ചെന്നൈ: കരൂരില്‍ നടന്ന ദുരന്തത്തെ തുടർന്ന് തമിഴക വെട്രി കഴകിന്റെ (ടിവികെ) പ്രാദേശിക നേതാവ് ആത്മഹത്യ ചെയ്തതു. വിഴുപ്പുറത്ത് ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന വി. അയ്യപ്പൻ (50) ആണ് ജീവനൊടുക്കിയത്. ദുരന്തവുമായി ബന്ധപ്പെട്ട വാർത്തകള്‍ കണ്ടതിന് പിന്നാലെയാണ് അയ്യപ്പൻ വലിയ മാനസിക സംഘർഷത്തില്‍ ആയിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.
ദിവസവേതനക്കാരനായിരുന്നു അയ്യപ്പൻ, കൂടാതെ മുമ്പ് വിജയ് ആരാധക കൂട്ടായ്‌മയുടെ ഭാരവാഹിയുമായിരുന്നു. ആത്മഹത്യയ്‌ക്ക് മുമ്പ് അയ്യപ്പൻ എഴുതിയ കുറിപ്പില്‍ മന്ത്രിയായ സെന്തില്‍ ബാലാജിക്കെതിരെ ഗൗരവമായ ആരോപണങ്ങളുണ്ട്. ബാലാജിയുടെ സമ്മർദം മൂലം കരൂരിലെ വൻ റാലിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കാനായില്ലെന്നും അതാണ് വലിയ അപകടങ്ങള്‍ക്ക് വഴിവച്ചതെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദുരന്തത്തെ തുടർന്ന് സംഭവിച്ച ജീവഹാനി അയ്യപ്പനെ തീവ്രമായ കുറ്റബോധത്തിലാക്കി എന്നും ആത്മഹത്യാകുറിപ്പ് സൂചിപ്പിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
















