Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചോറ്റാനിക്കരയമ്മയുടെ സമ്മാനം… സഹസ്രപുണ്യത്തിലേക്ക് രാജഗോപാല മേനോന്‍

കൂട്ടുമഠം സന്തോഷ് by കൂട്ടുമഠം സന്തോഷ്
Aug 18, 2025, 12:42 pm IST
in Samskriti

814 സപ്താഹ, നവാഹവേദികളില്‍ പിന്നിട്ട് ആയിരം യജ്ഞങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള യാത്രയിലാണ് ടി.കെ. രാജഗോപാല മേനോന്‍

ചോറ്റാനിക്കരയമ്മ കനിഞ്ഞനുഗ്രഹിച്ച് നേരിട്ട് നല്‍കിയ ലളിത സഹസ്രനാമ പുസ്തകം.. ഈശ്വര കടാക്ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് 814 യജ്ഞവേദികള്‍… സപ്താഹ, നവാഹവേദികളില്‍ ആയിരം യജ്ഞങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള യാത്രയിലാണ് ടി.കെ. രാജഗോപാല മേനോന്‍ എന്ന പഴയകാല സംഘപ്രചാരകന്‍.

ഈശ്വര നാമങ്ങള്‍ ഉരുവിടുക എന്നത് ഈ 70കാരന് ഒരു ജീവിതചര്യയാണ്. മലപ്പുറം ജില്ലയിലെ എടപ്പാള്‍, വട്ടംകുളം, കുറ്റിപ്പാല, തൃക്കണ്ടിയൂര്‍കൊല്ലത്ത് ബാലകൃഷ്ണമേനോന്റെയും പത്മാവതിയമ്മയുടെയും മകനായി ജനനം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സംഘ ശാഖകളിലെ സ്ഥിരം സാന്നിധ്യം. 1973 മുതല്‍ 75 വരെ ഇടുക്കി രാജകുമാരിയില്‍ പ്രചാരകന്‍. അതിനുശേഷം പെരുമ്പാവൂര്‍ മുടിക്കല്‍ ജാനകിമന്ദിരത്തില്‍ കൃഷ്ണമേനോന്റെ മകള്‍ നിര്‍മ്മലാദേവിയെ വിവാഹം കഴിച്ചു. പിന്നീടങ്ങോട്ട് കൊടിയ ദാരിദ്ര്യത്തിന്റെ നാളുകള്‍ ആയിരുന്നു. കുടുംബം പോറ്റാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ നാടുവിടാനൊരുങ്ങി. മൂന്നു മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ കഴിയാതെ ഒരു രാത്രിയില്‍, ആരുമറിയാതെ ചോറ്റാനിക്കരയിലേക്ക് ഒരു യാത്ര. പിറ്റേന്ന് ഒരു വിജയദശമി ദിനമായിരുന്നു. സ്വയംസേവകരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിനം. കീഴ്‌ക്കാവില്‍ തൊഴുതിറങ്ങിയപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു. ലളിതാസഹസ്രനാമ പാരായണ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഉള്ളവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യുക. പിന്നെ ഒന്നും നോക്കിയില്ല. നേരെ പേര് കൊടുത്ത് മത്സര

ത്തില്‍ പങ്കെടുത്തു. മത്സര വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇദ്ദേഹമായിരുന്നു.
റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം സമ്മാനം. ലഭിച്ചതാകട്ടെ ഒരു ലളിതാസഹസ്രനാമ പുസ്തകം. ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്ന നിമിഷത്തില്‍ ദേവി നേരിട്ട് വിളിച്ച് തന്റെ കൈകളില്‍ ഏല്‍പ്പിച്ചതാണ് ഈ ലളിതാസഹസ്രനാമ പുസ്തകം എന്ന് രാജഗോപാലമേനോന്‍ ജന്മഭൂമിയോട് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് ആ പുസ്തകം വായിച്ച്, പണ്ഡിതനും ഭാര്യ പിതാവുമായ കൃഷ്ണമേനോന്‍ ചൊല്ലിക്കൊടുത്ത വാക്കുകളും ഹൃദിസ്ഥമാക്കി നേരെ സപ്താഹ വേദികളിലേക്ക്. 1993ല്‍ അല്ലപ്ര കുന്നിന്‍ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആചാര്യനായി ആദ്യ യജ്ഞം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആചാര്യസ്ഥാനം അലങ്കരിച്ച യജ്ഞവേദികള്‍ 814 പിന്നിട്ടു. ഇതുകൂടാതെ 2024 സെപ്റ്റംബര്‍ 20ന് ആലുവ മണപ്പുറം ഭജനമഠത്തില്‍ 23 മണിക്കൂറും 41 മിനിറ്റും കൊണ്ട് ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങള്‍ ചൊല്ലി പൂര്‍ത്തിയാക്കിയതിനുള്ള ലോക റെക്കോര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.

ഭാഗവത സപ്താഹം, ദേവി ഭാഗവത നവാഹം, അയ്യപ്പ സപ്താഹം, ശിവ, ഗണേശ, സ്‌കന്ദപുരാണങ്ങള്‍, രാമായണയജ്ഞം എന്നിങ്ങനെ രാജഗോപാല മേനോന്‍ വായിച്ചും കഥപറഞ്ഞും പൂര്‍ത്തീകരിക്കാത്ത വേദികള്‍ വളരെ വിരളം. ഈ രംഗത്ത് ആരുടെയും ശിഷ്യത്വം സ്വീകരിച്ചിട്ടില്ല എങ്കിലും ഇദ്ദേഹത്തിന് ശിഷ്യന്മാര്‍ ധാരാളമുണ്ട്. കഴിഞ്ഞ 25 വര്‍ഷക്കാലമായി വെങ്ങോല പൂനൂര്‍ ശിവക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കുടുംബവുമൊത്ത് കഴിഞ്ഞുവരുന്നു. അതിനിടയില്‍ യജ്ഞ വേദികളില്‍ നിന്ന് യജ്ഞ വേദികളിലേക്കുള്ള യാത്ര തുടരുകയുമാണ്. ആയിരം യജ്ഞവേദികള്‍ പൂര്‍ത്തീകരിക്കുക എന്നത് മാത്രമെന്ന് ഇനിയുള്ള ലക്ഷ്യമെന്ന് രാജഗോപാല മേനോന്‍ വ്യക്തമാക്കുന്നു. എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച കൃഷ്ണരാജ്, ആര്‍മിയില്‍ സുബൈദാറായ വിജേഷ് രാജ്, ചെന്നൈ എസ് ബാങ്കില്‍ ഉദ്യോഗസ്ഥനായ ബാല്‍ രാജ് എന്നിവരാണ് മക്കള്‍.

Tags: ChottanikkaraT.K. Rajagopala MenonNavaha vediയജ്ഞവേദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോറ്റാനിക്കരയില്‍ പോക്‌സോ അതിജീവിത മരിച്ച സംഭവം; പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് കരുതി ഒളിവില്‍ പോയില്ലെന്ന് പ്രതി

Kerala

ചോറ്റാനിക്കര പീഡനത്തിനിരയായ അതിജീവിത മരിച്ചു; പെൺകുട്ടി നേരിട്ടത് ക്രൂരപീഡനം, പ്രതി അനൂപിനെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പോലീസ്

Kerala

ചോറ്റാനിക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില ഗുരുതരം; ആണ്‍സുഹൃത്തിനെതിരെ ബലാത്സംഗത്തിനും വധശ്രമത്തിനും കേസ്

Kerala

20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിലെ ഫ്രിഡ്ജില്‍ മനുഷ്യന്റെ അസ്ഥികൂടം

Kerala

ചോറ്റാനിക്കരയില്‍ നാലംഗ കുടുംബം വീട്ടില്‍ മരിച്ച നിലയില്‍; മൃതശരീശം വൈദ്യപഠനത്തിന് വിട്ട് നൽകണമെന്ന് കുറിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.