തിരുവനന്തപുരം : എന്തുകൊണ്ട് നൂറു വര്‍ഷം പിന്നിടുമ്പോഴും ആര്‍എസ്എസ് കൂടുതല്‍ കരുത്തു നേടുന്നതല്ലാതെ കുറയുന്നില്ല എന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള ബിജെപി നേതാവ് യുവരാജ് ഗോകുലിന്റെ സമൂഹമാധ്യമപോസ്റ്റ് വൈറലായി പ്രചരിക്കുകയാണ്.
പോസ്റ്റിനൊപ്പം യുവരാജ് ഗോകുല്‍ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഒരു മാര്‍ച്ചിന്റെ ചിത്രത്തില്‍ മൂന്‍പില്‍ കാണുന്ന മൂന്ന് പേരാണ് കേരളത്തിലെ ആ വളര്‍ച്ചയ്‌ക്ക് നെടുംതൂണായത് എന്നും വിശദീകരിക്കുന്നു. “മുന്നില്‍ നില്‍ക്കുന്ന ആ മൂന്നു പേരും കേരളത്തിലെ സംഘടനയുടെ നെടുനായകരാണ്….
ക്ഷേത്രീയ ശാരീരിക് പ്രമുഖ് ശങ്കർജി, ഉത്തര കേരള പ്രാന്ത പ്രചാരക് വിനോദ് ജി, മുൻ പ്രാന്തപ്രചാരകും അഖില ഭാരതീയ സംഘചുമതലയും ഉള്ള എ. ഗോപാലകൃഷ്ണേട്ടന്‍…. “- യുവരാജിന്റെ പോസ്റ്റില്‍ പറയുന്നു.
ഇനി മറ്റ് സംഘടനകളില്‍ നിന്നും വ്യത്യസ്തമായി എന്താണ് ആര്‍എസ്എസിന്റെ ബലത്തിന്റെ കാതല്‍ എന്നും യുവരാജ് വിശദീകരിക്കുന്നുണ്ട്. “മറ്റു സംഘടനകളെ പോലെ തലപ്പത്തിരിക്കുന്നവര്‍ വീക്ഷിക്കും അണികള്‍ നടക്കും എന്നത് ഇവിടില്ല….മുമ്പേ നടന്നാണ് അവര്‍ മാതൃക….വേദികളില്‍ പലപ്പോഴും ഏറ്റവും പുറകിലും….”- യുവരാജ് പറയുന്നു.
അതായത് ഇതിലെ നേതാക്കള്‍ പ്രവര്‍ത്തനത്തില്‍ അണികളേക്കാള്‍ മുന്‍പന്തിയില്‍ കഠിനമായി അധ്വാനിക്കുമ്പോള്‍ തന്നെ, വേദികളില്‍ അവര്‍ പിന്നില്‍ ഇരിയ്‌ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് കാലം കടന്നുപോകും തോറും ആര്‍എസ്എസ് തളരാതെ മുന്നേറുന്നതിന്റെ കാരണമായി യുവരാജ് ചൂണ്ടിക്കാണിക്കുന്നത്.
















