ന്യൂയോർക്ക് : വീണ്ടും ഇന്ത്യക്കെതിരെ താരിഫ് വർധനവ് ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യൻ എണ്ണയുടെ വാങ്ങൽ നിർത്തിയില്ലെങ്കിൽ ഇന്ത്യയ്‌ക്ക് വൻതോതിലുള്ള തീരുവകൾ നേരിടേണ്ടിവരുമെനാണ് ട്രംപ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന വേളയിലാണ് ട്രംപ് വണ്ടും താരിഫ് വർധനയെക്കുറിച്ച് സംസാരിച്ചത്.
“പ്രധാനമന്ത്രി മോദി ഞാൻ റഷ്യൻ എണ്ണയുടെ കാര്യം ചെയ്യാൻ പോകുന്നില്ല എന്ന് എന്നോട് പറഞ്ഞു. പക്ഷേ അവർ അത് തുടർന്നാൽ, അവർ വലിയ തീരുവകൾ നൽകേണ്ടിവരും.” – ട്രംപ് പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി മോദിയും താനും തമ്മിലുള്ള സമീപകാല സംഭാഷണത്തെക്കുറിച്ച് അറിയില്ലെന്ന ഇന്ത്യൻ സർക്കാരിന്റെ പ്രതികരണത്തെക്കുറിച്ചും ട്രംപ് മറുപടി പറഞ്ഞു. ” അവർ അങ്ങനെ അത് പറയാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ വൻതോതിലുള്ള തീരുവകൾ നൽകുന്നത് തുടരും. അവർ അത് ചെയ്യാൻ ആഗ്രഹിക്കുന്നില്ല.” – ട്രംപ് മാധ്യമപ്രവർത്തകർക്ക് മറുപടി നൽകി.
ബുധനാഴ്ച ഓവൽ ഓഫീസിൽ ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് മോദി ഉറപ്പുനൽകിയതായും അത് ഒരു വലിയ ചുവടുവെപ്പ് എന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.
















