ലഖ്നൗ : വാരണാസിയിലെ ഒരു ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ വായിക്കുന്നത് തടഞ്ഞ് മതമൗലികവാദികൾ. ദശാശ്വമേധ് പോലീസ് സ്റ്റേഷൻ പരിധിയിലെ മദൻപുര പ്രദേശത്തെ പുരാതന ഹനുമാൻ ക്ഷേത്രത്തിൽ ഹനുമാൻ ചാലിസ വായിക്കുന്നത് തടഞ്ഞതിന് പുരോഹിതൻ സഞ്ജയ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 299, 351(2), 352 വകുപ്പുകൾ പ്രകാരം അബ്ദുൾ നാസിർ, മകൻ എന്നീ രണ്ട് പേർക്കെതിരെ വെള്ളിയാഴ്ച കേസെടുത്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വ്യാഴാഴ്ച ക്ഷേത്രത്തിൽ ഒരു പൂജയ്‌ക്കിടെ തന്റെ മൊബൈൽ ഫോണിൽ നിന്ന് ഒരു ചെറിയ സ്പീക്കറിൽ ഹനുമാൻ ചാലിസ വച്ചിരിക്കുകയായിരുന്നെന്ന് പൂജാരി സഞ്ജയ് പറഞ്ഞു. തുടർന്ന് അബ്ദുൾ നാസിർ വന്ന് അത് ഓഫ് ചെയ്യാനോ ശബ്ദം കുറയ്‌ക്കാനോ ആവശ്യപ്പെട്ടു.
തുടർന്ന് മകൻ വന്ന് ഉടൻ തന്നെ ഹനുമാൻ ചാലിസ നിർത്താൻ ആവശ്യപ്പെട്ടു. കൂടുതൽ വഷളാകാതിരിക്കാൻ അദ്ദേഹം സംഭാഷണം നിർത്തി. പിന്നീട് പൂജാരിയുടെ പരാതിയിൽ മദൻപുര സ്വദേശിയായ അബ്ദുൾ നാസിറിനും മകനുമെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്, ഇത് അന്വേഷിച്ചുവരികയാണ്.
















