ന്യൂദല്‍ഹി: ട്രംപ് എച്ച് 1 ബി വിസ ഫീസ് 1.32 ലക്ഷം രൂപയില്‍ നിന്നും ഒറ്റയടിക്ക് 88 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചത് മോദിയോടുള്ള വിരോധം കൊണ്ടല്ലെന്ന് ബിജെപി. അങ്ങിനെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധിയും മറ്റ് ഇന്ത്യാമുന്നണിയില്‍പ്പെട്ട പ്രതിപക്ഷ പാര്‍ട്ടികളും.
ട്രംപ് അമേരിക്കയിലേക്കുള്ള മറ്റ് രാജ്യക്കാരുടെ കുടിയേറ്റം നിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. അതിന്റെ ഭാഗമായാണ് എച്ച് 1 ബി വിസ ഫീസ് ഒറ്റയടിക്ക് 1.32 ലക്ഷം രൂപയില്‍ നിന്നും 88 ലക്ഷം രൂപയിലേക്ക് ഉയര്‍ത്തിയത്. അപ്പോള്‍ ടെക് കമ്പനികള്‍ ഇത്രയും ഉയര്‍ന്ന ഫീസ് നല്‍കി മറ്റ് രാജ്യങ്ങളിലെ ജീവനക്കാരെ ജോലിക്കെടുക്കുന്നത് നിര്‍ത്തും. അതോടെ മറ്റ് രാജ്യക്കാര്‍ അമേരിക്കയില്‍ കുറയുന്നതോടെ അമേരിക്കക്കാര്‍ക്ക് കമ്പനികള്‍ ജോലി നല്‍കുമെന്നതാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. അതല്ലാതെ മോദിയോടുള്ള വിരോധം കൊണ്ടല്ല ട്രംപ് ഈ തീരുമാനമെടുത്തത്. പക്ഷെ ട്രംപിന്റെ ഈ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയായതുകൊണ്ട് രാഹുല്‍ ഗാന്ധിയുടെയും പ്രതിപക്ഷ നേതാക്കളുടെയും വിമര്‍ശനം അവര്‍ക്ക് രാഷ്‌ട്രീയ നേട്ടത്തിന് ഉപകരിച്ചേക്കും. പക്ഷെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന ടെക് രംഗത്തെ ജീവനക്കാര്‍ക്ക് സത്യമെന്തെന്ന് അറിയാം.
ഒരു മാസം മുന്‍പ് ആപ്പിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികളുടെ സിഇഒമാരെ ട്രംപ് വിളിച്ചിരുന്നു. അവരോട് ആവശ്യപ്പെട്ടത് അമേരിക്കക്കാരെ കൂടുതലായി ജോലിക്കെടുക്കാനും അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുമാണ്. ഈ നയവും അമേരിക്കയെ വീണ്ടും ഗ്രേറ്റ് ആക്കും എന്ന ട്രംപിന്റെ മാഗ നയത്തിന്റെ ഭാഗമായി എടുത്ത തീരുമാനമാണ്. അല്ലാതെ ഇന്ത്യയോടുള്ള പ്രതികാര നടപടിയല്ല എന്ന് അറിയുക.
















