ബെയ്ജിംഗ് : ഈ വര്‍ഷം ഉണ്ടായ ഏറ്റവും വേഗം കൂടിയ ചുഴലിക്കാറ്റായ റഗാസയില്‍ ചൂളിവിറച്ച് ചൈന. ഏകദേശം 20 ലക്ഷത്തോളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് ഒഴിപ്പിച്ചു എന്നത് തന്നെ ഈ ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്നു. മണിക്കൂറില്‍ 241 കിലോമീറ്റര്‍. വേഗതയില്‍ ആഞ്ഞടിക്കുന്ന ഈ ചുഴലിയില്‍പ്പെട്ട് ചൈന തകര്‍ന്നടിയുമോ എന്നു പോലും കരുതിയതാണ്. ഹോങ്കോങ്ങിലും തായ് വാനിലും റഗാസ ആഞ്ഞടിച്ചു. തായ് വാനില്‍ ആഞ്ഞുവീശിയ ചുഴലിയില്‍ 17 പേരെ കാണാനില്ല.
ഹോങ്കോങ്ങിലെ ഒരു ആഡംബര ഹോട്ടലിലേക്ക് ആഞ്ഞടിച്ച റഗാസ ചുഴലിയില്‍ ഹോട്ടലിന്റെ ചില്ല് തകര്‍ത്ത് വെള്ളം കയറി. ആഡംബരഹോട്ടലിനകത്തെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ അവിടുത്തെ ചില താമസക്കാര്‍ ഒലിച്ചുപോയി.
റോയിട്ടേഴ്സ് എന്ന വാര്‍ത്താ ഏജന്‍സി പങ്കുവെച്ച വീഡിയോ തായ് വാനിലെ നാശനഷ്ടങ്ങള്‍ കാട്ടിത്തരുന്നു. നൂറുകണക്കിന് മരങ്ങള്‍ കടപുഴകി. ഒരു പാലത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. കരയില്‍ വെച്ചിരുന്ന നൂറുകണക്കിന് ബോട്ടുകള്‍ കടലില്‍ നഷ്ടമായി.
കാറുകള്‍ ഒഴുകിപ്പോകുന്നതും റഗാസ ചുഴലി എങ്ങിനെയാണ് വെള്ളപ്പൊക്കമുണ്ടാക്കുന്നതും കാണിക്കുന്ന വീഡിയോ.
🚨🚨🚨 BREAKING: Major disaster unfolding in Guangfu Township, Hualien County in Taiwan.
The Mataian Creek landslide lake overflowed this afternoon, washing away the Mataian Bridge and flooding almost all of Guangfu Township.
Another peak is expected soon. Everyone must… pic.twitter.com/WXoDkCSSY0
— Volcaholic 🌋 (@volcaholic1) September 23, 2025
ചൈനയിലെ മകാവോയില്‍ റഗാസ ചുഴലി കടന്നുപോയശേഷം തെരുവില്‍ ഇറങ്ങിയ ജനങ്ങള്‍ക്ക് വലിയ മത്സ്യങ്ങള്‍ കിട്ടി. ഇവര്‍ കൂറ്റന്‍ മത്സ്യവുമായി സന്തോഷത്തോടെ പോകുന്ന ചിത്രവും കാണാം.
Video from social media shows Macao residents hitting the flooded streets after Super Typhoon Ragasa… nets and bags in hand, ready to catch fish swept inland! 🤣 pic.twitter.com/FTwQmUGBvW
— PhoenixTVHK (@PhoenixTVHK) September 24, 2025
ചൈനയുടെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ഗ്വാങ്ങ് ഡോങ്ങില്‍ ഹെയ് ലിങ്ങ് ദ്വീപിലാണ് റഗാസ ചുഴലിക്കാറ്റ് കരതൊട്ടത്. തുടക്കത്തില്‍ മണിക്കൂറില്‍ 144 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് വീശിയത്. പിന്നീടാണ് മണിക്കൂറില്‍ 241 കിലോമീറ്റര്‍ എന്ന അപകടകരമായ വേഗം കൈവരിച്ചത്. ഹോങ്കോങ്ങില്‍ ആഞ്ഞു വീശിയ റഗാസ ചുഴലിയില്‍ 90 പേര്‍ക്ക് പരിക്കേറ്റു.
ഇപ്പോള്‍ ചൈനയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് ഈ ചുഴലിക്കാറ്റ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കാറ്റ് തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകളും ഉണ്ടായി. കഴിഞ്ഞ ദിവസം ഈ കൊടുങ്കാറ്റ് ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. ഫിലിപ്പൈന്‍സിന്റെ വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റ് ആഞ്ഞടിച്ചത്.
















