തിരുവനന്തപുരം : SCERT പാഠപുസ്തകങ്ങളിലൂടെയും അധ്യാപക കൈപ്പുസ്തകത്തിലൂടെയും കേരളത്തിലെ വിദ്യാർത്ഥികൾകിടയിൽ വളച്ചൊടിച്ച ചരിത്രം പ്രചരിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള കേരള സർക്കാരിന്റെ ശ്രമങ്ങളെ എബിവിപി ശക്തമായി അപലപിച്ചു. നാലാം ക്ലാസിലെ പരിസര പഠനത്തിന്റെ പാഠപുസ്തകങ്ങളിലും അധ്യാപകർക്കുള്ള കൈപുസ്തകങ്ങളിലും വ്യാജ പ്രചാരണങ്ങളും ഗുരുതരമായ പിശകുകളും അടങ്ങിയിട്ടുണ്ട്.
അതിൽ നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമ്മനിയിലേക്ക് പലായനം ചെയ്തതാണ് എന്ന അവകാശവാദവും ഉൾപ്പെടുതിയിട്ടുണ്ട്. കൂടാതെ പാഠപുസ്തകത്തിലെ രണ്ടാം അധ്യായത്തിലെ ഭൂപടത്തിൽ നിന്ന് അസമിന്റെയും ജാർഖണ്ഡിന്റെയും പേരുകൾ മനഃപൂർവ്വം ഒഴിവാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ അഖണ്ഡത നശിപ്പിക്കാനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അസം അധിനിവേശ ശ്രമത്തെ രഹസ്യമായി പിന്തുണയ്‌ക്കാനുമുള്ള ഒരു രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമാണ് ഈ ഒഴിവാക്കൽ.
മാത്രമല്ല വനവാസിൾ ഏറേ താമസിക്കുന്ന ജാർഖണ്ഡിനോടുള്ള അവരുടെ രോഷവും ഇതിൽ പ്രകടമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന കേരള സർക്കാർ പാഠപുസ്തകങ്ങളിലും അധ്യാപക കൈപ്പുസ്തകത്തിലും വ്യാജ ചരിത്രവും പ്രചാരണങ്ങളും പ്രസിദ്ധീകരിച്ച് യുവതലമുറയെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു എന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രാവൺ ബി രാജ് പറഞ്ഞു.

ധീരനായ സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷ് ഭരണകൂടത്തെ ഭയന്ന് ജർമനിയിലേക്ക് ഒളിച്ചോടിയതാണ് എന്ന ഗുരുതരമായ അവകാശവാദം പുസ്തകത്തിൽ ഉന്നയിച്ച് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ നശിപ്പിക്കാൻ അവർ ശ്രമിച്ചു, ഇത് വെറും നുണപ്രചാരണമാണ്. പുസ്തകത്തിൽ അച്ചടിച്ച ഭാരതത്തിന്റെ ഭൂപടത്തിലെ പിശകുകൾ ആകസ്മികമാണെന്ന് തോന്നുന്നില്ല, മറിച്ച് രാജ്യത്തിന്റെ അഖണ്ഡതയെ നശിപ്പിക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ദേശവിരുദ്ധ ശക്തികളുടെ കരാളഹസ്ഥം ഇതിന് പിന്നിൽ ഉണ്ട് എന്നും അസമിനെ ഒഴിവാക്കുന്നതിലൂടെ, അസമിനെ കീഴടക്കാനുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശ്രമത്തിന് സിപിഎം വ്യക്തമായ പിന്തുണ നൽകുകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതത്തിന്റെ ഭാവിയായ വിദ്യാർത്ഥികളെ വഴിതെറ്റിച്ചുകൊണ്ട് സിപിഎം അവർ പിന്തുടരുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള വിശ്വസ്തതയും കൂറും പ്രകടമാക്കിയിരിക്കുകയാണ്. അക്കാദമിക് രംഗം രാഷ്‌ട്രീയവൽക്കരിക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പുറമെ മറ്റെല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് അവകാശപ്പെടുന്ന കേരള വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗത്തു നിന്ന് ഇത്തരമൊരു ഹീനകൃത്യം നടന്നു എന്നത് ആശങ്കാജനകമാണ് എന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് പറഞ്ഞു. ദേശവിരുദ്ധരുടെ മനസ്സിൽ നിന്ന് വിഭാവനം ചെയ്യപ്പെടുന്ന വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഭരണകക്ഷിയുടെ വലിയ തന്ത്രമാണിതെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു എന്നും ഈ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുസംബന്ധിച്ച് എബിവിപി ദേശീയ വിദ്യാഭ്യാസ വകുപ്പിനും എൻസിഇആർടി ഡയറക്ടർക്കും കേരള വിദ്യാഭ്യാസ മന്ത്രിക്കും എബിവിപി പരാതി നൽകിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















