Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആപത്ബാന്ധവന്‍: കാലത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമാക്കപ്പെട്ട തളിപ്പറമ്പ് മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം വീണ്ടെടുത്ത കഥ

മനോഹര്‍ ഇരിങ്ങല്‍ by മനോഹര്‍ ഇരിങ്ങല്‍
Oct 21, 2025, 06:52 am IST
in Samskriti
പുനരുദ്ധരിച്ച മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണര്‍

പുനരുദ്ധരിച്ച മുക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രം, നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണര്‍

ഏതാണ്ട് 500 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടെന്നു കരുതിയ ക്ഷേത്രവും ആരൂഢസ്ഥാനവും വീണ്ടെടുത്തതിന്റെ കഥയാണ് കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കിലെ മുക്കുന്നു വേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനുള്ളത്. കാലത്തിന്റെ കുത്തൊഴുക്കില്‍ നാമാവശേഷമാക്കപ്പെട്ടതാണ് ഈ ക്ഷേത്രവും, വയലപ്ര തറവാട് ധര്‍മ്മദൈവ ദേവസ്ഥാനവും. പരിയാരം അംശത്തെ പ്രബലമായ വയലപ്ര തറവാടും ക്ഷേത്രഭൂമിയും ടിപ്പുവിന്റെ പടയോട്ടത്തില്‍ നശിപ്പിക്കപ്പെട്ടതാകാമെന്നും കരുതപ്പെടുന്നുണ്ട്.
ക്ഷേത്രവും ആരൂഢ ധര്‍മ്മദൈവ ദേവസ്ഥാനവും ഇല്ലാതായതോടെ പില്‍ക്കാലത്ത് പ്രതാപം ക്ഷയിച്ച് ഈ തറവാടും പലയിടങ്ങളിലായി. ആരാധനക്ക് ഭംഗം വന്നത് ഗ്രാമത്തിലും കുടുംബത്തിലും പല ദുര്‍നിമിത്തങ്ങള്‍ക്കും കാരണമായി. തറവാടും വേട്ടക്കൊരുമകന്‍ ക്ഷേത്രവും നിലനിന്നിരുന്ന കോട്ടപ്പറമ്പിനെ പറ്റിയുള്ള മഞ്ഞള്‍ മഴൂര്‍ ഇല്ലത്ത് കാപാലി നമ്പൂരിപ്പാടിന്റെ വെളിപ്പെടുത്തലും തറവാട്ടിലെ അരക്ഷിതാവസ്ഥയുമാണ് പലയിടത്ത് താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ ഒത്തുകൂടി താംബൂല പ്രശ്‌നചിന്ത നടത്താന്‍ പ്രേരിപ്പിച്ചത്. പ്രശ്‌നവിധിയില്‍ കുടുംബക്ഷേത്രവും ആരൂഢ സ്ഥലവും ഏതാണ്ട് 500 വര്‍ഷം മുന്‍പ് നഷ്ടപ്പെട്ടെന്നു കരുതിയ ക്ഷേത്രവും ആരൂഢസ്ഥാനവും കാടുപിടിച്ചു അന്യാധീനപ്പെട്ടതായി തെളിഞ്ഞു. ഇത് വീണ്ടെടുത്തതിന്റെ കഥയാണ് കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് താലൂക്കില്‍ പെട്ട മൂക്കുന്നു ശ്രീവേട്ടക്കൊരു മകന്‍ ക്ഷേത്രത്തിനുള്ളത്.

കുടുംബക്ഷേത്രവും ആരൂഢ സ്ഥലവും വീണ്ടെടുത്തു പൂജ ചെയ്യുക വഴി സര്‍വ്വ വിഘനങ്ങളും ഇല്ലാതാകുമെന്നും ഐശ്വര്യങ്ങള്‍ പ്രദാനം ചെയ്യുമെന്നും അരുളപ്പാടുണ്ടായി. പിന്നീട് കുടുംബക്കാരും ബന്ധുക്കളും നാട്ടുകാരും ക്ഷേത്രഭൂമി അന്വേഷിച്ചു വര്‍ഷങ്ങളോളം സമീപ സ്ഥലങ്ങള്‍ മുഴുവന്‍ അല ഞ്ഞെങ്കിലും കണ്ടെത്താനായില്ല. വിശ്രമമില്ലാത്ത തിരച്ചിലിനൊടുവില്‍ കുപ്പത്തെ ഒരു മുസ്ലിം കുടുംബത്തിന്റെ കൈവശമുള്ള ഭൂമിയില്‍ മണിക്കിണറും കാടുമൂടിയ അവസ്ഥയില്‍ കുളവും ക്ഷേത്രാവശിഷ്ടങ്ങളും കണ്ടെത്തി.

വയലപ്ര തറവാട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം ദൈവിക ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ക്ഷേത്രഭൂമി വിട്ടുനല്‍കാന്‍ മുസ്ലിം കുടുംബം തയ്യാറായത് ഒരു കാലത്ത് കൈമോശം വന്ന ആരാധനാലയത്തിന്റെ വീണ്ടെടുപ്പിനു കളമൊരുക്കി. കോട്ടം സ്ഥിതിചെയ്യുന്ന ഭൂമി ആയതിനാല്‍ കോട്ടപ്പറമ്പ് എന്ന പേരിലുള്ള ഈ സ്ഥലത്ത് 2018-ല്‍ ക്ഷേത്രത്തിന്റെയും വയലപ്ര തറവാടിന്റെയും കുറ്റിയടിക്കല്‍ കര്‍മം നടന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവില്‍ ക്ഷേത്ര നിര്‍മാണം പരിസമാപ്തിയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് പ്രദേശവാസികളും വിശ്വാസികളും.

വേട്ടക്കൊരുമകന്‍ ക്ഷേത്രവും ചൈതന്യവും

ഏതാണ്ട് 85 സെന്റ് ഭൂമിയില്‍ പരന്നുകിടന്ന കോട്ടപ്പറമ്പിലെ വേട്ടക്കൊരുമകന്‍ ക്ഷേത്രവും മണിക്കിണറും കുളവും അന്വേഷണത്തിനൊടുവില്‍ തറവാട്ടിലെ പിന്മുറ കുടുംബാംഗങ്ങളാണ് കണ്ടെത്തിയത്. ഒരു കാലത്ത് കിഴക്കു വടക്കു ഭാഗത്തേക്ക് ഒഴുകുന്ന കുപ്പം പുഴയുടെ തീരത്തെ മനോഹരമായ കൃഷിസ്ഥലമായിരുന്നു മുക്കുന്ന്. ഈ പ്രദേശത്തെയും പ്രബലമായ വയലപ്ര തറവാടിനെയും കാത്തു പരിപാലിച്ചിരുന്നത് ഇവിടെ കുടിയിരിക്കുന്ന ദൈവിക ചൈതന്യമായിരുന്നത്രെ.

ഒരേസമയം ശാന്തസ്വരൂപനും ഉഗ്രപ്രതാപിയും ക്ഷിപ്രകോപിയുമായ വേട്ടക്കൊരു മകന്‍ കിരാത ശിവപാര്‍വതി പുത്രനാണ്. ശാക്തേയ വൈഷ്ണവ ശക്തിചൈതന്യം ഈ പ്രദേശത്തിന്റെ ആകമാനം ആപത്ബാന്ധവനായി കരുതപ്പെട്ടിരുന്നതായി പൂര്‍വികര്‍ പറയുന്നു. പിന്നീട് എപ്പോഴോ ക്ഷേത്രം നശിപ്പിക്കപ്പെട്ടോ അല്ലാതെയോ ആരാധനക്ക് ഭംഗം വന്നത് തറവാടിന്റെയും ഗ്രാമത്തിന്റെയും പ്രതാപം ക്ഷയിക്കാന്‍ ഇടവരുത്തിയെന്നാണ് വിശ്വസിക്കുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള മണിക്കിണറും കുളവും അതുപോലെ നിലനിര്‍ത്തിയാണ് ക്ഷേത്രം പുനര്‍നിര്‍മിച്ചിരിക്കുന്നത്. മഹാക്ഷേത്രങ്ങളില്‍ മാത്രം കണ്ടുവരുന്ന അത്യപൂര്‍വ തുരവ് മാതൃകയിലാണ് ക്ഷേത്ര ശ്രീകോവില്‍ നിര്‍മിച്ചിരിക്കുന്നത്. കന്നിമൂലയില്‍ വനശാസ്താവും തറവാട് ധര്‍മദൈവ സ്ഥലത്ത് ലോകമാതാവും വല്ലാര്‍കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദൈവികശക്തികളും കുടികൊള്ളുന്നു.

Tags: kannurMukkunnu Vettakkoru Makan templeTaliparamba taluk
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

News

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

Kerala

ഇന്നലെ പാർട്ടി വിട്ട ടി.കെ ഗോവിന്ദനെ ഇന്ന് സിപിഎം പുറത്താക്കി; ഗോവിന്ദന് അധികാരത്തോട് വലിയ ഭ്രമമെന്ന് പാർട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.