മുംബൈ : ദുബായിൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിനെതിരെ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (യുബിടി) മേധാവിയുമായ ഉദ്ധവ് താക്കറെ . ഇന്ത്യ-പാകിസ്ഥാൻ ക്രിക്കറ്റ് മത്സരം കണ്ടവർ രാജ്യദ്രോഹികളാണെന്നാണ് ഉദ്ധവ് താക്കറെയുടെ പരാമർശം .
മത്സരങ്ങൾ കാണുന്നതിൽ മാത്രം ദേശസ്‌നേഹം പരിമിതപ്പെടുത്താൻ കഴിയില്ല . ദേശീയ താൽപ്പര്യത്തിനായി ശരിയായ സമയത്ത് സജീവമായിരിക്കുന്നതിലാണ് യഥാർത്ഥ ദേശസ്‌നേഹം ഉള്ളതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
കേന്ദ്ര മോദി സർക്കാർ മഹാരാഷ്‌ട്രയെ അവഗണിക്കുന്നുവെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു. “മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നാലോ അഞ്ചോ ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ പോയിരുന്നു . പ്രധാനമന്ത്രിയുടെ നിർദ്ദേശത്തിനായി അദ്ദേഹം കാത്തിരിക്കുകയാണെന്ന് അവിടെ നിന്ന് വാർത്തകൾ വന്നു. ബീഹാറിൽ തിരഞ്ഞെടുപ്പുണ്ട്, പ്രധാനമന്ത്രി അവിടെയുള്ള എല്ലാ സ്ത്രീകൾക്കും 10,000 രൂപ നൽകിയിട്ടുണ്ട്. മഹാരാഷ്‌ട്ര പ്രതിസന്ധിയിലാണ്, ബീഹാറിൽ തിരഞ്ഞെടുപ്പുകളും നടക്കുന്നുണ്ട്, അതിനാൽ നിങ്ങൾ ബിഹാറിലേക്ക് നോക്കുകയും മഹാരാഷ്‌ട്രയെ അവഗണിക്കുകയും ചെയ്യുന്നു. ഇത് മഹാരാഷ്‌ട്രയോടുള്ള നഗ്നമായ അനീതിയാണ്,” ഉദ്ധവ് താക്കറെ പറഞ്ഞു.
















