കൊച്ചി:വിസ്മയിപ്പിക്കുന്ന് ദൃശ്യങ്ങളും അതി ഗംഭീരകഥകയുമായി മൂന്ന് വർഷം കൊണ്ട് ചിത്രീകരണം പൂർത്തീകരിച്ച് കാന്താര ചാപ്റ്റർ ഒന്ന് ഒക്ടോബർ രണ്ടിന് തീയറ്ററുകളിൽ എത്തുകയാണ്.
ചിത്രത്തിന്റെ രചനയും സംവിധാനവും ഋഷഭ് ഷെട്ടിയാണ് നിർവ്വഹിച്ചിരിക്കുന്നത്. നടൻ ജയറാം ഉൾപ്പെടെ മലയാളികളായ സിനിമാ ടെക്നിഷ്യൻ മാരുടെ വൻ നിരയാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ തുടങ്ങിയ പ്രഗത്ഭ താരനിരയും അരവിന്ദ് കശ്യപിന്റെ ക്യാമറയും, വിനേഷ് ബംഗ്ളാന്റെ പ്രൊഡക്ഷൻ ടീമും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ഹോബാലഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
2022 ൽ പുറത്തിറങ്ങിയ കാന്താര എന്ന ബ്ളോക്ക് ബസ്റ്റർ ചിത്രത്തിന്റെ തുടർച്ചയായാണ് കാന്താര ചാപ്റ്റർ ഒന്ന് എത്തുന്നത്. നീണ്ട മൂന്ന് വർഷമെടുത്ത് വൻ സാങ്കേതിക തയ്യാറെടുപ്പുകളോടെ എത്തുന്ന ചിത്രം ഐ മാക്സ് സ്ക്രീനുകളിലൂടെ ആണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 125 കോടി രൂപ ആണ്ചിത്രത്തിന്റെ ബഡ്ജറ്റ്.
പ്രകൃതിയും മനുഷ്യരും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ പ്രമേയമായി സംവിധായകൻ ഋഷഭ് ഷെട്ടി പറയുന്നത്. 1990ൽ കർണ്ണാടകയിലെ തന്റെ ജന്മനാടായ കെരാടിയിൽ വനം ഉദ്യോഗസ്ഥരും നിവാസികളും തമ്മിലുള്ള സംഘർഷമാണ് കാന്താര എന്ന ആദ്യ ചിത്രത്തിന് പ്രചോദനമായതെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ എത്തിയ ഋഷഭ് ഷെട്ടി ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നു.
എല്ലാം കൂട്ടായ്‌മ തന്നെ ആണ്.
കന്നട മലയാളം ഇൻഡ്രസ്റ്റി കൂട്ടായ്‌മയാണ് ഈ ചിത്രം, കാന്താര സിനിമയുടെ ആധാരം ഒരു മിസ്റ്റീരിയൽ ഫോറസ്റ്റിൽ എന്ത് നടക്കുന്നു എന്നതാണ്. ഒരു റഫറൻസും ഉണ്ടായിരുന്നില്ല. ഒരു പാട് അന്വേഷണങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്. എല്ലാവരും എന്നെപ്പറ്റി മാത്രമാണ് പറയുന്നത്. പക്ഷേ ഇത് ഒരു വലിയ കൂട്ടായ്‌മയാണ്. സ്ക്രിപ്റ്റ് തയ്യാറാക്കുന്നതും പ്രൊഡക്നുമെല്ലാം വലിയ കൂട്ടായ്‌മകൊണ്ടാണ് സാധിച്ചത്.
വെല്ലുവിളികൾ നേരിട്ട് ഷൂട്ടിംഗ്
വനമേഖലയിലായിരുന്നു ഷൂട്ടിംഗ്. ഏറെ വെല്ലുവിളികൾ നേരിട്ടിരുന്നു. നാലാം നൂറ്റാണ്ടിലേയും അഞ്ചാം നൂറ്റാണ്ടിലേയും കാലഘട്ടമാണ്. അതുകൊണ്ട് തന്നെ അരവിന്ദ് നന്നായി ഫോട്ടോഗ്രാഫി ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് എന്റെ സ്വന്തം നാട്ടിലാണ്. വനമേഖല ആയിരുന്നു. അരവിന്ദ് വളരെ ക്രീയേറ്റിവായിട്ടായിരുന്നു ഫോട്ടോ ഗ്രാഫി കൈകാര്യം ചെയ്തത്. മലയാളി കൂടിയായ രമേശ് ആണ് ചിത്രത്തിന്റെ കളറിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. പലരും ഫാമലി ആയിട്ടാണ് സെറ്റിൽ താമസിച്ചിരുന്നത്. പലർക്കും പരിക്കുകളും പ്രതിസന്ധികളും ഉണ്ടായിട്ടുണ്ട്.
ജയറാം ചിത്രത്തിലെത്തിയത്.
ജയറാം ചേട്ടൻ ഒരു സ്പെഷ്യൽ കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. അവിടെ സെറ്റിൽ എത്തിയപ്പോൾ ഒരു അമ്പലത്തിൽ വന്നു പോകുന്ന ഫീലിംഗ് ആണെന്നാണ് അദ്ദേഹം പറഞ്ഞത്. മുന്നേ പറഞ്ഞപോലെ എല്ലാവരും വളരെ പ്രഗത്ഭരാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസാണ് ഹൊംബാല ഫിലിംസ്. അവരും ഇതിന്റെ ഭാഗമായി എന്നത് ഏറെ അഭിമാനമാണ്.
പഞ്ചുരുളിയുമായുള്ള ബന്ധം
പഞ്ചുരുളി എന്നാൽ ശിവഗണ എന്നാണ് പറയുന്നത്. ഇത് ശിവഗണയുമായി ബന്ധപ്പെട്ടുള്ള സങ്കൽപ്പത്തിലാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിഷ്ണുഭഗവാനുമായും സ
ങ്കൽപ്പമുണ്ട്. എനിക്ക് വിശ്വാസമുള്ള കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്. ഒരു എനർജി നമുക്ക് മേലെ ഉണ്ട്എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്. ഞാൻ ഒരു തീവ്ര ദൈവഭക്തനാണ്.
യൂണിവേഴ്സൽ ഓഡിയൻസിനെ കണക്ട് ചെയ്യുന്നകഥ
എല്ലാ നാട്ടിലും ഇത്തരത്തിലുള്ള ആചാര കലകളുണ്ട്. കേരളത്തിൽ തെയ്യം, തമിഴ്നാട്ടിൽ കാവൽ ദൈവം ട്രൈബലുകളിൽ നിരവധി ആചാരങ്ങളുണ്ട്. അത് ലോകത്ത് എല്ലാ ഗ്രാമങ്ങളിലും ഇതുപോലെ ഓരോ ആചാരസങ്കൽപ്പങ്ങളുണ്ട്. ലോകത്തെ എല്ലാ രാജ്യങ്ങളിലും കാടുകളിൽ നിന്നും നദികളിൽ നിന്നുമാണ് ഒരോ സംസ്കാരങ്ങൾ ഉണ്ടാകുന്നത്. യു.എസ്സിൽ വെച്ച് കാന്താര കണ്ടവർ പറയുന്നത് അവിടേയും ഇത്തരം സാഹചര്യങ്ങൾ ഉണ്ടെന്നാണ്. മോർ റീജിയണൽ ഈസ് മോർ യൂണിവേഴ്സൽ എന്നാണ് ഞാൻവശ്വസിക്കുന്നത്. അതുകൊണ്ട് ഈ ചിത്രവും യൂണിവേഴ്സൽ ഓഡിയൻസിനെ കണക്ട് ചെയ്യുമെന്ന് ഞാൻ പറയുന്നത്.
ആചാരങ്ങൾ പാലിച്ചുള്ള ഷൂട്ടിംഗ്.
ദൈവവുമായി ബന്ധപ്പെട്ട സീനുകൾ ഷൂട്ടിംഗ് ചെയ്യുന്ന ദിവസങ്ങളിൽ ഞാൻ പൂർണ്ണമായും വ്രതത്തിലായിരുന്നു. ഒരു തരത്തിലുംആചാരങ്ങളെ ലംഘിക്കുകയോ വ്രണപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്നാൽ ചിത്രം കാണാൻ വരുന്നവർ മദ്യപിക്കരുത് മാംസ ഭക്ഷണങ്ങൾ കഴിക്കരുത് എന്നതരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയാ സൃഷ്ടിയാണ്. അത് ഫേക്ക് ന്യൂസാണ്. ഒരാൾ എന്ത് കഴിക്കണം കഴിക്കരുത് എന്നത് അവരുടെ അവകാശമാണ്.
മിത്തോളജിക്കൽ കഥപറയുമ്പോൾ റിസ്ക് ഏറെ
മിത്തോളജിക്കൽ കഥ പറയുമ്പോൾ വളരെ സൂക്ഷിക്കണം. കഥയെ
സ്മൂത്താക്കി എന്റർടൈൻ ചെയ്യിപ്പിക്കുന്ന രീതിയിൽ വർക്ക് ചെയ്യണം.
ഒരുപാട് തയ്യാറെടുപ്പുകൾ
മാനസികമായും ശാരീരികമായും ഒരു പാട് തയ്യാറെടുപ്പുകൾ നടത്തിയാണ് ഞാൻ കഥാപാത്രമായി മാറിയത്. അത് എനിക്ക് വിവിരിക്കുവാൻ സാധിക്കില്ല. ഞാൻ മാത്രമല്ല ടീമിലെ മുഴുവൻ ആളുകളും അഞ്ച് വർഷത്തോളം പുറംലോകവുമായി ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു.
















