ടിയാൻജിൻ: ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണം ഉൾപ്പടെ എല്ലാ രൂപത്തിലുമുള്ള ഭീകരതയേയും അവരുടെ പ്രവർത്തനങ്ങളെയും അപലപിച്ച് ഷാങ്ഹായി സഹകരണ പ്രഖ്യാപനം. ഇന്ത്യയുടെ നിലപാടിന് അംഗീകാരമാണിത്. അതിർത്തി കടന്നുള്ള ഭീകരവാദം ചെറുക്കണം എന്ന‌് പ്രഖ്യാപനത്തില്‍ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തെ സ്പോൺസർ ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണം ഭീകരവാദത്തിൻറെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല ഭീകരവാദത്തെയും മതമൗലികവാദത്തെയും ശക്തമായി ചെറുക്കുമെന്നും ഇന്ത്യ, പാകിസ്ഥാൻ, റഷ്യ എന്നിവയുൾപ്പെടെ എല്ലാ അംഗങ്ങളും ഒപ്പുവെച്ച് അംഗീകരിച്ച ടിയാൻജിൻ പ്രഖ്യാപനം.
പാകിസ്ഥാനിലെ ജാഫർ എക്സ്പ്രസിലും ഖുസ്ദാറിലും നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ചു.
തീവ്രവാദികളുടെ “അതിർത്തി കടന്നുള്ള നീക്കം” അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. “ഭീകരത, വിഘടനവാദം, തീവ്രവാദം എന്നിവയ്‌ക്കെതിരെ പോരാടാനുള്ള കൂട്ടായ്‌മയുടെ ഉറച്ച പ്രതിബദ്ധത” പ്രഖ്യാപനം വീണ്ടും ഉറപ്പിച്ചു, കൂടാതെ തീവ്രവാദ, വിഘടനവാദ, തീവ്രവാദ ഗ്രൂപ്പുകളെ “സ്വേച്ഛാധിപത്യ ലക്ഷ്യങ്ങൾക്കായി” ഉപയോഗിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ഊന്നിപ്പറഞ്ഞു.
ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയെ ശക്തമായി അപലപിച്ചു. ഭീകരത മനുഷ്യരാശിയുടെ ഏറ്റവും വലിയ ഭീഷണിയാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് നയം പാടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് ചില രാജ്യങ്ങൾ ഭീകരതയ്‌ക്ക് തുറന്ന പിന്തുണ നൽകുന്നത് നമുക്ക് എപ്പോഴെങ്കിലും സ്വീകാര്യമാകുമോ എന്ന് പ്രധാനമന്ത്രി മോദി ചോദിച്ചു.
















