ഗുവാഹത്തി : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് മുൻപ് തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിക്കാൻ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോട് താൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് (എ) മേധാവി അർഷാദ് മദനി.
‘ ഹിമാന്ത ബിശ്വ ശർമ്മ അന്ന് കോൺഗ്രസിലായിരുന്നു , പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴും ആർഎസ്‌എസ് പ്രത്യയശാസ്ത്രമുണ്ടായിരുന്നു. സ്നേഹമുണ്ടായിരുന്നു. ഈ മനുഷ്യന് ടിക്കറ്റ് നൽകരുതെന്ന് ഞാൻ സോണിയ ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാൻ അതിനെക്കുറിച്ച് ഒരു കത്ത് പോലും എഴുതി . പക്ഷെ അന്ന് സോണിയ തന്റെ വാക്കുകൾ ‘കേട്ടില്ലെന്നും’ അർഷാദ് മദനി പറഞ്ഞു .
നേരത്തെ, ബംഗ്ലാദേശി മുസ്ലീങ്ങൾക്കെതിരെ ശക്തമായ നീക്കങ്ങൾ നടത്തുന്ന ലക്ഷ്യമിട്ടതിന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയെ നീക്കം ചെയ്യണമെന്നും ‘വിദ്വേഷ പ്രസംഗ നിയമപ്രകാരം’ അറസ്റ്റ് ചെയ്യണമെന്നും അർഷാദ് മദനി ആവശ്യപ്പെട്ടിരുന്നു.
അതേസമയം മദനിയ്‌ക്ക് മറുപടിയുമായി ബിജെപിയും, ഹിമന്ത ശർമ്മയും രംഗത്തെത്തി . ആർക്കാണ് കോൺഗ്രസ് ടിക്കറ്റ് നൽകേണ്ടതെന്ന് മൗലവികളാണോ തീരുമാനിക്കുന്നതെന്നാണ് ബിജെപി വക്താവ് അമിത് മാളവിയ ചോദിക്കുന്നത് .
“ഇന്ന്, മദനി എനിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, രാഹുൽ ഗാന്ധി നേരത്തെ എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. നിങ്ങൾ എന്നെ കൂടുതൽ ഭീഷണിപ്പെടുത്തുന്തോറും അസമിലെ ജനങ്ങൾ അവർക്കെതിരെ കൂടുതൽ പോരാടുമെന്ന് ഞാൻ മദനിയോട് പറയാൻ ആഗ്രഹിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുകയും തദ്ദേശവാസികളുടെ ഭൂമി അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യും. അസമീസ് ജനതയ്‌ക്കൊപ്പം പോരാടാൻ ഞാൻ മദനിയേയും രാഹുൽ ഗാന്ധിയേയും വെല്ലുവിളിക്കുന്നു, “ എന്നാണ് ഹിമന്ത ശർമ്മ പറഞ്ഞത് .
















