Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍എസ്എസും സമാജവും

ആര്‍എസ്എസിന്റെ വികാസ പരിണാമം-2

ഡോ. കെ. ജയപ്രസാദ് by ഡോ. കെ. ജയപ്രസാദ്
Oct 7, 2025, 04:22 pm IST
in Vicharam, Article

നൂറ് വര്‍ഷങ്ങള്‍ ആര്‍എസ്എസ് പൂര്‍ത്തിയാക്കുമ്പോള്‍ ജനജീവിതത്തിന്റെ സമസ്ത മേഖലയിലും സംഘത്തിന്റെ പ്രഭാവം കാണാം. സംഘം അതിന്റെ പ്രവര്‍ത്തന പദ്ധതിക്ക് മാറ്റങ്ങള്‍ വരുത്തിയില്ല. ശാഖാ പദ്ധതിക്ക് മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. ദേശീയതയില്‍ ഊന്നിയ സ്വഭാവ രൂപീകരണവും രാഷ്‌ട്രസേവനത്തിനായി സമര്‍പ്പണം ചെയ്ത വ്യക്തിനി
ര്‍മാണവും ശാഖകളില്‍ നടക്കുന്നു. അതേസമയം രാഷ്‌ട്രജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംഘസംസ്‌കാരം ഉള്‍ക്കൊണ്ട വ്യക്തിത്വങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്‌ക്കുന്നു. ഹിന്ദുത്വത്തില്‍ അടിസ്ഥാനപ്പെടുത്തിയ രാഷ്‌ട്രീയ സംസ്‌കാരമാണ് ഭാരതത്തെ ഇന്ന് നയിക്കുന്നത്. കോളനിവാഴ്ചയുടെ ആലസ്യത്തില്‍നിന്നും ഇനിയും മോചനം നേടാത്ത രാഷ്‌ട്രീയ പ്രസ്ഥാനങ്ങളെയും മറ്റ് വൈദേശിക തത്വശാസ്ത്രങ്ങളെയും ജനത തിരസ്‌കരിച്ചിരിക്കുന്നു. ഭാരതത്തിന്റെ ആത്മാവിനെ തട്ടിയുണര്‍ത്തുന്ന പ്രസ്ഥാനങ്ങള്‍ സംഘത്തിന്റെ കുടുംബത്തില്‍നിന്നും വിവിധ സാമൂഹിക-സാംസ്‌കാരിക-രാഷ്‌ട്രീയ-തൊഴില്‍-കൃഷി, വിദ്യാര്‍ത്ഥി-അധ്യാപക-വിദ്യാഭ്യാസ-കല-നിയമം-സഹകരണ-വനവാസി-ആത്മീയ-കായിക-സേവന-മാധ്യമ-ബൗദ്ധിക മേഖലകളിലെല്ലാം ഇന്ന് നിര്‍ണായക പങ്ക് വഹിക്കുന്നു.

ചുരുക്കത്തില്‍, സംഘത്തിന്റെ പ്രഭാവം ഇന്ന് എല്ലാ മേഖലകളിലും കാണാം. ജാതിപരമായ വേര്‍തിരിവുകളും അനൈക്യവും അയിത്തവും അനാചാരങ്ങളും ഹിന്ദുവിന്റെ സാമൂഹ്യ മണ്ഡലത്തെ ഏറെ ദുര്‍ബലമാക്കിയിരുന്നു. നീണ്ട നാളത്തെ വൈദേശിക ഭരണം ഹിന്ദുവിന്റെ ചിന്താമണ്ഡലത്തെയും ആത്മവിശ്വാസത്തെയും തകര്‍ത്തിരുന്നു. ഇസ്ലാമിക ഭരണം പല പ്രവിശ്യകളെയും ദേശീയ ജീവിതത്തില്‍നിന്നും അകറ്റി. രാജ്യവിഭജനം അതിന്റെ ബാക്കിപത്രമാണ്. അതുപോലെ വിഭാഗീയതയുടെ ശക്തികളെ വളര്‍ത്തിയാണ് ബ്രിട്ടീഷുകാര്‍ ഭാരതത്തെ അടക്കിവാണത്. ഇസ്ലാമിക ശക്തികള്‍ മതപരമായ ആക്രമണം നടത്തിയപ്പോള്‍ ബ്രിട്ടീഷുകാര്‍ സാംസ്‌കാരികമായാണ് ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിച്ചത്. അതുകൊണ്ടുതന്നെ സംഘത്തിന്റെ മുന്നിലെ ലക്ഷ്യം വളരെ വലുതായിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ രാഷ്‌ട്രീയ പ്രക്രിയയില്‍ കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അടക്കിവാണ നാളുകളില്‍ വളരെ നിശബ്ദമായാണ് സംഘപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നത്.

സംഘത്തിന്റെ പ്രവര്‍ത്തന പദ്ധതിയും സാമൂഹ്യ സമരസതയും ഹിന്ദുസമൂഹത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മണ്ഡലത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. വനവാസി-പിന്നാക്ക മേഖലകള്‍ ഇന്ന് മതപരമായ ചൂഷണശക്തികളില്‍നിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു. സാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികാസത്തിന് വേദിയൊരുക്കാന്‍ സംഘപരിവാറിന്റെ ശ്രമങ്ങള്‍ക്ക് കഴിയുന്നു. അഴിമതിമുക്തമായ ഭരണക്രമവും രാഷ്‌ട്രീയ മണ്ഡലവും സൃഷ്ടിക്കാന്‍ സംഘസംസ്‌കാരം ഉള്‍ക്കൊണ്ട രാഷ്‌ട്രീയ പ്രസ്ഥാനത്തിന് കഴിയുന്നു. വികസന രാഷ്‌ട്രീയ പാതയില്‍ ഇന്ന് ഭാരതം മുന്നേറുകയാണ്. ഭാരതത്തിന്റെ ഭരണം നിര്‍വഹിക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, പ്രധാനമന്ത്രി, സ്പീക്കർ, നിരവധി മുഖ്യമന്ത്രിമാര്‍ തുടങ്ങി നിലവില്‍ ഇന്ന് പൊതുജീവിതത്തില്‍ പുതിയ മാതൃകയായി മാറാന്‍ സ്വയംസേവകര്‍ക്ക് കഴിയുന്നു എന്നതുതന്നെ ശതാബ്ദി വര്‍ഷത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. സംഘം വിഭാവനം ചെയ്യുന്ന ‘രാഷ്‌ട്രത്തിന്റെ പരംവൈഭവം’ ഏറെ അകലെയല്ല എന്നതും എടുത്തുപറയേണ്ടതാണ്. സര്‍ക്കാര്‍ മുന്നില്‍ വയ്‌ക്കുന്ന ‘വികസിത ഭാരത’ത്തിന്റെ പിന്നിലെ ദര്‍ശനം അതാണ് സൂചിപ്പിക്കുന്നത്. ലോകത്തിനാകെതന്നെ മാതൃകയാവാന്‍ ഭാരതത്തിന് ഇന്ന് കഴിയുന്നു. സാമൂഹിക-രാഷ്‌ട്രീയ മണ്ഡലങ്ങളില്‍ സംശുദ്ധിയുള്ള മാതൃകാ വ്യക്തിത്വങ്ങളെ ഉയര്‍ത്തിക്കാണിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ക്ക് കഴിയുന്നു. സാംസ്‌കാരിക ദേശീയത ഭാരതത്തിന്റെ സമഗ്ര പുരോഗതിക്കുള്ള വഴി തുറന്നിരിക്കുന്നു.

സംഘം 100 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍
ആര്‍എസ്എസ് നൂറു സംവത്‌സരങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു ഭാഗത്ത് നേട്ടങ്ങളുടെ വലിയ പട്ടികതന്നെയുണ്ട്. മറുവശത്ത് ഇനിയും ലക്ഷ്യം പൂര്‍ത്തിയാക്കുന്നതിനുള്ള വലിയ ദൗത്യവുമുണ്ട്. സംഘത്തിന്റെ പ്രഭാവം വര്‍ധിക്കുന്നതു പോലെ സംഘ പ്രസ്ഥാനങ്ങള്‍ക്കെതിരായ പ്രചാരണ യുദ്ധവും അവഗണിക്കാന്‍ കഴിയില്ല. രാജ്യാന്തര ശക്തികളുടെ പിന്‍ബലത്തിലാണ് സംഘവിരുദ്ധ പ്രചാരണം നടക്കുന്നത്. ഹിന്ദുത്വ ദേശീയതക്കെതിരായും, രാഷ്‌ട്രത്തിന്റെ അഭിമാനബിംബങ്ങളെയും അപമാനിക്കുന്ന തരത്തിലും വമ്പിച്ച പ്രചാരണം നടക്കുന്നു. രാജ്യവിരുദ്ധ ശക്തികളും ഇവരോടൊപ്പം അണിനിരക്കുന്നു. ഭാരതത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കെതിരെയും, ജനാധിപത്യ വ്യവസ്ഥയെയും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങളും നിസാരമായി കാണാന്‍ കഴിയില്ല. ആര്‍എസ്എസിന്റെ ആശയപരമായ മുന്നേറ്റത്തിലൂടെ മാത്രമേ രാഷ്‌ട്രവിരുദ്ധ ശക്തികളെ തടയാന്‍ കഴിയൂ. ചുരുക്കത്തില്‍ 21-ാം നൂറ്റാണ്ട് ഭാരതത്തിന്റെ നൂറ്റാണ്ടാണ്, ഒപ്പം സംഘപ്രസ്ഥാനങ്ങളുടെ ദൗത്യനിര്‍വഹണത്തിന്റെ വിജയം കുറിക്കുന്ന നൂറ്റാണ്ടുകൂടിയാണ്.

(അവസാനിച്ചു)

Tags: indiaBritainRSShinduthwa
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനുള്ള മികച്ച ചുവടുവയ്‌പ്’ : അമേരിക്ക- ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.