ദുബായ്: ഏഷ്യാകപ്പ് T20 മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ രണ്ടാം തവണയും തോൽപ്പിച്ചു. സൂപ്പർ–4 മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 171 റൺസ് നേടിയപ്പോൾ, ഇന്ത്യ 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഭാരതം പാക്കിസ്ഥാനെ 47 റൺസിനാണ് കീഴടക്കിയത്.
172 റൺസിന്റെ വിജയലക്ഷ്യം ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ ആദ്യ പന്തുതന്നെ സിക്‌സർ നേടി, ഉദ്ദേശ്യം വ്യക്തമാക്കിയതായിരുന്നു. ശുഭ്മാൻ ഗിലും ബൗണ്ടറികൾ കൂട്ടിയതോടെ സ്‌കോർ വേഗത്തിൽ പുരോഗമിച്ചു. അഭിഷേക് ശർമ– ശുഭ്മൻ ഗിൽ ഓപ്പണിങ് സഖ്യം നേടിയ സെഞ്ചറി( 8.4 ഓവറിൽ 100 ) കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.
അഭിഷേക് ശർമ 24 പന്തിൽ അർധസെഞ്ചുറി നേടി.
39 പന്തുകൾ നേരിട്ട അഭിഷേക്, അഞ്ച് സിക്സും ആറു ഫോറും ഉൾപ്പടെ 74 റൺസെടുത്തു. 28 പന്തുകൾ നേരിട്ട ശുഭ്മൻ ഗിൽ 47 റൺസും നേടി പുറത്തായി.പത്താമത്തെ ഓവറിന്റെ നാലാമത്തെ പന്തിൽ ശുഭ്മാൻ ഗില്ലിന് നേരിട്ട ശാരീരിക പ്രശ്നങ്ങൾ കാരണം കളി താൽക്കാലികമായി തടസ്സപ്പെട്ടു. ഓവർ പൂര്‍ത്തിയാക്കാതെ അമ്പയർ സമയം അനുവദിച്ചു. തുടർന്ന് ആദ്യ പന്തിൽ ഗിൽ (47 റൺസ്) ഫഹീം അഷറഫിന്റെ ബൗളിംഗിലൂടെ പുറത്തായി.
ഇരുവരുടേയും പുറത്താകലിനു ശേഷം മധ്യനിര ഒന്നു പതറിയെങ്കിലും ഹാർദിക് പാണ്ഡ്യയും തിലക് വർമയും ചേർന്ന് ഇന്ത്യയുടെ വിജയ റൺസ് കുറിക്കുകയായിരുന്നു.
നായകൻ സൂര്യകുമാർ യാദവ് മൂന്ന് പന്ത് നേരിട്ട് പുറത്തായി, അത് ഇന്ത്യൻ ബാറ്റിംഗ് സംഘത്തിന് ആശങ്ക സൃഷ്ടിച്ചു.
അഭിഷേക് ശർമ 39 പന്തിൽ 74 റൺസ് നേടി, അബറാർ അഹമ്മദ് നൽകിയ ക്യാച്ച് കൊണ്ട് പുറത്തായി. സഞ്ജു സാംസൺ 17 പന്തിൽ 13 റൺസ് നേടിയ ശേഷം ഹാരാസ് റൗഫിന്റെ ബൗളിൽ ക്ലീൻ ബൗൾഡായി. ഷഹീൻ അഫ്രീദിയുടെ 19–ാം ഓവറിലെ അഞ്ചാം പന്ത് ബൗണ്ടറി കടത്തി തിലക് വർമയാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്.
തിലക് വര്‍മ്മ (19 പന്തില്‍ 30), ഹാര്‍ദ്ദിക് പാണ്ഡ്യ( 7 പന്തില്‍ 7) എന്നിവര്‍ പുറത്താകാതെ നിന്നു
പാക്കിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. ഓപ്പണർ സഹിബ്‌സാദ ഫർഹാൻ 45 പന്തിൽ 58 റൺസ് നേടിയിരുന്നു. അവസാന ഓവറുകളിൽ ഫഹീം അഷറഫ് 8 പന്തിൽ 20 റൺസ് ചെയ്തു ടീമിനെ രക്ഷപ്പെടുത്തി.
ഇന്ത്യൻ ഫീൽഡിംഗ് ശ്രദ്ധയിൽപെട്ടു; അഞ്ചു ക്യാച്ചുകൾ നഷ്ടമായെങ്കിലും ശിവം ദുബെ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ഹാർദിക് പാണ്ഡ്യ എന്നിവരുടെ വിക്കറ്റുകൾ ഇന്ത്യയെ മത്സരത്തിൽ നിലനിർത്തി.















