ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ന് മുതൽ നടപ്പിൽ വരുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌ക്കാരങ്ങൾ എല്ലാ വീടുകളിലും പുഞ്ചിരി വിടര്‍ത്തും
എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
രാജ്യത്തിന് തുറന്ന കത്തെഴുതിയ പ്രധാനമന്ത്രി പറഞ്ഞു, ജിഎസ്ടി നിരക്കുകൾ കുറച്ച നടപടി ഓരോ കുടുംബത്തിനും കൂടുതൽ സമ്പാദിക്കാനുള്ള വഴിയേ തുറക്കുന്നു, ബിസിനസ്സുകൾക്ക് കാര്യങ്ങൾ എളുപ്പമാക്കാൻ സഹായിക്കുമെന്നാണ്.
വിപണികളിൽ നിന്നും വീടുകളിലേക്കും “ജിഎസ്ടി ബചത് ഉത്സവ്” ആഘോഷമാകുന്നു, ചെലവ് കുറഞ്ഞതിനാൽ ഓരോ വീട്ടിലും തിളക്കമുള്ള പുഞ്ചിരി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.
നവരാത്രി ആശംസകളോടെ മോദി എഴുതി:
“പരിഷ്‌ക്കാരങ്ങൾ എല്ലാ മേഖലകളിലും സമ്പാദ്യം വർദ്ധിപ്പിക്കും. സംരംഭകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും (MSME) പ്രോത്സാഹിപ്പിക്കാനും സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്താനും ഇത് സഹായിക്കും.”
പരിഷ്‌ക്കാരങ്ങൾക്ക് മുമ്പും ശേഷവുമുള്ള നികുതികൾ സൂചിപ്പിക്കുന്ന “അന്നും ഇന്നും” ബോർഡുകൾ വ്യാപാരികളും കടയുടമകളും സ്ഥാപിക്കുന്നത് സന്തോഷകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷങ്ങളിലായി 2.5 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മധ്യവർക്കത്തിലേക്ക് ഉയർന്ന് സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടുവെന്നും, 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് നികുതി ഒഴിവാക്കുന്നത് മധ്യവർഗ്ഗത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കി.
“ആദായ നികുതി ഇളവുകളും ജിഎസ്ടി പരിഷ്‌ക്കാരങ്ങളും സംയോജിപ്പിച്ചാൽ, ജനങ്ങൾ ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ സമ്പാദ്യം ഉണ്ടാക്കും. വീട്ടുപണികൾ, വാഹനം, വീട്ടുപകരണങ്ങൾ വാങ്ങൽ, പുറത്തുനിന്ന് ഭക്ഷണം, കുടുംബ യാത്ര എന്നിവയടക്കം അഭിലാഷങ്ങൾ പൂർത്തിയാക്കുക എളുപ്പമാകും,” അദ്ദേഹം പറഞ്ഞു.
“2047-ഓടെ വികസിത ഭാരതം” എന്ന ലക്ഷ്യം നേടിയെടുക്കാൻ സ്വാശ്രയത്വം അത്യന്താപേക്ഷിതമാണെന്നും, പരിഷ്‌ക്കാരങ്ങൾ പ്രാദേശിക നിർമ്മാണം ശക്തിപ്പെടുത്തുകയും ആത്മനിർഭർ ഭാരതത്തിലേക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മേഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളെ പിന്തുണയ്‌ക്കുകയും, കടയുടമകളും വ്യാപാരികളും ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ തയ്യാറാവുകയും ചെയ്യണമെന്ന്.പൗരന്മാരോട് അദ്ദേഹം അഭ്യർത്ഥിച്ചു,
















