെട്ടു, പലർക്കും പൊള്ളലേറ്റു, മറ്റുള്ളവർ കത്തിക്കരിഞ്ഞു മരിച്ചു. രക്ഷാപ്രവർത്തനങ്ങളും അഗ്‌നിശമന പ്രവർത്തനങ്ങളും രാവിലെ വരെ തുടർന്നു, ഇപ്പോഴും എത്രപേർ മരിച്ചുവെച്ച് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് അടിയന്തര ദുരിതാശ്വാസവും വൈദ്യസഹായവും നൽകാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കുകയും ചെയ്തു.
ഇരുചക്രവാഹനവുമായി ഇടിച്ചുതെറിച്ചതിനെത്തുടർന്ന് ബസിനു തീപിടിക്കുകയായിരുന്നു. ഇരുചക്രവാഹനം ബസിന്റെ അടിയിൽ കുടുങ്ങി വലിഞ്ഞതോടെ തീ വേഗത്തിൽ പടർന്നു.
രാജസ്ഥാനിൽ ഒക്ടോബർ 14 ന് തായാത്ത് ഗ്രാമത്തിന് സമീപം ജയ്‌സാൽമീർ- ജോധ്പൂർ ബസിന് തീപ്പിടിച്ച് മൂന്ന് കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ചതിന് തൊട്ടുപിന്നാലെയാണ് കുർണൂൽ ദുരന്തം.
രാജസ്ഥാൻ സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എയർ കണ്ടീഷനിംഗ് സിസ്റ്റത്തിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കണ്ടെത്തി. എഫ്എസ്എൽ, ഗതാഗത വകുപ്പ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്‌പോർട്ട് (സിഐആർടി) എന്നിവയിലെ ഫോറൻസിക് സംഘങ്ങൾ പിന്നീട് വയറിംഗ് തകരാറാണ് കാരണമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.













