Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കരൂരിന്റെ കണ്ണീരൊപ്പണം, കരുതല്‍ നടപടി വേണം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 29, 2025, 05:41 am IST
in Editorial

തമിഴ്നാട്ടില്‍ സിനിമാതാരം വിജയ് രൂപീകരിച്ച പുതിയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകം, കരൂരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ തിക്കിലും തിരക്കിലും നാല്‍പ്പതോളം പേര്‍ മരണമടഞ്ഞത് നടുക്കുന്നതും വേദനാജനകവുമാണ്. മരിച്ചവരില്‍ കുട്ടികളും ഗര്‍ഭവതികളുമൊക്കെ ഉള്‍പ്പെടുന്നു എന്നത് വേദനയുടെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഈ ദാരുണ സംഭവം അങ്ങേയറ്റം ദുഃഖകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ട്. ടിവികെ എന്ന പേരില്‍ വിജയ് സ്വന്തമായി രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിച്ചിട്ട് അധികം നാളായില്ല. ജനപ്രിയ സിനിമാതാരം എന്ന നിലയ്‌ക്ക് വളരെയധികം ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്നത് സ്വാഭാവികം. അതുതന്നെയാണ് ഇപ്പോള്‍ വിനയായതെന്ന് പറയേണ്ടിവരും.

വിജയ് ടിവികെയുടെ ഒരേയൊരു നേതാവ്. കഴിവുറ്റ മറ്റു നേതാക്കളോ ഫലപ്രദമായ സംഘടനാ സംവിധാനമോ ഒന്നും രൂപപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ആയിരക്കണക്കിനു പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങള്‍ വിജയ് സംഘടിപ്പിക്കുന്നത്. ഈ ആള്‍ക്കൂട്ടത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ, സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ചോ ടിവികെ എന്ന പാര്‍ട്ടിക്ക് വലിയ ധാരണകളുണ്ടെന്ന് തോന്നുന്നില്ല. ഇതിന്റെ അനന്തരഫലമാണ് കരൂരിലെ ദുരന്തമെന്ന് പറയാം.

പതിനായിരം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിനാണ് അനുമതി വാങ്ങിയതത്രേ. എന്നാല്‍ കരൂരില്‍ പങ്കെടുത്തത് ഇതിന്റെ പലമടങ്ങാണെന്ന് വാര്‍ത്തകളില്‍ കാണുന്നു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങളില്‍ പങ്കെടുത്ത് ശീലമുള്ളവരല്ല ഇവര്‍. യുവാക്കളും സ്ത്രീകളും കുട്ടികളും താരത്തെ കാണാന്‍ ഒഴുകിയെത്തിയവരാണ്. ഈയൊരു സാഹചര്യത്തില്‍ അനിവാര്യമായ നിയന്ത്രണങ്ങളൊന്നും പാലിക്കപ്പെട്ടതായി തോന്നുന്നുമില്ല. തീര്‍ച്ചയായും വിജയ് എന്ന നേതാവിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.

ഇതിനൊരു മറുവശമുള്ളതും കാണാതെ പോകരുത്. സമ്മേളനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് പൊലീസാണ്. ഇത്രയധികം ആളുകള്‍ ഒരിടത്ത് തിങ്ങിക്കൂടുമ്പോള്‍ അത് ഉണ്ടാക്കാനിടയുള്ള പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണാനുള്ള സുരക്ഷ ഏര്‍പ്പെടുത്താനുമുള്ള ഉത്തരവാദിത്തം പോലീസിനുണ്ടായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി വിവരമില്ല. കരൂര്‍ ദുരന്തം സംഭവിച്ചതിനുശേഷം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ തിരക്കിട്ട ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാരിന് മുന്‍കരുതല്‍ ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു ദുരന്തം ഒഴിവാക്കാമായിരുന്നു.

വിജയ് രൂപീകരിച്ച പാര്‍ട്ടി ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് ഭരണകക്ഷിയായ ഡിഎംകെക്കാണ്. തന്റെയും കുടുംബത്തിന്റെയും അധികാര മോഹത്തിന് വലിയ ഭീഷണിയാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് സ്റ്റാലിന് നന്നായറിയാം. പക്ഷേ ഈ രാഷ്‌ട്രീയ സ്വാധീനത്തെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യാതൊരു രൂപവുമില്ല. വിജയ്‌ക്കെതിരെ ഒരക്ഷരം പറയരുതെന്ന് കഴിഞ്ഞദിവസം നേതാക്കള്‍ക്ക് ഡിഎംകെ കൊടുത്ത നിര്‍ദ്ദേശം ഇതിനു തെളിവാണ്.

എന്നാല്‍ ഈ നിര്‍ദ്ദേശം അപ്രതീക്ഷിതമായി ലംഘിക്കുന്നതും കണ്ടു. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ വിജയിനെ പരിഹസിച്ച് രംഗത്തുവന്നു. ഇതിനു ശേഷമാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. ഇത് യാദൃച്ഛികമായിരുന്നോയെന്ന് സംശയിക്കപ്പെടാം.

കരൂരിലെ ദുരന്തത്തില്‍ പോലീസിന്റെ വീഴ്ച ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ല. പോലീസ് സ്വന്തം ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിച്ചിരുന്നെങ്കില്‍ ഈ ദുരന്തം ഒഴിവാക്കാമായിരുന്നു എന്നു തന്നെയാണ് കരുതേണ്ടത്. ഇത്രയേറെ ആളുകള്‍ മതിയായ വിസ്തീര്‍ണമില്ലാത്ത ഒരിടത്ത് തടിച്ചുകൂടുന്നത് കണ്ടിട്ടും പോലീസ് എന്തുകൊണ്ടാണ് കയ്യുംകെട്ടി നോക്കിയിരുന്നത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണം. ദുരന്തം സംഭവിച്ചതിനുശേഷം രക്ഷകന്‍ ചമയുന്ന മുഖ്യമന്ത്രി സ്റ്റാലിന്‍ രാഷ്‌ട്രീയ മുതലെടുപ്പിനാണ് ശ്രമിക്കുന്നത്. സംഭവത്തെക്കുറിച്ച് സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണം. ദുരന്തത്തിനിടയാക്കിയ യഥാര്‍ത്ഥ കാരണം എന്താണെന്ന് കണ്ടെത്തണം. മരിച്ച ഹതഭാഗ്യരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. മേലില്‍ ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിക്കുകയും വേണം.

Tags: actor vijayTamil Vetri Kazhakam (TVK)karur tragedy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സിമ്പു വിവാഹം ചെയ്യാത്തതിന് കാരണം തൃഷ, തിരിച്ച് തന്നിലേക്ക് വരുമെന്ന് സിമ്പു പ്രതീക്ഷിക്കുന്നു

എടപ്പാടി പളനി സ്വാമി, എം.കെ. സ്റ്റാലിന്‍, ജോസഫ് വിജയ്‌
Article

യാര് വിസില്‍ പോടും? ഡിഎംകെയ്‌ക്കെതിരേ കാത്തിരിക്കാം തമിഴക വെട്രി

India

തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ചു; വിജയ്‌ക്കെതിരെ അഞ്ച് വകുപ്പുകള്‍ ചുമത്തി കേസെടുത്തു

India

184 കോടി വാർഷിക വരുമാനം, 500 കോടി ആസ്തി; സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തി വിജയ്

India

തമിഴക വെട്രി കഴകം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; വിജയ് രണ്ട് സീറ്റിൽ മത്സരിക്കും

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.