തൃശൂർ: നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ക്യാമ്പ് ഓഫീസിനു നേരെ നടന്ന ആക്രമണത്തിൽ പങ്കാളികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടു വരാൻ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തയാറാകണമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. സുരേഷ് ഗോപിയോടുള്ള വിരട്ടലും ഭീഷണിയും തൃശൂരിൽ വിലപ്പോവില്ല. ഈ വിജയം ഒരു തുടക്കം മാത്രമാണ്. ഒരു താമര ഇവിടെ വിരിഞ്ഞു. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ ഇനിയും താമരകൾ വിരിയുമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപിയുടെ ക്യാംപ് ഓഫീസിന് മുന്നിലെ ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചതിലും, വോട്ടര്‍ പട്ടിക സംബന്ധിച്ച് ഇടതു വലത് മുന്നണികള്‍ വ്യാജ പ്രരണം നടത്തുന്നുവെന്നുരോപിച്ചും സംസ്ഥാന വ്യപകമായി ബിജെപിയുടെ പ്രതിഷേധത്തിന്റെ ഭാഗമായി തൃശ്ശൂരില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ. സുരേഷ് ഗോപി മതിൽ ചാടിക്കടന്നല്ല ലോക് സഭയിൽ എത്തിയത്. അദ്ദേഹം 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തൃശൂർ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനപ്രതിനിധിയാണ്. എതിർ സ്ഥാനാർത്ഥികളായ മുരളീധരനും സുനിൽ കുമാറും താമസിക്കുന്ന ബൂത്തുകളിൽ പോലും വൻ ഭൂരിപക്ഷം നേടിയാണ് അദ്ദേഹം വിജയിച്ചത്.
സിനിമാതാരമെന്നും രാഷ്‌ട്രീയത്തിന് ചേരാത്തവനെന്നും പ റഞ്ഞ് പ്രചരിപ്പിച്ചവർ, താമര വിരിയില്ല, ഇത് ബാലികേ റാമലയാണ് എന്നു പറഞ്ഞ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ ഇപ്പോൾ ജനാധിപത്യത്തെ കരി ഓയിൽ ഒഴിച്ച് അപമാനിക്കുന്നു. 75000 വോട്ടിന് സുരേഷ് ഗോപി ജയിച്ചതിന്റെ ചൊരുക്കം കലിപ്പും ഇപ്പോഴും തീർന്നിട്ടില്ല. സുരേഷ് ഗോപിയെ തോൽപ്പിക്കാനായി വന്ന ആളാണ് കിങ്ങിണി കുട്ടൻ. തോറ്റു തുന്നം പാടി സുനിൽകുമാറിനെ വെല്ലുവിളിക്കുന്നു. തൃശ്ശൂർ നിയമസഭാ സീറ്റിലേക്ക് മത്സരിക്കാൻ ക്ഷണിക്കുന്നു.ബിജെപി ചിലപ്പോൾ ശോഭയെ നിർത്തും അനീഷിനെ നിർത്തും ഗോപാലകൃഷ്ണനെ നിർത്തും.
സുരേഷ് ഗോപി പണിയെടുത്താണ് ജയിച്ചത് അഞ്ചുകൊല്ലം മുമ്പ് തോറ്റ് പോയ സുരേഷ് ഗോപി ഇവിടെത്തന്നെ നിന്നു പ്രവർത്തിച്ചു സുരേഷ് ഗോപിക്കെതിരെ എന്തെല്ലാം ഉമ്മാക്കി കാണിച്ചിട്ടുണ്ട് അതെല്ലാം പൊളിച്ചു പാളിസായി 2029 ലും 34ലും സുരേഷ് ഗോപി കുറുനരികൾ കുറച്ചു കൊണ്ടിരുന്നാലും ഗജവീരൻ നെറ്റിപ്പട്ടം കെട്ടി തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
















