തിരുവനന്തപുരം: നബിയുടെ തിരുകേശം സൂക്ഷിക്കുക വഴി കാന്തപുരം എന്ന ഇസ്ലാമിക പണ്ഡിതന്‍ വിഗ്രഹാരധാനക്ക് തുല്യമായ പ്രവൃത്തിയാണ് ചെയ്യുന്നതെന്നും ഇത് ഇസ്ലാമിക പ്രമാണത്തിനെതിരാണെന്നും സാമൂഹ്യനിരീക്ഷനായ ബൈജുസ്വാമി. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലായിരുന്നു ബൈജു സ്വാമിയുടെ ഈ കണ്ടെത്തല്‍.
“ഇസ്ലാം വിഗ്രഹാരധാനയെ എതിർക്കുന്നു, എന്തെങ്കിലും ചിത്രങ്ങൾ, ഭൗതിക അവശിഷ്ടങ്ങൾ, അടയാളങ്ങൾ എന്നിവയെ ആധാരമാക്കി ആരാധന നടത്തുന്നതിന് കടുത്ത നിരോധനം ഇസ്ലാമില്‍ ഉണ്ടെന്നാണ് എന്റെ പരിമിതമായ അറിവ്. – ബൈജു സ്വാമിയുടെ പോസ്റ്റില്‍ പറയുന്നു.
ദൈവം അരൂപി ആണെന്നും ദൃശ്യമായ ഒന്നിനെയും ആരാധിക്കരുത് എന്നും ഇസ്ലാമില്‍ ഉണ്ട്. ഷർലി എബദോ എന്ന പേരുള്ള ഫ്രഞ്ച് മാസികയിൽ മുഹമ്മദ് നബിയുടെ ചിത്രം ഉള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനാല്‍ മുസ്ലിങ്ങള്‍ ആ മാസികയുടെ ഓഫീസ് തന്നെ ആക്രമിച്ചത്..
കാന്തപുരം മുസ്‌ലിയാരുടെ പക്കൽ മുഹമ്മദ് നബിയുടെ മുടി ഉണ്ടെന്ന് പണ്ട് കേട്ടപ്പോൾ അത് യഥാർത്ഥത്തിൽ ഉള്ളത് ആണെങ്കിലും അല്ലെങ്കിലും ആരാധന പാടില്ലല്ലോ എന്നതാണ് എന്റെ സംശയം. ആദ്യം ഞാൻ കരുതിയത് കാന്തപുരം വിരോധികൾ വളച്ചൊടിച്ചു കൊണ്ട് ഇറക്കിയ ആരോപണം എന്നാണ്.
പക്ഷെ, ഇന്നലെ ഒരു റീൽ കണ്ടു. അതില്‍ കാന്തപുരം പറയുന്നു, “തിരുകേശം ” കുറച്ചു കൂടി നീളം കൂടി”. എന്റെ ഒരു എളിയ സംശയം ചോദിച്ചോട്ടെ..ഒരു ഇസ്ലാമിക പണ്ഡിതൻ തന്നെ ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍ തെറ്റിക്കുന്ന വിഗ്രഹാരധാനക്ക് തുല്യം എന്ന് കരുതാവുന്ന ഒരു പ്രവർത്തി അല്ലേ ചെയ്യുന്നത്? – ബൈജു സ്വാമിയുടെ പോസ്റ്റ് ചോദിക്കുന്നു.
















