Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആദിത്യ ശ്രീവാസ്തവയ്‌ക്ക് കര്‍ണ്ണാടകയിലും യുപിയിലും മഹാരാഷ്‌ട്രയിലും വോട്ടെന്ന രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ; വോട്ട് ഒരിടത്ത് മാത്രം

ആദിത്യ ശ്രീവാസ്തവ എന്ന ഒരൊറ്റ വോട്ടര്‍ക്ക് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിന് ഇത് ഉദാഹരണമാണെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 05:32 pm IST
in India
രാഹുല്‍ ഗാന്ധി (വലത്ത്) ആദിത്യ ശ്രീവാസ്തവ (ഇടത്ത്)

രാഹുല്‍ ഗാന്ധി (വലത്ത്) ആദിത്യ ശ്രീവാസ്തവ (ഇടത്ത്)

ന്യൂദല്‍ഹി: ആദിത്യ ശ്രീവാസ്തവ എന്ന ഒരൊറ്റ വോട്ടര്‍ക്ക് ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കള്ളത്തരത്തിന് ഇത് ഉദാഹരണമാണെന്നും ഉള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നുണ പൊളിച്ച് ഇന്ത്യാ ടുഡേ. കര്‍ണ്ണാടക, മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളില്‍ ആദിത്യ ശ്രീവാസ്തവയ്‌ക്ക് വോട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. പക്ഷെ ആദിത്യ ശ്രീവാസ്തവയ്‌ക്ക് കര്‍ണ്ണാടകയില്‍ മാത്രമേ വോട്ടുള്ളൂവെന്നും മഹാരാഷ്‌ട്രയിലും ഉത്തര്‍പ്രദേശിലും വോട്ടില്ലെന്നും ഇന്ത്യാ ടുഡേ നേരിട്ട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല, ഇന്ത്യയില്‍ ഒരാള്‍ക്ക് ഒന്നില്‍ അധികം സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് പരിഹരിച്ചിട്ടുണ്ടെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തിയിട്ടുണ്ട്.

ആദിത്യ ശ്രീവാസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടായത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വോട്ടുതട്ടിപ്പിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആദിത്യ ശ്രീവസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്ന് വോട്ടേഴ്സ് ഐഡി കാര്‍ഡ് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി ആരോപണം ഉയര്‍ത്തിയത്.

എന്നാല്‍ ഇന്ത്യാ ടുഡേ ലേഖകന്‍ ആദിത്യ ശ്രീവാസ്തവയെ കണ്ടെത്താന്‍ യുപിയില്‍ ലഖ്നോവിലെ ഇന്ദിരാനഗറിലുള്ള ആദിത്യ ശ്രീവാസ്തവയുടെ അഡ്രസ് തേടിച്ചെന്നു. പക്ഷെ ആദിത്യ ശ്രീവാസ്തവയുടെ അഡ്രസില്‍ വീടുണ്ടെങ്കിലും ആരും അവിടെ താമസമില്ലെന്ന് കണ്ടെത്തി. ആദിത്യയുടെ അയല്‍ക്കാരനായ ലക്ഷിത് ശ്രീവാസ്തവ പറഞ്ഞത് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ആദിത്യ ശ്രീവാസ്തവ വിദ്യാഭ്യാസത്തിനും തൊഴിലിനുമായി അവിടം വിട്ട് പോയി എന്നാണ്. ആദ്യം മഹാരാഷ്‌ട്രയില്‍ പോയ ആദിത്യ ശ്രീവാസ്തവ പിന്നീട് കര്‍ണ്ണാടകയിലെ ബെംഗളൂരുവിലാണ് ഉള്ളതെന്നും അയല്‍ക്കാരന്‍ പറഞ്ഞു. ഒരിയ്‌ക്കലും വോട്ട് ചെയ്യാന്‍ ആദിത്യ ശ്രീവാസ്തവ ലഖ്നോവില്‍ വരാറില്ലെന്നും അയല്‍ക്കാരന്‍ പറഞ്ഞു. വല്ലപ്പോഴും എന്തെങ്കിലും ചടങ്ങുകള്‍ക്ക് മാത്രമേ ആദിത്യ ശ്രീവാസ്തവ വീട്ടില്‍ എത്താറുള്ളൂ.

മഹാരാഷ്‌ട്രയിലെ മുംബൈയില്‍ നിന്നും എംബിഎ എടുത്ത ശേഷം ആദിത്യ പിന്നീട് ബെംഗളൂരുവില്‍ ജോലി ചെയ്യുകയാണ്. “ഒരിയ്‌ക്കലും ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍ ആദിത്യ വോട്ട് ചെയ്യാന്‍ വരാറില്ല”.- അയല്‍ക്കാരന്‍ ലക്ഷിത് ശ്രീവാസ്തവ പറയുന്നു.

ആദിത്യയ്‌ക്ക് മഹാരാഷ്‌ട്രയിലെ മുംബൈയിലും വോട്ടില്ല. ആകെ കര്‍ണ്ണാടകയിലെ മഹാദേവപുരയില്‍ മാത്രമേ വോട്ടുള്ളൂവെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി. ഉത്തര്‍പ്രദേശിലെയോ മഹാരാഷ്‌ട്രയിലെയോ വോട്ടര്‍പട്ടികയില്‍ ആദിത്യയുടെ പേരില്ലെന്നും ഇന്ത്യാ ടുഡേ അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ആദിത്യ ശ്രീവാസ്തവയ്‌ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വാദം നുണയാണെന്ന് ഇതോടെ തെളിഞ്ഞു.

ഒരാള്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ വോട്ട് എന്ന സ്ഥിതി ഇപ്പോഴില്ലെന്നും വോട്ട് ഡ്യൂപ്ലിക്കേറ്റിംഗ് പരിശോധനയിലൂടെ ഒഴിവാക്കിയിട്ടുണ്ടെന്നും ഉള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രസ്താവന ശരിയാണെന്നും ഇന്ത്യാ ടുഡേ കണ്ടെത്തി.

 

 

 

 

Tags: Rahul GandhiElection CommissionECfake voteIndiaTodayAditya Srivastava
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

Editorial

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.