ഭുവനേശ്വർ : ഒഡീഷയിലെ പാരദീപ് തുറമുഖത്തിന് സമീപമുള്ള കടലിൽ നിന്ന് ഒരു ചൈനീസ് പൗരന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞയാഴ്ച ഒരു ബോട്ടിൽ ജോലി ചെയ്യുന്നതിനിടെ അദ്ദേഹം വെള്ളത്തിൽ വീണു എന്നാണ് വിവരം. ഇതിനുശേഷം അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തിയെങ്കിലും അദ്ദേഹത്തെ കാണാതായി.
വെള്ളിയാഴ്ച രാവിലെയാണ് പാരദീപ് ഇന്റർനാഷണൽ കാർഗോ ടെർമിനലിൽ (പിഐസിടി) ചില ജോലികൾ ചെയ്യുന്നതിനിടെ ചൈനീസ് പൗരനായ ഷാങ് തായ് വെള്ളത്തിൽ വീണുവെന്നും തുടർന്ന് കാണാതായതെന്നും പോലീസ് പറഞ്ഞു. തുടർന്ന് കോസ്റ്റ് ഗാർഡ്, എൻഡിആർഎഫ്, ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് (ഒഡിആർഎഎഫ്), സ്റ്റേറ്റ് മറൈൻ പോലീസ്, മുങ്ങൽ വിദഗ്ധർ, സിഐഎസ്എഫ് എന്നിവരുടെ സംയുക്ത സംഘം തിരച്ചിൽ പ്രവർത്തനം നടത്തിയിരുന്നു.
അതേ സമയം ഷിപ്പിംഗ് മന്ത്രാലയത്തിന്റെ സഹായത്തോടെ ചൈനീസ് നാവികന്റെ മൃതദേഹം അദ്ദേഹത്തിന്റെ രാജ്യത്തേക്ക് അയയ്‌ക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്ന് പാരദീപ് അഡീഷണൽ പോലീസ് സൂപ്രണ്ട് സ്മൃതി രഞ്ജൻ കർ പറഞ്ഞു.
















