ലക്നൗ ; ഉത്തർപ്രദേശിലെ റാംപൂരിലെ ജെ.കെ. പാലസ് റോഡ് നദ്രബാഗ് മസ്ജിദ് കേന്ദ്രീകരിച്ച് “ഗ്രൂമിംഗ് ജിഹാദ്” റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട് . ഇസ്ലാമിക തീവ്രവാദികൾ ലൈംഗിക ചൂഷണം, നിർബന്ധിത മതപരിവർത്തനം, എന്നിവ നടത്തുന്നതിന്റെ കേന്ദ്രമാണ് ഈ മസ്ജിദ് എന്നാണ് സൂചനകൾ.
പുരോഹിതന്മാരായ ഇംതിയാസ് ഹുസൈൻ, ഇർഫാൻ ഹാജി, സക്കീർ, സഗുൺ, ലത്തീഫ, ഇസ്രാർ എന്നിവർ ഹിന്ദു പെൺകുട്ടികളെ ആസൂത്രിതമായി കുടുക്കുകയും ഇസ്ലാമിലേക്ക് നിർബന്ധിക്കുകയും മയക്കുമരുന്ന് നൽകുകയും നഗ്ന വീഡിയോകൾ ചിത്രീകരിക്കുകയും ലൈംഗിക അടിമത്തത്തിന് വിധേയമാക്കുകയും ചെയ്തതായാണ് പരാതി. മസ്ജിദ് കേന്ദ്രീകരിച്ച് നിരവധി പെൺകുട്ടികൾ ആവർത്തിച്ച് ബലാത്സംഗത്തിന് ഇരയായി, ചിലരെ ദുരൂഹ സാഹചര്യത്തിൽ കാണാതായി, മറ്റുള്ളവരെ നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയരാക്കി.
മസ്ജിദുമായി ബന്ധപ്പെട്ടവർ തന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും, കുടുംബത്തെ ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മാറ്റിയെന്നും കാട്ടി ഒരു പെൺകുട്ടി യുപി പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് വിവരങ്ങൾ വെളിച്ചത്ത് വന്നത് .
നാദ്രബാഗ് മസ്ജിദിനുള്ളിൽ നിന്ന് തന്നെ ലഭിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വീഡിയോ തെളിവുകളാണ് റാംപൂർ കേസിനെ കൂടുതൽ ശക്തമാക്കുന്നത്. പള്ളിയുടെ ഇമാമായി അറിയപ്പെടുന്ന ആളിനൊപ്പം പുരുഷനോടൊപ്പം പിസ്റ്റളുകൾ, വെടിയുണ്ടകൾ എന്നിവ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആരാധനാലയത്തിനുള്ളിൽ ആയുധങ്ങളുടെയും നിയമവിരുദ്ധ വസ്തുക്കളുടെയും സാന്നിധ്യം വ്യാപകമായ രോഷത്തിന് കാരണമായിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തിൽ, ഷാജഹന്നഗർ പോലീസ് സ്റ്റേഷനിലും സിവിൽ ലൈൻ പോലീസ് സ്റ്റേഷനിലും പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു
















