Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പട്ടികജാതി സമൂഹത്തിന് പിണറായി സര്‍ക്കാര്‍ നീതി നിഷേധിക്കുന്നു: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 09:50 am IST
in Kerala
എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി
മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി സമൂഹത്തിന് പിണറായി വിജയന്‍ സര്‍ക്കാര്‍ നീതി നിഷേധിക്കുന്നുവെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം കുമ്മനം രാജശേഖരന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പട്ടികജാതി വിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടികജാതി മോര്‍ച്ച സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച അവകാശ സംരക്ഷണ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഭൂപരിഷ്‌കരണ നിയമം കാലഹരണപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണ നിയമം അനിവാര്യമായി. അന്നത്തിനും വെള്ളത്തിനും മണ്ണിനും വേണ്ടിയാണ് പട്ടികജാതിക്കാരുടെ സമരം. ഇത് നിലനില്‍പ്പിനായുള്ള സമരമാണ്. 3.5 ലക്ഷം ഭൂരഹിതരാണ് കേരളത്തിലുള്ളത്. പാട്ടക്കാലാവധി കഴിഞ്ഞ 5.5 ലക്ഷം ഹെക്ടര്‍ ഭൂമി സംസ്ഥാനത്തുണ്ട്. ഇത് ഭൂരഹിതര്‍ക്കായി വിതരണം ചെയ്യണം. മിച്ചഭൂമിയുടെ ആദ്യത്തെ അവകാശികള്‍ പട്ടികജാതി/പട്ടികവര്‍ഗത്തിലെ ഭൂരഹിതരാണ്. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. പട്ടികജാതി വനിതകളുടെ വിവാഹധനസഹായവും മുടക്കുകയാണ്. കേന്ദ്രം അനുവദിക്കുന്ന പദ്ധതികള്‍ പോലും നടപ്പാക്കാതെ ഫണ്ട് ലാപ്‌സാക്കുന്നു. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് പദ്ധതികള്‍ വാരിക്കോരി കൊടുക്കുന്നതിലും ഉദ്ഘാടനത്തിന്റെ വാര്‍ത്തയും ഫോട്ടോയും പുറത്തുവിടുന്നതിലും മന്ത്രിമാര്‍ക്കും സിപിഎമ്മിനും വലിയ ഉത്സാഹമാണ്. എന്നാല്‍ പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ഭരണഘടനാപരമായി അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍പോലും തടഞ്ഞുവയ്‌ക്കുന്നു. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്ന പദ്ധതികള്‍ പോലും വകമാറ്റുന്നു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 1370 കോടിയില്‍ 450 കോടി വകമാറ്റി.

എ പ്ലസ് വാങ്ങുന്ന പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്ന അരപ്പവന്‍ സ്വര്‍ണം ഇതുവരെ നല്‍കിയിട്ടില്ല. 25000 വിദ്യാര്‍ത്ഥികളുടെ സ്വര്‍ണമാണ് സര്‍ക്കാര്‍ കട്ടെടുത്തത്. ശബരിമലയിലെ സ്വര്‍ണക്കൊള്ളപോലെ അടിസ്ഥാന ജനവിഭാഗത്തിന്റെയും സ്വര്‍ണം കട്ടെടുക്കുകയാണ്. പട്ടികജാതിക്കാരുടെ ഭരണഘടനാവകാശങ്ങളെ ഇടതു സര്‍ക്കാര്‍ ധ്വംസിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍പോലും സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എസ്‌സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ച സെക്രട്ടേറിയറ്റ് ധര്‍ണയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍, ദേശീയ സമിതി അംഗം പി.എം. വേലായുധന്‍, തിരുവനന്തപുരം നോര്‍ത്ത് ജില്ല പ്രസിഡന്റ് മുക്കം പാലോട് ബിജു, എസ്‌സി മോര്‍ച്ച സംസ്ഥാന ജന: സെക്രട്ടറിമാരായ അഡ്വ. സ്വപ്‌നജിത്ത്, വി.സി. ബിനീഷ്, ബബുല്‍ ദേവ്, എസ്‌സി മോര്‍ച്ച സിറ്റി ജില്ലാ പ്രസിഡന്റ് അനീഷ് കരിക്കകം, എസ്‌സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത് എന്നിവര്‍ സംസാരിച്ചു.

 

Tags: Kummanam RajasekharanPinarayi GovernmentScheduled Caste community
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

Kerala

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

പിണറായി സര്‍ക്കാരിന്റെ അഞ്ച് നിയമന ശിപാര്‍ശകള്‍ ഗവര്‍ണര്‍ അംഗീകരിച്ചില്ല

Editorial

ഇടതു നുണക്കോട്ടകള്‍ തകരുമ്പോള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.